മൂവാറ്റുപുഴ: കൊച്ചി-ധനുഷ്കോടി ദേശീയ പാതയിലെ കക്കടാശേരി മുതൽ മറ്റക്കുഴി വരെയുള്ള ഭാഗത്തെ നവീകരണത്തിന് 75 ലക്ഷം അനുവദിച്ചതായി മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. എംഎൽഎയുടെ നിരന്തരമായ ആവശ്യത്തെതുടർന്ന് ദേശീയപാത അഥോറിറ്റിയാണ് ഇതിനായി തുക അനുവദിച്ചത്. കഴിഞ്ഞ കുറെ നാളുകളായി തകർന്നുകിടന്ന ഭാഗമാണ് ഇത്.
പദ്ധതിയുടെ ടെൻഡർ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുവാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദേശീയപാതയായതിനാൽ ദിവസേന ഏകദേശം അയ്യായിരത്തോളം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. നൂറോളം വലിയ കുഴികൾ ഉള്ളതുകാരണം വാഹനാപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും റോഡ് കാരണമാകുന്നതായി എംഎൽഎ ചൂണ്ടിക്കാട്ടി. രാത്രി കാലങ്ങളിൽ അപകടങ്ങൾ പതിവായി മാറുകയായിരുന്നു.
മഴക്കാലത്തിന് ശേഷം റോഡ് പൂർണമായും തകർന്ന നിലയിലാണ്. റോഡ് നവീകരണത്തിന്റെ ആവശ്യം എംഎൽഎ ഉന്നയിച്ചപ്പോൾ നിലവിൽ മൂന്നാർ ദേശീയ പാത പുനർനിർമാണത്തിന് തുക അനുവദിച്ചതിനാൽ ഇവിടേക്ക് വക മാറ്റി ചെലവഴിക്കാൻ സാധിക്കില്ലെന്ന മറുപടിയാണ് ദേശീയപാത അധികൃതർ നൽകിയത്. തുടർന്ന് ദേശീയപാത അഥോറിറ്റിയെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും യോഗം എംഎൽഎ വിളിച്ചു ചേർക്കുകയും റോഡിന്റെ സാഹചര്യം വകുപ്പുകളെ ബോധ്യപ്പെടുത്തുകയുമായിരുന്നു.
പദ്ധതിയുടെ ടെൻഡർ നടപടികൾ ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തീകരിക്കുവാൻ എംഎൽഎ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ദേശീയപാതയായതിനാൽ ദിവസേന ഏകദേശം അയ്യായിരത്തോളം വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്. നൂറോളം വലിയ കുഴികൾ ഉള്ളതുകാരണം വാഹനാപകടങ്ങൾക്കും ഗതാഗതക്കുരുക്കിനും റോഡ് കാരണമാകുന്നതായി എംഎൽഎ ചൂണ്ടിക്കാട്ടി. രാത്രി കാലങ്ങളിൽ അപകടങ്ങൾ പതിവായി മാറുകയായിരുന്നു.
മഴക്കാലത്തിന് ശേഷം റോഡ് പൂർണമായും തകർന്ന നിലയിലാണ്. റോഡ് നവീകരണത്തിന്റെ ആവശ്യം എംഎൽഎ ഉന്നയിച്ചപ്പോൾ നിലവിൽ മൂന്നാർ ദേശീയ പാത പുനർനിർമാണത്തിന് തുക അനുവദിച്ചതിനാൽ ഇവിടേക്ക് വക മാറ്റി ചെലവഴിക്കാൻ സാധിക്കില്ലെന്ന മറുപടിയാണ് ദേശീയപാത അധികൃതർ നൽകിയത്. തുടർന്ന് ദേശീയപാത അഥോറിറ്റിയെയും പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെയും യോഗം എംഎൽഎ വിളിച്ചു ചേർക്കുകയും റോഡിന്റെ സാഹചര്യം വകുപ്പുകളെ ബോധ്യപ്പെടുത്തുകയുമായിരുന്നു.