മറയൂര്‍: മറയൂര്‍ കോവില്‍ക്കടവ് റോഡില്‍ ടയര്‍ റീ ട്രേഡിംഗ് സ്ഥാപനം നടത്തുന്ന വ്യക്തിയുടെ വീട്ടിൽനിന്ന് ഏഴരപവൻ തൂക്കമുള്ള സ്വർണ മാല കവര്‍ന്നു. മറയൂര്‍ പത്തടിപ്പാലം ഭാഗത്ത് ആര്യ ടയേഴ്സ് എന്ന സ്ഥാപനത്തോട് ചേര്‍ന്നാണ് ഉടമസ്ഥന് ആനന്ദരാജും കുടുംബവും താമസിക്കുന്നത്. ടയറു കടയുടെ ചുവരിന്റെ മുകള്‍ ഭാഗത്തുള്ള ഇഷ്ടിക ഇളക്കി മാറ്റിയാണ് മോഷ്ടാവ് വീടിനുള്ളില്‍ കടന്ന് ഭാര്യ ഷീബയുടെ മാലപൊട്ടിച്ചു കടന്നത്.
ഇഷ്ടിക ഇളക്കി അകത്തു കടന്ന മോഷ്ടാവ് അടുക്കള ഭാഗത്തെ വാതില്‍ തുറന്നിട്ട ശേഷം മാലപൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി ഒന്നോടെയാണ് മോഷണം നടന്നത്. മാലപൊട്ടിക്കുമ്പോള്‍ ഞെട്ടി ഉണര്‍ന്ന ഷീബ, തുറന്ന് കിടന്ന വാതിലിലൂടെ ഒരാള്‍ ഓടി രക്ഷപ്പെടുന്നതാണ് കണ്ടത്. മറയൂര്‍ പത്തടിപ്പാലം പട്ടംകോളനി ഭാഗത്ത് സമീപകാലങ്ങളായി നിരവധി മോഷണവും മോഷണ ശ്രമങ്ങളും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
മറയൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും എത്തി തെളിവുകള്‍ ശേഖരിച്ചു.
ഇഷ്ടിക ഇളക്കി അകത്തു കടന്ന മോഷ്ടാവ് അടുക്കള ഭാഗത്തെ വാതില്‍ തുറന്നിട്ട ശേഷം മാലപൊട്ടിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. രാത്രി ഒന്നോടെയാണ് മോഷണം നടന്നത്. മാലപൊട്ടിക്കുമ്പോള്‍ ഞെട്ടി ഉണര്‍ന്ന ഷീബ, തുറന്ന് കിടന്ന വാതിലിലൂടെ ഒരാള്‍ ഓടി രക്ഷപ്പെടുന്നതാണ് കണ്ടത്. മറയൂര്‍ പത്തടിപ്പാലം പട്ടംകോളനി ഭാഗത്ത് സമീപകാലങ്ങളായി നിരവധി മോഷണവും മോഷണ ശ്രമങ്ങളും നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു.
മറയൂര്‍ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. ഇടുക്കിയില്‍ നിന്നും ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ദരും എത്തി തെളിവുകള്‍ ശേഖരിച്ചു.