മലപ്പുറം: പൊതുവിതരണ വകുപ്പിന്റെ ’ഓപ്പറേഷൻ യെല്ലോ’യുടെ ഭാഗമായി ഏറനാട് താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ പ്രത്യേക സ്ക്വാഡുകൾ പരിശോധന നടത്തി. അനർഹരെ കണ്ടെത്തി റേഷൻ കാർഡുകൾ പിടിച്ചെടുത്ത് പൊതുവിഭാഗത്തിലേക്കു മാറ്റി. നിരവധി അവസരങ്ങൾ നൽകിയിട്ടും മുൻഗണനാ വിഭാഗത്തിൽ ഒട്ടനവധി അനർഹമായ കാർഡുകൾ ഇനിയും ഉൾപ്പെട്ടിട്ടുള്ളതായി ബോധ്യപ്പെട്ടിട്ടുണ്ട്.
ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ഏറനാട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇത്തരം കാർഡുടമകളുടെ വിവരം പൊതുജനങ്ങൾക്കു സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ 9188527301 എന്ന നന്പറിൽ അറിയിക്കാം. പരാതിയുള്ള റേഷൻ കാർഡുകൾ പിടിച്ചെടുത്ത് കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റുകയും അനർഹമായി കൈപ്പറ്റിയ സാധനങ്ങളുടെ വിപണിവില ഈടാക്കുന്നതുമായിരിക്കും. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്ന കാർഡുടമകളുടെ വീടുകളിൽ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയാണ് ’ഓപ്പറേഷൻ യെല്ലോ’.പരിശോധനയിൽ റേഷനിംഗ്് ഇൻസ്പെക്ടർമാരായ പി.പ്രദീപ്, ജി.എ സുനിൽദത്ത്, ജീവനക്കാരായ രഞ്ജിത്ത്, സൗമ്യ എന്നിവർ പങ്കെടുത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടരും.
ഇത്തരക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു ഏറനാട് താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. ഇത്തരം കാർഡുടമകളുടെ വിവരം പൊതുജനങ്ങൾക്കു സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിലെ 9188527301 എന്ന നന്പറിൽ അറിയിക്കാം. പരാതിയുള്ള റേഷൻ കാർഡുകൾ പിടിച്ചെടുത്ത് കാർഡുകൾ പൊതുവിഭാഗത്തിലേക്കു മാറ്റുകയും അനർഹമായി കൈപ്പറ്റിയ സാധനങ്ങളുടെ വിപണിവില ഈടാക്കുന്നതുമായിരിക്കും. അനർഹമായി മുൻഗണനാ കാർഡുകൾ കൈവശം വയ്ക്കുന്ന കാർഡുടമകളുടെ വീടുകളിൽ പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിശോധനയാണ് ’ഓപ്പറേഷൻ യെല്ലോ’.പരിശോധനയിൽ റേഷനിംഗ്് ഇൻസ്പെക്ടർമാരായ പി.പ്രദീപ്, ജി.എ സുനിൽദത്ത്, ജീവനക്കാരായ രഞ്ജിത്ത്, സൗമ്യ എന്നിവർ പങ്കെടുത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പ്രത്യേക സ്ക്വാഡ് പരിശോധന തുടരും.