മൂവാറ്റുപുഴ: തൃശൂർ ഗവ. ലോ കോളജിൽനിന്ന് 50-ാം വയസിൽ അഭിഭാഷകനായി എൻറോൾ ചെയ്ത് മുളവൂർ കുന്നത്ത് കെ.വി. രാജു. 1993ൽ കോതമംഗലം എംഎ കോളജിൽനിന്നും ബികോം പാസായി. 1999ൽ എറണാകുളത്ത് സിഎ ഇന്റർമീഡിയറ്റ് പരീക്ഷ പാസാകുകയും ചെയ്തു. സിഎ പരീക്ഷ പലതവണ എഴുതിയെങ്കിലും കരസ്ഥമാക്കാനായില്ല.
ഇതേതുടർന്ന് സുഹൃത്തുക്കളിൽ പലരും എൽഎൽബിയെടുത്ത് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നത് കണ്ടാണ് അഭിഭാഷക വൃത്തിയിലേക്ക് തിരിയാൻ കാരണമായത്. എൻട്രസ് എഴുതുകയും 2016ൽ മെറിറ്റിൽ തൃശൂർ സർക്കാർ ലോ കോളജിൽ എൽഎൽബിക്ക് ചേരുകയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നും എൽഎൽബി പാസാകുകയും ചെയ്തു. കഴിഞ്ഞ മാസം 18ന് ഹൈക്കോടതി ഹാളിൽ നടന്ന ചടങ്ങിൽ അഭിഭാഷകനായി സന്നത് എടുത്തു.
നാട്ടിലെ സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗത്ത് നിറ സാന്നിദ്ധ്യമായ രാജു കഴിഞ്ഞ മൂന്ന് വർഷമായി മുളവൂർ റബർ ഉത്പാദക സംഘം പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു. ദീർഘകാലം മുളവൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെക്രട്ടറിയും ട്രസ്റ്റിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ബിബിൻ രാജു, മക്കളായ ഹെലൻ രാജു, എയ്ഞ്ചൽ രാജു, എൽദോസ് രാജു എന്നിവരും പിന്തുണയേകി കൂടെയുണ്ട്.
ഇതേതുടർന്ന് സുഹൃത്തുക്കളിൽ പലരും എൽഎൽബിയെടുത്ത് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യുന്നത് കണ്ടാണ് അഭിഭാഷക വൃത്തിയിലേക്ക് തിരിയാൻ കാരണമായത്. എൻട്രസ് എഴുതുകയും 2016ൽ മെറിറ്റിൽ തൃശൂർ സർക്കാർ ലോ കോളജിൽ എൽഎൽബിക്ക് ചേരുകയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നും എൽഎൽബി പാസാകുകയും ചെയ്തു. കഴിഞ്ഞ മാസം 18ന് ഹൈക്കോടതി ഹാളിൽ നടന്ന ചടങ്ങിൽ അഭിഭാഷകനായി സന്നത് എടുത്തു.
നാട്ടിലെ സാമൂഹിക, സാംസ്കാരിക, ആത്മീയ രംഗത്ത് നിറ സാന്നിദ്ധ്യമായ രാജു കഴിഞ്ഞ മൂന്ന് വർഷമായി മുളവൂർ റബർ ഉത്പാദക സംഘം പ്രസിഡന്റായി പ്രവർത്തിച്ചുവരുന്നു. ദീർഘകാലം മുളവൂർ സെന്റ് മേരീസ് യാക്കോബായ പള്ളി സെക്രട്ടറിയും ട്രസ്റ്റിയുമായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ ബിബിൻ രാജു, മക്കളായ ഹെലൻ രാജു, എയ്ഞ്ചൽ രാജു, എൽദോസ് രാജു എന്നിവരും പിന്തുണയേകി കൂടെയുണ്ട്.