മേലൂർ: അധികൃതരുടെ അനാസ്ഥയെ തുടർന്നുണ്ടായ അപകടത്തിൽ വിദ്യാർഥിക്ക് പരിക്ക്.
മുരിങ്ങൂർ- ഏഴാറ്റുമുഖം റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടന്ന പൂലാനി ഭാഗത്തേക്കുള്ള നിലംപതി ജംഗ്ഷനു സമീപമുള്ള വളവിലെ ഒരു ഭാഗത്ത് ടാറിംഗ് ചെയ്യാത്തതിനെ തുടർന്നുണ്ടായ കുഴിയിൽ വാഹനങ്ങൾ ചാടി അപകടമുണ്ടാകുന്നത് പതിവാണ്. രണ്ടു ഭാഗത്തുനിന്നും വാഹനങ്ങൾ വരുന്പോൾ സൈഡ് കൊടുക്കുവാൻ സാധിക്കാറില്ലെന്നു യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം കോളജിലേക്ക് ബൈക്കിൽ പോവുകയായിരുന്ന വിദ്യാർഥി കാറിന് സൈഡ് നൽകുന്നതിന് ഇടയിൽ റോഡരികിൽ വച്ചിട്ടുള്ള ദിശാ ബോർഡിൽ തട്ടി മറിഞ്ഞു വീഴുകയും കാലിനു പരിക്കുപറ്റുകയും ചെയ്തു.
ഹെൽമറ്റ് ഉണ്ടായതിനാൽ വലിയ അപകടം ഒഴിവായി. ഈ മേഖലയിലെ ടാറിംഗ് ചെയ്യാത്ത ഭാഗം അടിയന്തരമായി ടാറിട്ട് ഉപയോഗപ്രദമാക്കണമെന്ന് സിപിഐ പൂലാനി ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.
മുരിങ്ങൂർ- ഏഴാറ്റുമുഖം റോഡിൽ നവീകരണ പ്രവർത്തനങ്ങൾ നടന്ന പൂലാനി ഭാഗത്തേക്കുള്ള നിലംപതി ജംഗ്ഷനു സമീപമുള്ള വളവിലെ ഒരു ഭാഗത്ത് ടാറിംഗ് ചെയ്യാത്തതിനെ തുടർന്നുണ്ടായ കുഴിയിൽ വാഹനങ്ങൾ ചാടി അപകടമുണ്ടാകുന്നത് പതിവാണ്. രണ്ടു ഭാഗത്തുനിന്നും വാഹനങ്ങൾ വരുന്പോൾ സൈഡ് കൊടുക്കുവാൻ സാധിക്കാറില്ലെന്നു യാത്രക്കാർ പറയുന്നു. കഴിഞ്ഞ ദിവസം കോളജിലേക്ക് ബൈക്കിൽ പോവുകയായിരുന്ന വിദ്യാർഥി കാറിന് സൈഡ് നൽകുന്നതിന് ഇടയിൽ റോഡരികിൽ വച്ചിട്ടുള്ള ദിശാ ബോർഡിൽ തട്ടി മറിഞ്ഞു വീഴുകയും കാലിനു പരിക്കുപറ്റുകയും ചെയ്തു.
ഹെൽമറ്റ് ഉണ്ടായതിനാൽ വലിയ അപകടം ഒഴിവായി. ഈ മേഖലയിലെ ടാറിംഗ് ചെയ്യാത്ത ഭാഗം അടിയന്തരമായി ടാറിട്ട് ഉപയോഗപ്രദമാക്കണമെന്ന് സിപിഐ പൂലാനി ബ്രാഞ്ച് യോഗം ആവശ്യപ്പെട്ടു.