തൊടുപുഴ: എംഡിഎംഎയും കഞ്ചാവുമായി മൂന്നു യുവാക്കൾ പോലീസ് പിടിയിൽ. തൊടുപുഴ അരിക്കുഴ ഭാഗങ്ങളിൽ ലഹരി ഉപയോഗം വ്യാപകമാണെന്ന നാട്ടുകാരുടെ പരാതിയെത്തുടർന്നാണ് തൊടുപുഴ പോലീസ് പരിശോധന നടത്തിയത്. അങ്കംവെട്ടി മുങ്ങാശേരിയിൽ നിവിൻ ബേബി (22), കുമാരമംഗലം മുത്താരംകുന്ന് കാരമക്കാവിൽ അനു ഉണ്ണി (29), അരിക്കുഴ അപ്പാമലയിൽ അമൽ ബാബു (25) എന്നിവരാണ് ഇന്നലെ ഉച്ചയോടെ പിടിയിലായത്. ഇവരിൽനിന്ന് 17 ഗ്രാം എംഡിഎംഎയും 34 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
അരിക്കുഴയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി യുവാക്കൾ ഉൾപ്പെടെയുള്ള സംഘം എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ സംഘം സംശയാസ്പദമായ സാഹചര്യത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. കാറിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
ഇവ ഉപയോഗിക്കുന്നതിനുള്ള ഉപകരണവും ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ ഒട്ടേറെ ലഹരി മരുന്ന് കേസുകളാണ് പോലീസും എക്സൈസും ചേർന്ന് തൊടുപുഴയിൽനിന്നു മാത്രം പിടികൂടിയത്. തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബു, സിഐ വി.സി. വിഷ്ണു കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
അരിക്കുഴയിലെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായി യുവാക്കൾ ഉൾപ്പെടെയുള്ള സംഘം എത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് പരിശോധനയ്ക്കെത്തിയ സംഘം സംശയാസ്പദമായ സാഹചര്യത്തിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തു. കാറിനുള്ളിൽ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയിൽ ലഹരിവസ്തുക്കൾ കണ്ടെടുത്തത്.
ഇവ ഉപയോഗിക്കുന്നതിനുള്ള ഉപകരണവും ഇവർ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അടുത്തിടെ ഒട്ടേറെ ലഹരി മരുന്ന് കേസുകളാണ് പോലീസും എക്സൈസും ചേർന്ന് തൊടുപുഴയിൽനിന്നു മാത്രം പിടികൂടിയത്. തൊടുപുഴ ഡിവൈഎസ്പി എം.ആർ. മധു ബാബു, സിഐ വി.സി. വിഷ്ണു കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.