പഴയന്നൂർ: 2018-19 വർഷങ്ങളിലെ പ്രളയ അതിജീവന പദ്ധതി പ്രകാരം സംസ്ഥാന സർക്കാരും സഹകരണ വകുപ്പും സംയുക്തമായി പൂർത്തീകരിച്ച കല്ലേപ്പാടം കെയർ ഹോം കൈരളി അപ്പാർട്ട്മെന്റ് പഴയന്നൂർ ഗ്രാമപഞ്ചായത്ത് ഏറ്റെടുക്കാത്തതിനാൽ താമസക്കാർ ദുരിതത്തിൽ.
അപ്പാർട്ട്മെന്റിലെ 40 വീട്ടുകാർക്കും പഞ്ചായത്തിൽനിന്നു ലഭിക്കേണ്ടിയിരുന്ന ഉടമസ്ഥാവകാശ രേഖ, വീട്ടു നന്പർ എന്നിവ ലഭിച്ചിട്ടില്ല. ഇതുമൂലം റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്സ് കാർഡ്, ആരോഗ്യ കാർഡ് മുതലായ അത്യാവശ്യ രേഖകൾ കെയർ ഹോം വിലാസത്തിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല. സർക്കാർ ഓഫീസുകളിലെത്തിയാൽ ആധാർ, റേഷൻ കാർഡ് മുതലായവയുടെ കോപ്പി ചോദിച്ചാൽ നൽകാനാകാത്തതിനാൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ തടസം വരുന്നു. ഉടമസ്ഥാവകാശവും വീട്ടുനന്പറും ഇവർക്കില്ലാത്തതിനാൽ പല അവശ്യ സർട്ടിഫിക്കറ്റുകളും നൽകാൻ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല.
നിർമിതി കേന്ദ്രമാണ് കെയർ ഹോം നിർമാണം പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറേണ്ടിയിരുന്നത്. പക്ഷേ ഒരു വർഷമാവാറായിട്ടും പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി ഏറ്റെടുക്കാൻ തയാറായിട്ടില്ല. പലതവണ ആവശ്യപ്പെട്ട അറ്റകുറ്റപ്പണികൾ തീർത്ത് നൽകിയിട്ടും ഏറ്റെടുക്കാൻ വൈകുന്നുവെന്നാണ് നിർമിതി കേന്ദ്രം അധികൃതർ പറയുന്നത്.
ഒരു പൊതുവായ വീട്ടുനന്പർ വേണമെന്ന് നിർമിതി കേന്ദ്രം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് നൽകാൻ തയാറായിട്ടില്ല. ഇവിടെയുള്ള താമസക്കാരുടെ വൈദ്യുതി ബില്ലുപോലും നിർമിതി കേന്ദ്രമാണ് 11 മാസമായി അടച്ചുകൊണ്ടിരിക്കുന്നതെന്ന് നിർമിതി കേന്ദ്രം പ്രൊജക്ട് മാനേജർ ഷീജ ഫ്രാൻസിസ് പറഞ്ഞു.
പഴയന്നൂർ കല്ലേപ്പാടം കുന്നംപുള്ളിയിലെ 106 സെന്റ് ഭൂമിയിലാണ് 40 കുടുംബങ്ങൾക്കായുള്ള പാർപ്പിടം 4.63 കോടി ചെലവിട്ട് ഒരുങ്ങിയത്. നാല് അപ്പാർട്ടുമെന്റുകൾ ഉൾപ്പെട്ട 10 ബ്ലോക്ക് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. സംയുക്ത പരിശോധന വേണമെന്നാണ് പഴയന്നൂർ പഞ്ചായത്ത് സെക്രട്ടറി ഇ മെയിൽ വഴി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി എന്തെങ്കിലും നടപടി സ്വീകരിച്ചെങ്കിൽ മാത്രമേ അന്തേവാസികൾക്ക് ഗുണം ചെയ്യുകയുള്ളൂ.
അപ്പാർട്ട്മെന്റിലെ 40 വീട്ടുകാർക്കും പഞ്ചായത്തിൽനിന്നു ലഭിക്കേണ്ടിയിരുന്ന ഉടമസ്ഥാവകാശ രേഖ, വീട്ടു നന്പർ എന്നിവ ലഭിച്ചിട്ടില്ല. ഇതുമൂലം റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടേഴ്സ് കാർഡ്, ആരോഗ്യ കാർഡ് മുതലായ അത്യാവശ്യ രേഖകൾ കെയർ ഹോം വിലാസത്തിലേക്ക് മാറ്റാൻ കഴിഞ്ഞിട്ടില്ല. സർക്കാർ ഓഫീസുകളിലെത്തിയാൽ ആധാർ, റേഷൻ കാർഡ് മുതലായവയുടെ കോപ്പി ചോദിച്ചാൽ നൽകാനാകാത്തതിനാൽ സർട്ടിഫിക്കറ്റുകൾ ലഭിക്കാൻ തടസം വരുന്നു. ഉടമസ്ഥാവകാശവും വീട്ടുനന്പറും ഇവർക്കില്ലാത്തതിനാൽ പല അവശ്യ സർട്ടിഫിക്കറ്റുകളും നൽകാൻ ഉദ്യോഗസ്ഥർക്കും കഴിയുന്നില്ല.
നിർമിതി കേന്ദ്രമാണ് കെയർ ഹോം നിർമാണം പൂർത്തിയാക്കി പഞ്ചായത്തിന് കൈമാറേണ്ടിയിരുന്നത്. പക്ഷേ ഒരു വർഷമാവാറായിട്ടും പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി ഏറ്റെടുക്കാൻ തയാറായിട്ടില്ല. പലതവണ ആവശ്യപ്പെട്ട അറ്റകുറ്റപ്പണികൾ തീർത്ത് നൽകിയിട്ടും ഏറ്റെടുക്കാൻ വൈകുന്നുവെന്നാണ് നിർമിതി കേന്ദ്രം അധികൃതർ പറയുന്നത്.
ഒരു പൊതുവായ വീട്ടുനന്പർ വേണമെന്ന് നിർമിതി കേന്ദ്രം ആവശ്യപ്പെട്ടിട്ടും പഞ്ചായത്ത് നൽകാൻ തയാറായിട്ടില്ല. ഇവിടെയുള്ള താമസക്കാരുടെ വൈദ്യുതി ബില്ലുപോലും നിർമിതി കേന്ദ്രമാണ് 11 മാസമായി അടച്ചുകൊണ്ടിരിക്കുന്നതെന്ന് നിർമിതി കേന്ദ്രം പ്രൊജക്ട് മാനേജർ ഷീജ ഫ്രാൻസിസ് പറഞ്ഞു.
പഴയന്നൂർ കല്ലേപ്പാടം കുന്നംപുള്ളിയിലെ 106 സെന്റ് ഭൂമിയിലാണ് 40 കുടുംബങ്ങൾക്കായുള്ള പാർപ്പിടം 4.63 കോടി ചെലവിട്ട് ഒരുങ്ങിയത്. നാല് അപ്പാർട്ടുമെന്റുകൾ ഉൾപ്പെട്ട 10 ബ്ലോക്ക് കെട്ടിടങ്ങളാണ് ഇവിടെയുള്ളത്. സംയുക്ത പരിശോധന വേണമെന്നാണ് പഴയന്നൂർ പഞ്ചായത്ത് സെക്രട്ടറി ഇ മെയിൽ വഴി സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ വിവരം ജില്ലാ കളക്ടറുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.
പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതി എന്തെങ്കിലും നടപടി സ്വീകരിച്ചെങ്കിൽ മാത്രമേ അന്തേവാസികൾക്ക് ഗുണം ചെയ്യുകയുള്ളൂ.