മൂലമറ്റം: വില്ലേജ് ഓഫീസുകളിൽനിന്നു വിവിധ ആവശ്യങ്ങൾക്കായി ലഭിക്കേണ്ട സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ കാലതാമസം നേരിടുന്നതായി പരാതി. വിവിധ വില്ലേജ് ഓഫീസുകളിൽ നൂറുകണക്കിന് അപേക്ഷകളാണ് നടപടിയില്ലാതെ കെട്ടിക്കിടക്കുന്നത്.
ഓണ്‍ലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കുന്നവർക്കും യഥാസമയം സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല. ഇന്റർനെറ്റ് തകരാറും അപേക്ഷകളുടെ ബാഹുല്യവുമാണ് കൃത്യസമയത്ത് സർട്ടിഫിക്കറ്റ് നൽകാൻ കഴിയാതെ വരുന്നതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
വിദ്യാഭ്യാസ മേഖലയിൽ വിവിധ സ്കോളർഷിപ്പുകൾക്കും ഫീസ് ഇളവുകൾക്കും വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി വിദ്യാർഥികൾ കൂട്ടത്തോടെ ഓണ്‍ലൈൻ സംവിധാനത്തിലൂടെ അപേക്ഷ കൊടുക്കാൻ ശ്രമിക്കുന്നത് സൈറ്റ് പ്രവർത്തനം നിശ്ചലമാകാൻ കാരണമാകുന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കും പഞ്ചായത്തിൽ ഹാജരാക്കാൻ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതിന് 2023 ഫെബ്രുവരി വരെ സമയമുണ്ടെങ്കിലും ഈ മാസം കൂടിയേ കാലാവധി ഉള്ളൂ എന്നാണ് പ്രചാരണം.
അതിനാൽ പെൻഷൻ വാങ്ങുന്നവരും വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാൻ വ്യാപകമായി വില്ലേജ് ഓഫീസുകളിൽ എത്തുന്നുണ്ട്. അപേക്ഷകരുടെ എണ്ണം കൂടിയതോടെ ഓണ്‍ലൈൻ സംവിധാനം ആകെ തകരാറിലായ നിലയിലാണ്.
സെർവർ തകരാർമൂലം പലപ്പോഴും ഇത്തരം ആവശ്യങ്ങൾക്കായി സൈറ്റ് കിട്ടാതെ വരുന്നതിന് കാരണമാകുന്നുണ്ട്.
അടുത്തിടെ ഉണ്ടായ കാലവർഷക്കെടുതികളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും റിപ്പോർട്ടുകളും തയാറാക്കി നൽകേണ്ട ഭാരിച്ച ചുമതലയും വില്ലേജ് അധികൃതർക്കാണ്. ഇവരുടെ ജോലിഭാരവും യഥാസമയം അപേക്ഷകളിൽ തീരുമാനം എടുക്കാൻ വിഘാതമാകുന്നുണ്ട്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വരുമാന സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിച്ചെങ്കിൽ മാത്രമേ വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ സാധിക്കൂ. ഇത്തരക്കാർക്ക് പേപ്പറിൽ എഴുതിയും സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. ഇതാകട്ടെ അപേക്ഷയുടെ ക്രമം അനുസരിച്ചേ പരിഗണിക്കാൻ കഴിയൂ.
സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കേണ്ട വിദ്യാർഥികൾ പ്രതിസന്ധിയിലായി.
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും വരുമാന സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ്.
ഓണ്‍ലൈൻ സംവിധാനത്തിലൂടെ അപേക്ഷിക്കുന്നവർക്കും യഥാസമയം സർട്ടിഫിക്കറ്റുകൾ ലഭിക്കുന്നില്ല. ഇന്റർനെറ്റ് തകരാറും അപേക്ഷകളുടെ ബാഹുല്യവുമാണ് കൃത്യസമയത്ത് സർട്ടിഫിക്കറ്റ് നൽകാൻ കഴിയാതെ വരുന്നതിനു കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.
വിദ്യാഭ്യാസ മേഖലയിൽ വിവിധ സ്കോളർഷിപ്പുകൾക്കും ഫീസ് ഇളവുകൾക്കും വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനായി വിദ്യാർഥികൾ കൂട്ടത്തോടെ ഓണ്‍ലൈൻ സംവിധാനത്തിലൂടെ അപേക്ഷ കൊടുക്കാൻ ശ്രമിക്കുന്നത് സൈറ്റ് പ്രവർത്തനം നിശ്ചലമാകാൻ കാരണമാകുന്നതായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർക്കും പഞ്ചായത്തിൽ ഹാജരാക്കാൻ വരുമാന സർട്ടിഫിക്കറ്റ് ആവശ്യമാണ്. അതിന് 2023 ഫെബ്രുവരി വരെ സമയമുണ്ടെങ്കിലും ഈ മാസം കൂടിയേ കാലാവധി ഉള്ളൂ എന്നാണ് പ്രചാരണം.
അതിനാൽ പെൻഷൻ വാങ്ങുന്നവരും വരുമാന സർട്ടിഫിക്കറ്റിനായി അപേക്ഷിക്കാൻ വ്യാപകമായി വില്ലേജ് ഓഫീസുകളിൽ എത്തുന്നുണ്ട്. അപേക്ഷകരുടെ എണ്ണം കൂടിയതോടെ ഓണ്‍ലൈൻ സംവിധാനം ആകെ തകരാറിലായ നിലയിലാണ്.
സെർവർ തകരാർമൂലം പലപ്പോഴും ഇത്തരം ആവശ്യങ്ങൾക്കായി സൈറ്റ് കിട്ടാതെ വരുന്നതിന് കാരണമാകുന്നുണ്ട്.
അടുത്തിടെ ഉണ്ടായ കാലവർഷക്കെടുതികളുമായി ബന്ധപ്പെട്ട് അന്വേഷണങ്ങളും റിപ്പോർട്ടുകളും തയാറാക്കി നൽകേണ്ട ഭാരിച്ച ചുമതലയും വില്ലേജ് അധികൃതർക്കാണ്. ഇവരുടെ ജോലിഭാരവും യഥാസമയം അപേക്ഷകളിൽ തീരുമാനം എടുക്കാൻ വിഘാതമാകുന്നുണ്ട്.
വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള വരുമാന സർട്ടിഫിക്കറ്റ് വേഗത്തിൽ ലഭിച്ചെങ്കിൽ മാത്രമേ വിദ്യാർഥികൾക്ക് വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ സാധിക്കൂ. ഇത്തരക്കാർക്ക് പേപ്പറിൽ എഴുതിയും സർട്ടിഫിക്കറ്റ് കൊടുക്കുന്നുണ്ട്. ഇതാകട്ടെ അപേക്ഷയുടെ ക്രമം അനുസരിച്ചേ പരിഗണിക്കാൻ കഴിയൂ.
സർട്ടിഫിക്കറ്റ് ലഭിക്കാതായതോടെ വിവിധ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കേണ്ട വിദ്യാർഥികൾ പ്രതിസന്ധിയിലായി.
സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളവരും വരുമാന സർട്ടിഫിക്കറ്റ് കിട്ടാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ്.