കുന്നംകുളം: പോർക്കുളം പള്ളി തിരുന്നാളിൽ പങ്കെടുത്തു മടങ്ങുകയായിരുന്ന യുവാവിന് കുത്തേറ്റു. പോർക്കുളം കൊടക്കാട്ട് വീട്ടിൽ സുരേഷിന്റെ മകൻ രാഹുലിനാണ് (23) കുത്തേറ്റത്. ഇന്നലെ പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.
രാത്രിയിൽ പള്ളി തിരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാഹുലും സുഹൃത്തുക്കളും പോർക്കുളത്തെ ഹെൽത്ത് സെന്ററിനടുത്ത് ഇരിക്കുകയായിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ രണ്ടുപേർ യുവാക്കളോട് ഇവിടെ ഇരിക്കരുതെന്ന് പറയുകയും ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ബൈക്കിനു പിറകിലുണ്ടായിരുന്ന പോർക്കുളം സ്വദേശി നിബിൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് രാഹുലിനെ കുത്തുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.
വയറിലും മുഖത്തും കുത്തേറ്റ രാഹുലിനെ ആദ്യം കുന്നംകുളം റോയൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. രാഹുലിന്റെ നാട്ടുകാരായ പോർക്കുളം സ്വദേശികൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.
രാത്രിയിൽ പള്ളി തിരുന്നാൾ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന രാഹുലും സുഹൃത്തുക്കളും പോർക്കുളത്തെ ഹെൽത്ത് സെന്ററിനടുത്ത് ഇരിക്കുകയായിരുന്നു. ഈ സമയത്ത് ഇവിടെയെത്തിയ രണ്ടുപേർ യുവാക്കളോട് ഇവിടെ ഇരിക്കരുതെന്ന് പറയുകയും ഇതിനെ തുടർന്നുണ്ടായ വാക്കുതർക്കത്തിനിടയിൽ ബൈക്കിനു പിറകിലുണ്ടായിരുന്ന പോർക്കുളം സ്വദേശി നിബിൻ കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് രാഹുലിനെ കുത്തുകയായിരുന്നെന്ന് കൂടെയുണ്ടായിരുന്നവർ പറയുന്നു.
വയറിലും മുഖത്തും കുത്തേറ്റ രാഹുലിനെ ആദ്യം കുന്നംകുളം റോയൽ ആശുപത്രിയിലും പിന്നീട് തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റി. രാഹുലിന്റെ നാട്ടുകാരായ പോർക്കുളം സ്വദേശികൾ തന്നെയാണ് സംഭവത്തിനു പിന്നിലെന്ന് പോലീസ് പറഞ്ഞു. കുന്നംകുളം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി പോലീസ് പറഞ്ഞു.