കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി നവരാത്രി മണ്ഡപത്തിൽ നടക്കുന്ന കാര്യപരിപാടികൾക്കും ക്ഷേത്രത്തിൽ വൈകീട്ട് നടക്കുന്ന ചുറ്റുവിളക്കിനും വൻഭക്തജന തിരക്ക്.
ഇന്ന് കാലത്ത് എട്ടിനും വൈകീട്ട് അഞ്ചിനും ആറാട്ടുപുഴ പ്രദീപും സംഘവും നടത്തുന്ന ഓട്ടൻതുള്ളൽ. കാലത്ത് 7.30ന് സംഗീതോത്സവം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലുമുതൽ നൃത്താഞ്ജലി നാട്യകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങളും അഞ്ചുമുതൽ ആറുവരെ മോഹിനിയാട്ടവും ആറുമുതൽ ഏഴുവരെ കാവിൽ ദേവദത്ത് മാരാരുടെ കുടുക്കുവീണക്കച്ചേരിയും ഏഴു മുതൽ ഏഴരവരെ കുറുത്തിയാട്ടവും തുടർന്ന് പത്തുമണിവരെ നൃത്ത്യനൃത്യങ്ങളും അരങ്ങേറും. വൈകീട്ട് അഞ്ചിന പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കും.
ദുർഗാഷ്ടമി ദിവസമായ തിങ്കളാഴ്ച രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും തിരുനടയിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കും. വൈകീട്ട് ആറിന് തിരുനടയിൽ നാഗസ്വര വിദ്വാൻ കോട്ടപ്പടി സുരേന്ദ്രൻ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരിയും നവരാത്രി മണ്ഡപത്തിൽ നാലുമുതൽ ആറുവരെ പഞ്ചരത്ന കീർത്തലാപനത്തോടെ സംഗീതോത്സവം സമാപിക്കും. ആറുമുതൽ എട്ടുവരെ നൃത്തനൃത്യങ്ങളും എട്ടുമുതൽ 10 വരെ കേളീരവം തൃപ്പൂണിത്തുറയുടെ കിരാതം കഥകളിയും അരങ്ങേറും. മഹാനവമി ദിവസം രാവിലെ എട്ടിന് നവരാത്രി മണ്ഡപത്തിൽ നൃത്തോത്സവം ആരംഭിക്കും. തിരുനടയിൽ ഓട്ടൻതുള്ളലും അരങ്ങേറും. വൈകീട്ട് 4.30 മുതൽ 6.30 വരെ നൃത്തനൃത്യങ്ങളും 6.30ന് എൻഎസ്എസ് കരയോഗം ലോകമലേശ്വരത്തിന്റെ തിരുവാതിരകളിയും ഏഴുമുതൽ 9വരെ നൃത്തനൃത്യങ്ങളും അരങ്ങേറും. തിരുനടയിൽ കലൂർ ജയന്റെ ഡബിൾ തായന്പകയും ഉണ്ടാവും. ഏഴുമുതൽ എട്ടുവരെ സോപാനസംഗീതം.
വിജയദശമി ദിവസം രാവിലെ എട്ടിന് വിദ്യാരംഭം. 11ന് അക്ഷരശ്ലോകസദസ്. വൈകീട്ട് മൂന്നു മുതൽ നാലുവരെ തിരുവാതിരക്കളി. നാലുമുതൽ 10 വരെ നൃത്തനൃത്യങ്ങൾ. ആറിന് തിരുനടയിൽ തിച്ചൂർ ചന്ദ്രൻ ആൻഡ് പാർട്ടിയുടെ നാഗസ്വരക്കച്ചേരിയും നടക്കും.
ഇന്ന് കാലത്ത് എട്ടിനും വൈകീട്ട് അഞ്ചിനും ആറാട്ടുപുഴ പ്രദീപും സംഘവും നടത്തുന്ന ഓട്ടൻതുള്ളൽ. കാലത്ത് 7.30ന് സംഗീതോത്സവം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് നന്ദകുമാർ, മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.ആർ. മുരളി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യും. വൈകീട്ട് നാലുമുതൽ നൃത്താഞ്ജലി നാട്യകലാക്ഷേത്രം അവതരിപ്പിക്കുന്ന നൃത്തനൃത്ത്യങ്ങളും അഞ്ചുമുതൽ ആറുവരെ മോഹിനിയാട്ടവും ആറുമുതൽ ഏഴുവരെ കാവിൽ ദേവദത്ത് മാരാരുടെ കുടുക്കുവീണക്കച്ചേരിയും ഏഴു മുതൽ ഏഴരവരെ കുറുത്തിയാട്ടവും തുടർന്ന് പത്തുമണിവരെ നൃത്ത്യനൃത്യങ്ങളും അരങ്ങേറും. വൈകീട്ട് അഞ്ചിന പുസ്തകങ്ങൾ പൂജയ്ക്ക് വയ്ക്കും.
ദുർഗാഷ്ടമി ദിവസമായ തിങ്കളാഴ്ച രാവിലെ എട്ടിനും വൈകിട്ട് അഞ്ചിനും തിരുനടയിൽ ഓട്ടൻതുള്ളൽ അവതരിപ്പിക്കും. വൈകീട്ട് ആറിന് തിരുനടയിൽ നാഗസ്വര വിദ്വാൻ കോട്ടപ്പടി സുരേന്ദ്രൻ ആൻഡ് പാർട്ടി അവതരിപ്പിക്കുന്ന നാഗസ്വരക്കച്ചേരിയും നവരാത്രി മണ്ഡപത്തിൽ നാലുമുതൽ ആറുവരെ പഞ്ചരത്ന കീർത്തലാപനത്തോടെ സംഗീതോത്സവം സമാപിക്കും. ആറുമുതൽ എട്ടുവരെ നൃത്തനൃത്യങ്ങളും എട്ടുമുതൽ 10 വരെ കേളീരവം തൃപ്പൂണിത്തുറയുടെ കിരാതം കഥകളിയും അരങ്ങേറും. മഹാനവമി ദിവസം രാവിലെ എട്ടിന് നവരാത്രി മണ്ഡപത്തിൽ നൃത്തോത്സവം ആരംഭിക്കും. തിരുനടയിൽ ഓട്ടൻതുള്ളലും അരങ്ങേറും. വൈകീട്ട് 4.30 മുതൽ 6.30 വരെ നൃത്തനൃത്യങ്ങളും 6.30ന് എൻഎസ്എസ് കരയോഗം ലോകമലേശ്വരത്തിന്റെ തിരുവാതിരകളിയും ഏഴുമുതൽ 9വരെ നൃത്തനൃത്യങ്ങളും അരങ്ങേറും. തിരുനടയിൽ കലൂർ ജയന്റെ ഡബിൾ തായന്പകയും ഉണ്ടാവും. ഏഴുമുതൽ എട്ടുവരെ സോപാനസംഗീതം.
വിജയദശമി ദിവസം രാവിലെ എട്ടിന് വിദ്യാരംഭം. 11ന് അക്ഷരശ്ലോകസദസ്. വൈകീട്ട് മൂന്നു മുതൽ നാലുവരെ തിരുവാതിരക്കളി. നാലുമുതൽ 10 വരെ നൃത്തനൃത്യങ്ങൾ. ആറിന് തിരുനടയിൽ തിച്ചൂർ ചന്ദ്രൻ ആൻഡ് പാർട്ടിയുടെ നാഗസ്വരക്കച്ചേരിയും നടക്കും.