വാഴക്കുളം: പാറമടയിൽനിന്ന് അനധികൃതമായി കയറ്റിയ കരിങ്കല്ല് ലോഡ് പ്രദേശവാസികളുടെ പ്രതിഷേധത്തെത്തുടർന്ന് തിരിച്ചിറക്കി. ഹൈക്കോടതിയുടെ നിരോധന ഉത്തരവ് നിലനിൽക്കുന്ന വടകോട് പാറമടയിൽ നിന്നാണ് ഇന്നലെ രാവിലെ കരിങ്കല്ല് ലോഡ് കയറ്റിയത്.
ലോഡ് കയറ്റിവന്ന ടോറസ് നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ലോഡ് പാറമടയിൽത്തന്നെ തിരിച്ചിറക്കുകയായിരുന്നു. ഒക്ടോബർ 12 വരെ വടകോട് പാറമടയ്ക്ക് പ്രവർത്തനാനുമതി നിഷേധിച്ച് ഹൈക്കോടതിയുടെ നിരോധന ഉത്തരവ് നിലവിലുണ്ട്. വിവിധ വകുപ്പുകളിൽനിന്ന് റിപ്പോർട്ടു തേടി മഞ്ഞള്ളൂർ പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിനു മറുപടി ലഭിക്കും വരെ പഞ്ചായത്തിൽനിന്നു പ്രവർത്തനം തടഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച രണ്ട് ലോഡ് ഇവിടെനിന്നും കൊണ്ടു പോയതായി നാട്ടുകാർ പറഞ്ഞു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇന്നലെയും ലോഡ് കയറ്റിയതിനെത്തുടർന്ന് പ്രദേശവാസികൾ രംഗത്തെത്തിയത്. പ്രദേശവാസികൾ വാഴക്കുളം പോലീസിലും മഞ്ഞള്ളൂർ പഞ്ചായത്തിലും പരാതി നൽകി. ഹൈക്കോടതിയുടെ നിരോധന ഉത്തരവ് ലംഘിച്ചതായി ഹൈക്കോടതിയിലും പരാതി നൽകി.
ലോഡ് കയറ്റിവന്ന ടോറസ് നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ലോഡ് പാറമടയിൽത്തന്നെ തിരിച്ചിറക്കുകയായിരുന്നു. ഒക്ടോബർ 12 വരെ വടകോട് പാറമടയ്ക്ക് പ്രവർത്തനാനുമതി നിഷേധിച്ച് ഹൈക്കോടതിയുടെ നിരോധന ഉത്തരവ് നിലവിലുണ്ട്. വിവിധ വകുപ്പുകളിൽനിന്ന് റിപ്പോർട്ടു തേടി മഞ്ഞള്ളൂർ പഞ്ചായത്ത് സെക്രട്ടറി നൽകിയ കത്തിനു മറുപടി ലഭിക്കും വരെ പഞ്ചായത്തിൽനിന്നു പ്രവർത്തനം തടഞ്ഞിട്ടുണ്ട്.
വെള്ളിയാഴ്ച രണ്ട് ലോഡ് ഇവിടെനിന്നും കൊണ്ടു പോയതായി നാട്ടുകാർ പറഞ്ഞു. ഇതു ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഇന്നലെയും ലോഡ് കയറ്റിയതിനെത്തുടർന്ന് പ്രദേശവാസികൾ രംഗത്തെത്തിയത്. പ്രദേശവാസികൾ വാഴക്കുളം പോലീസിലും മഞ്ഞള്ളൂർ പഞ്ചായത്തിലും പരാതി നൽകി. ഹൈക്കോടതിയുടെ നിരോധന ഉത്തരവ് ലംഘിച്ചതായി ഹൈക്കോടതിയിലും പരാതി നൽകി.