മൂന്നാർ: ഇടമലക്കുടിയെ സംസ്ഥാനത്തെ ആദ്യത്തെ ആദിവാസി പഞ്ചായത്തായി പ്രഖ്യാപിച്ചത് 2010 മേയ് അഞ്ചിന്. എന്നിട്ടും ഇതുവരെ ഈ പഞ്ചായത്തിലേക്ക് ഒരു നല്ല റോഡ് ഉണ്ടായിരുന്നില്ല. പെട്ടിമുടിയിൽനിന്നു ഇടമലക്കുടിയിലേക്കുള്ള അതീവ ദുർഘടമായ റോഡിലൂടെ ജീപ്പ് മാത്രമായിരുന്നു പോയിരുന്നത്.
എന്നാൽ, മഴ പെയ്താൽ കാര്യങ്ങൾ വീണ്ടും വഷളാകും. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡിൽ പലപ്പോഴും ജീപ്പുകൾ പുതയും. പിന്നീട് മറ്റൊരു വണ്ടികൊണ്ടുവന്നു വലിച്ചുകയറ്റേണ്ടി വരും. ഇതൊക്കെ ഇടമലക്കുടിയുടെ പതിവു കാഴ്ചകളാണ്. കുടിയിലുള്ള മിക്കവരും അതുകൊണ്ടുതന്നെ നടപ്പ് ശീലമാക്കിയവരാണ്. ഇവിടെ റോഡ് നിർമിക്കുന്നതിനു വനനിയമങ്ങൾ അടക്കമുള്ള പല പ്രതിബന്ധങ്ങളുമുണ്ടായിരുന്നു. എല്ലാത്തിനെയും തരണം ചെയ്താണ് ഇപ്പോൾ ഏഴു കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് റോഡ് നിർമിക്കാൻ അനുമതിയായിരിക്കുന്നത്.
വനംവകുപ്പ് മൂന്നാർ ഡിവിഷനു കീഴിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. 106.19 സ്ക്വയർ കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഇടമലക്കുടി ആദിവാസി സങ്കേതത്തിൽ 28 കുടികളാണുള്ളത്. മൂന്നാറിൽനിന്ന് 22 കിലോമീറ്റർ വനത്തിനുള്ളിലെ ഓഫ് റോഡിലൂടെ ജീപ്പിൽ സഞ്ചരിച്ചു പെട്ടിമുടിയിലെത്തിയ ശേഷം 18 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്തു വേണം ഇടമലക്കുടിയുടെ തുടക്കമായ സൊസൈറ്റിപ്പടിയിലെത്താൻ. പെട്ടിമുടിയിൽനിന്നാണ് ഇപ്പോൾ റോഡ് നിർമിക്കാൻ അനുമതിയായിരിക്കുന്നത്. ഏറെ തകർന്നു കിടക്കുന്ന ഭാഗമാണ് കോൺക്രീറ്റ് ചെയ്യുന്നത്.
വണ്ടിയിൽ സൊസൈറ്റി കുടിയിൽ എത്തിയാലും കാട്ടിനുള്ളിലെ മറ്റു കുടികളിലേക്കു പോകാൻ കിലോമീറ്ററുകൾ കൊടുംകാട്ടിലൂടെ താണ്ടണം. മലയും പുഴയുമൊക്കെ കടന്നുവേണം മറ്റു കുടികളിലേക്കു പോകാൻ.
വർഷങ്ങൾക്കു മുന്പ് തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ഇടമലയക്കുടിയിലേക്കുള്ള ദുർഘട റോഡിന്റെ നവീകരണം നടത്തിയെങ്കിലും മലവെള്ളപ്പാച്ചിലിലും മറ്റും റോഡ് നാമാവശേഷമായി. മഴക്കാലത്തു ഇപ്പോൾ കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്.
ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത പെട്ടെന്നുണ്ടാകുന്ന ആശുപത്രി ആവശ്യങ്ങൾക്കും വെല്ലുവിളിയാണ്. കന്പും കഴയും ചേർത്തുണ്ടാക്കുന്ന കട്ടിലിൽ കിടത്തി കിലോമീറ്ററുകൾ ചുമന്നാണ് വാഹന സൗകര്യമുള്ളിടത്തു രോഗികളെ എത്തിക്കുന്നത്. മികച്ച റോഡിന്റെ അഭാവം കുടിയിലുള്ളവർക്കു പുറംലോകവുമായി ബന്ധപ്പെടുന്നതിനും തടസമായിരുന്നു. റോഡ് നിർമാണത്തിന് ഭരണാനുമതി ലഭിച്ചതോടെ ഇടമലക്കുടിയുടെ വികസന മുന്നേറ്റത്തിനും ഇതോടെ തുടക്കമാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.
എന്നാൽ, മഴ പെയ്താൽ കാര്യങ്ങൾ വീണ്ടും വഷളാകും. കുണ്ടും കുഴിയും ചെളിയും നിറഞ്ഞ റോഡിൽ പലപ്പോഴും ജീപ്പുകൾ പുതയും. പിന്നീട് മറ്റൊരു വണ്ടികൊണ്ടുവന്നു വലിച്ചുകയറ്റേണ്ടി വരും. ഇതൊക്കെ ഇടമലക്കുടിയുടെ പതിവു കാഴ്ചകളാണ്. കുടിയിലുള്ള മിക്കവരും അതുകൊണ്ടുതന്നെ നടപ്പ് ശീലമാക്കിയവരാണ്. ഇവിടെ റോഡ് നിർമിക്കുന്നതിനു വനനിയമങ്ങൾ അടക്കമുള്ള പല പ്രതിബന്ധങ്ങളുമുണ്ടായിരുന്നു. എല്ലാത്തിനെയും തരണം ചെയ്താണ് ഇപ്പോൾ ഏഴു കിലോമീറ്റർ ദൂരത്തിൽ കോൺക്രീറ്റ് റോഡ് നിർമിക്കാൻ അനുമതിയായിരിക്കുന്നത്.
വനംവകുപ്പ് മൂന്നാർ ഡിവിഷനു കീഴിൽ സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. 106.19 സ്ക്വയർ കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഇടമലക്കുടി ആദിവാസി സങ്കേതത്തിൽ 28 കുടികളാണുള്ളത്. മൂന്നാറിൽനിന്ന് 22 കിലോമീറ്റർ വനത്തിനുള്ളിലെ ഓഫ് റോഡിലൂടെ ജീപ്പിൽ സഞ്ചരിച്ചു പെട്ടിമുടിയിലെത്തിയ ശേഷം 18 കിലോമീറ്റർ വനത്തിലൂടെ യാത്ര ചെയ്തു വേണം ഇടമലക്കുടിയുടെ തുടക്കമായ സൊസൈറ്റിപ്പടിയിലെത്താൻ. പെട്ടിമുടിയിൽനിന്നാണ് ഇപ്പോൾ റോഡ് നിർമിക്കാൻ അനുമതിയായിരിക്കുന്നത്. ഏറെ തകർന്നു കിടക്കുന്ന ഭാഗമാണ് കോൺക്രീറ്റ് ചെയ്യുന്നത്.
വണ്ടിയിൽ സൊസൈറ്റി കുടിയിൽ എത്തിയാലും കാട്ടിനുള്ളിലെ മറ്റു കുടികളിലേക്കു പോകാൻ കിലോമീറ്ററുകൾ കൊടുംകാട്ടിലൂടെ താണ്ടണം. മലയും പുഴയുമൊക്കെ കടന്നുവേണം മറ്റു കുടികളിലേക്കു പോകാൻ.
വർഷങ്ങൾക്കു മുന്പ് തൊഴിലുറപ്പു പദ്ധതിയിൽപ്പെടുത്തി ഇടമലയക്കുടിയിലേക്കുള്ള ദുർഘട റോഡിന്റെ നവീകരണം നടത്തിയെങ്കിലും മലവെള്ളപ്പാച്ചിലിലും മറ്റും റോഡ് നാമാവശേഷമായി. മഴക്കാലത്തു ഇപ്പോൾ കാൽനടയാത്ര പോലും ബുദ്ധിമുട്ടാണ്.
ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്തത പെട്ടെന്നുണ്ടാകുന്ന ആശുപത്രി ആവശ്യങ്ങൾക്കും വെല്ലുവിളിയാണ്. കന്പും കഴയും ചേർത്തുണ്ടാക്കുന്ന കട്ടിലിൽ കിടത്തി കിലോമീറ്ററുകൾ ചുമന്നാണ് വാഹന സൗകര്യമുള്ളിടത്തു രോഗികളെ എത്തിക്കുന്നത്. മികച്ച റോഡിന്റെ അഭാവം കുടിയിലുള്ളവർക്കു പുറംലോകവുമായി ബന്ധപ്പെടുന്നതിനും തടസമായിരുന്നു. റോഡ് നിർമാണത്തിന് ഭരണാനുമതി ലഭിച്ചതോടെ ഇടമലക്കുടിയുടെ വികസന മുന്നേറ്റത്തിനും ഇതോടെ തുടക്കമാകുമെന്നാണ് പ്രദേശവാസികളുടെ പ്രതീക്ഷ.