കളമശേരി: സംസ്ഥാനത്ത് സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് സ്ഥല പരിമിതിയുള്ള ഇടങ്ങളില്‍ വീടുകളെ ഉപയോഗപ്പെടുത്താമെന്നും 500 ചതുരശ്ര അടി സംരംഭങ്ങള്‍ക്കായി മാറ്റിവയ്ക്കാമെന്നും വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി കളമശേരി മണ്ഡലത്തിലെ അവലോകന യോഗവും നിക്ഷേപ സംഗമവും കെഎസ്എസ്ഐഎ ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്നാണെങ്കിലും ഒന്നര ലക്ഷം എന്ന ടാര്‍ഗറ്റ് അടിസ്ഥാനമാക്കിയാണ് നിലവില്‍ പദ്ധതി മുന്നോട്ടു പോകുന്നത്. സംസ്ഥാനത്ത് പദ്ധതി ആരംഭിച്ച് ആറു മാസം തികയുമ്പോള്‍ 63,442 സംരംഭങ്ങള്‍ ആരംഭിക്കാനായി. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി നിയമിച്ചിട്ടുള്ള ഇന്റേണുകളുടെ പ്രവര്‍ത്തനം വിലയിരുത്തും. കോടികളുടെ ചരക്കുകള്‍ ഇവിടെ ഇറക്കുമതി ചെയ്ത് വില്ക്കപ്പെടുന്നു. ഇവയെല്ലാം ഇവിടത്തന്നെ ഉദ്പാദിപ്പിക്കാന്‍ സാധിക്കും. എല്ലാ വകുപ്പുകളുടേയും സഹകരണം പദ്ധതിക്ക് ആവശ്യമാണ്. നിക്ഷേപകര്‍ക്ക് അനുകൂലമായ അന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. കരട് വ്യവസായ നയത്തിലേക്കു ജനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കാമെന്നും മന്ത്രി പറഞ്ഞു.
നിയോജക മണ്ഡലത്തില്‍ 488 സംരംഭങ്ങള്‍ ആരംഭിച്ചു. ആകെ ലക്ഷ്യമാക്കുന്നതിന്റെ 45.73 ശതമാനമാണിത്. 45.53 കോടി രൂപയുടെ നിക്ഷേപത്തോടൊപ്പം 1265 പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭിച്ചു. കളമശേരി നഗരസഭയില്‍ 161 സംരംഭങ്ങളും ഏലൂരില്‍ 64 എണ്ണവും ആരംഭിച്ചു. ആലങ്ങാട് പഞ്ചായത്തിൽ 81ഉം കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 79 ഉം കരുമാലൂര്‍ പഞ്ചായത്തില്‍ 60 ഉം കുന്നുകര പഞ്ചായത്തില്‍ 43 ഉം സംരംഭങ്ങള്‍ ആരംഭിച്ചു.
ഏലൂര്‍ നഗരസഭാ ചെയര്മാന് എ.ഡി. സുജില്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ്, മാനേജര്‍ എസ്. ഷീബ, ഉപജില്ലാ വ്യവസായ ഓഫീസര്‍ പി. നമിത, കെഎസ്എസ്ഐഎ(കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്) സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍, ജില്ലാ പ്രസിഡന്റ് എം.എ. അലി, ജനറല്‍ സെക്രട്ടറി പി.ജെ. ജോസ്, കേരള ബാങ്ക് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ പി.ഡി. മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ എന്നാണെങ്കിലും ഒന്നര ലക്ഷം എന്ന ടാര്‍ഗറ്റ് അടിസ്ഥാനമാക്കിയാണ് നിലവില്‍ പദ്ധതി മുന്നോട്ടു പോകുന്നത്. സംസ്ഥാനത്ത് പദ്ധതി ആരംഭിച്ച് ആറു മാസം തികയുമ്പോള്‍ 63,442 സംരംഭങ്ങള്‍ ആരംഭിക്കാനായി. ഇതോടൊപ്പം പദ്ധതിയുടെ ഭാഗമായി നിയമിച്ചിട്ടുള്ള ഇന്റേണുകളുടെ പ്രവര്‍ത്തനം വിലയിരുത്തും. കോടികളുടെ ചരക്കുകള്‍ ഇവിടെ ഇറക്കുമതി ചെയ്ത് വില്ക്കപ്പെടുന്നു. ഇവയെല്ലാം ഇവിടത്തന്നെ ഉദ്പാദിപ്പിക്കാന്‍ സാധിക്കും. എല്ലാ വകുപ്പുകളുടേയും സഹകരണം പദ്ധതിക്ക് ആവശ്യമാണ്. നിക്ഷേപകര്‍ക്ക് അനുകൂലമായ അന്തരീക്ഷം കേരളത്തില്‍ രൂപപ്പെട്ടിട്ടുണ്ട്. കരട് വ്യവസായ നയത്തിലേക്കു ജനങ്ങള്‍ക്കു നിര്‍ദ്ദേശം നല്‍കാമെന്നും മന്ത്രി പറഞ്ഞു.
നിയോജക മണ്ഡലത്തില്‍ 488 സംരംഭങ്ങള്‍ ആരംഭിച്ചു. ആകെ ലക്ഷ്യമാക്കുന്നതിന്റെ 45.73 ശതമാനമാണിത്. 45.53 കോടി രൂപയുടെ നിക്ഷേപത്തോടൊപ്പം 1265 പേര്‍ക്ക് പദ്ധതിയിലൂടെ തൊഴില്‍ ലഭിച്ചു. കളമശേരി നഗരസഭയില്‍ 161 സംരംഭങ്ങളും ഏലൂരില്‍ 64 എണ്ണവും ആരംഭിച്ചു. ആലങ്ങാട് പഞ്ചായത്തിൽ 81ഉം കടുങ്ങല്ലൂര്‍ പഞ്ചായത്തില്‍ 79 ഉം കരുമാലൂര്‍ പഞ്ചായത്തില്‍ 60 ഉം കുന്നുകര പഞ്ചായത്തില്‍ 43 ഉം സംരംഭങ്ങള്‍ ആരംഭിച്ചു.
ഏലൂര്‍ നഗരസഭാ ചെയര്മാന് എ.ഡി. സുജില്‍, കടുങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തില്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ പി.എ. നജീബ്, മാനേജര്‍ എസ്. ഷീബ, ഉപജില്ലാ വ്യവസായ ഓഫീസര്‍ പി. നമിത, കെഎസ്എസ്ഐഎ(കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷന്) സംസ്ഥാന പ്രസിഡന്റ് എ. നിസാറുദ്ദീന്‍, ജില്ലാ പ്രസിഡന്റ് എം.എ. അലി, ജനറല്‍ സെക്രട്ടറി പി.ജെ. ജോസ്, കേരള ബാങ്ക് ജനറല്‍ മാനേജര്‍ അനില്‍കുമാര്‍, ലീഡ് ബാങ്ക് മാനേജര്‍ പി.ഡി. മോഹന്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.