ചാലക്കുടി: പടിഞ്ഞാറെ ചാലക്കുടി മൂഞ്ഞേലിയിലും പരിയാരത്തും അഗ്നിബാധ. മൂഞ്ഞേലിയിൽ കോൾഡ് സ്റ്റോറേജിനും പരിയാരത്ത് പൂട്ടിക്കിടന്ന ഇരുനില വീടിനുമാണു തീപിടിച്ചത്. മൂഞ്ഞേലിയിൽ ഇന്നലെ രാവിലെ 8.40നാണു തീപിടിത്തം ഉണ്ടായത്.
കൈതവളപ്പിൽ വിജേഷിന്റെ കോൾഡ് സ്റ്റോറേജിന്റെ രണ്ടു മുറികളിൽ ഉണ്ടായിരുന്ന ഫ്രീസർ, ഇൻവർട്ടർ, ഫാനുകൾ, ബില്ലിംഗ് മെഷീനുകൾ, വെയിറ്റിംഗ് മെഷിനുകൾ, ഫർണിച്ചർ എന്നിവ കത്തിനശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
പരിയാരത്ത് ചാണ്ടിവീട്ടിൽ ദേവസിക്കുട്ടിയുടെ പൂട്ടിയിട്ട ഇരുനില വീടിനാണു തീപിടിച്ചത്. ഉച്ചക്ക് 12.30നാണ് അഗ്നിബാധയുണ്ടായത്. വീട് പൂട്ടി വിട്ടുകാർ പുറത്തുപോയിരിക്കയായിരുന്നു. ഫയർഫോഴ്സ് എത്തി വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്നാണു തീ അണച്ചത്. വീടിനകത്തുണ്ടായിരുന്ന ഒരു ഇരുചക്ര വാഹനം കത്തി നശിച്ചു. വീടിന്റെ വയറിംഗും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.
ചാലക്കുടി ഫയർ ഓഫീസർ കെ. ഹർഷയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു ആന്റണി, ഫയർ ഓഫീസർമരായ പി.എസ്. സന്തോഷ് കുമാർ, എൻ.ആർ. തൻസീർ, യു. അനൂപ്, എസ്. അതുൽ, നിഖിൽ കൃഷ്ണ, ടി.എസ്. ജയൻ.കെ.കെ. രാധാകൃഷ്ണൻ. ബാബു ജോണ് എന്നിവരാണ് തീ അണച്ചത്.
കൈതവളപ്പിൽ വിജേഷിന്റെ കോൾഡ് സ്റ്റോറേജിന്റെ രണ്ടു മുറികളിൽ ഉണ്ടായിരുന്ന ഫ്രീസർ, ഇൻവർട്ടർ, ഫാനുകൾ, ബില്ലിംഗ് മെഷീനുകൾ, വെയിറ്റിംഗ് മെഷിനുകൾ, ഫർണിച്ചർ എന്നിവ കത്തിനശിച്ചു. മൂന്നുലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ഫയർ ഫോഴ്സ് എത്തിയാണ് തീ അണച്ചത്.
പരിയാരത്ത് ചാണ്ടിവീട്ടിൽ ദേവസിക്കുട്ടിയുടെ പൂട്ടിയിട്ട ഇരുനില വീടിനാണു തീപിടിച്ചത്. ഉച്ചക്ക് 12.30നാണ് അഗ്നിബാധയുണ്ടായത്. വീട് പൂട്ടി വിട്ടുകാർ പുറത്തുപോയിരിക്കയായിരുന്നു. ഫയർഫോഴ്സ് എത്തി വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്നാണു തീ അണച്ചത്. വീടിനകത്തുണ്ടായിരുന്ന ഒരു ഇരുചക്ര വാഹനം കത്തി നശിച്ചു. വീടിന്റെ വയറിംഗും ഭാഗികമായി കത്തിനശിച്ചിട്ടുണ്ട്.
ചാലക്കുടി ഫയർ ഓഫീസർ കെ. ഹർഷയുടെ നേതൃത്വത്തിൽ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ബിജു ആന്റണി, ഫയർ ഓഫീസർമരായ പി.എസ്. സന്തോഷ് കുമാർ, എൻ.ആർ. തൻസീർ, യു. അനൂപ്, എസ്. അതുൽ, നിഖിൽ കൃഷ്ണ, ടി.എസ്. ജയൻ.കെ.കെ. രാധാകൃഷ്ണൻ. ബാബു ജോണ് എന്നിവരാണ് തീ അണച്ചത്.