തൃശൂർ: നിലവിലെ മേയർ എം.കെ. വർഗീസ് അടക്കം കൗണ്‍സിലറായിരുന്ന കാലത്ത് എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കിഴക്കേകോട്ട വികസനം ചർച്ച ചെയ്തു നടപ്പാക്കിയതിനു മുൻ മേയർ രാജൻ പല്ലനെ മാത്രം ക്രൂശിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു. സിപിഎമ്മിന്റെ വികസന വിരോധന നിലപാടിനെതിരെ പ്രതിഷേധം ശക്തമാക്കാനാണു കോണ്‍ഗ്രസ് പാർട്ടിയുടെയും തീരുമാനം.
കിഴക്കേകോട്ടയിൽ ഗതാഗത കുരുക്കു മൂലം വീർപ്പുമുട്ടിയിരുന്നത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ നിലയ്ക്കുള്ള ജംഗ്ഷൻ വികസനം രാജൻ പല്ലന്റെ കാലത്ത് സാധ്യമാക്കിയത്. അന്നു കളക്ടറായിരുന്ന എം.എസ്. ജയയുടെ സാന്നിധ്യത്തിലാണു ഭൂവുടമകൾക്കു നൽകേണ്ട തുക സംബന്ധിച്ച് ചർച്ച ചെയ്തു തീരുമാനമെടുത്തതെന്ന് രാജൻ പല്ലൻ കൗണ്‍സിൽ യോഗത്തിൽ വ്യക്തമാക്കി.
വികസനത്തിന്റെ പേരിൽ കോർപറേഷനു നഷ്ടം വരുത്തിയ 11,62,320 രൂപ അന്നത്തെ സെക്രട്ടറിയായിരുന്ന ബഷീറിന്റെ കൈയിൽ നിന്നും മേയറായിരുന്ന രാജൻ പല്ലന്റെ കൈയിൽ നിന്നും തിരിച്ചു പിടിക്കാനാണു തീരുമാനം. കളക്ടർ നിശ്ചയിച്ച തുക 13.5 ലക്ഷം രൂപയായിരുന്നുവെന്നാണ് ഭരണകക്ഷിയുടെ വാദം. എന്നാൽ അന്ന് ഭൂവുടമകൾ അന്‍പതു ലക്ഷം രൂപ വരെയാണ് ചോദിച്ചിരുന്നതത്രേ. ഇതു നൽകാൻ സാധിക്കില്ലെന്നു പറഞ്ഞ് കളക്ടറുടെ ചേംബറിൽ ഭൂവുടമകളുമായി ചർച്ച ചെയ്താണ് സ്ഥലത്തിന് 17.5 ലക്ഷം രൂപ നൽകി ഏറ്റെടുക്കാമെന്നു കരാർ ഉണ്ടാക്കിയത്. അന്ന് കരാർ ഉണ്ടാക്കിയപ്പോഴും വികസനം നടത്തിയപ്പോഴും അന്നത്തെ സിപിഎം അംഗങ്ങൾ എതിർത്തിരുന്നില്ലത്രേ.
കൂടാതെ പിന്നീടു ഭരണത്തിൽ വന്ന് സിപിഎം ഭരണ സമിതിയാണ് തുക ഭൂവുടമകൾക്ക് നൽകിയത്. അന്ന് ഇത്രയും തുക നൽകാനാകില്ലെന്നു പറഞ്ഞ് എന്തുകൊണ്ട് കോടതിയിൽ പോയില്ലെന്ന് നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണ്‍ ഡാനിയേൽ ചോദിച്ചു. അതിനു മറുപടി പറയാതെ മേയറും ഭരണകക്ഷിയംഗങ്ങളും ഒഴിഞ്ഞുമാറി.
നഗരത്തിൽ പല ജംഗ്ഷനുകളും വികസിപ്പിക്കുകയും ശക്തൻ മാർക്കറ്റുകളും സ്റ്റാൻഡിന്റെ ഒരു ഭാഗവും കോണ്‍ക്രീറ്റിട്ട് വൻ വികസന പ്രവർത്തനങ്ങൾ നടത്തിയത് ഇപ്പോഴും ചർച്ചയാകുന്നതിൽ വിറളിപൂണ്ടാണ് എങ്ങനെയെങ്കിലും വികസനം നടത്തുന്നവരെ തരം താഴ്ത്താനുള്ള ഇത്തരം തരംതാണ നീക്കങ്ങൾ നടത്തുന്നതെന്നു കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കി.
കിഴക്കേകോട്ടയിൽ ഗതാഗത കുരുക്കു മൂലം വീർപ്പുമുട്ടിയിരുന്നത് ഒഴിവാക്കാനാണ് ഇപ്പോഴത്തെ നിലയ്ക്കുള്ള ജംഗ്ഷൻ വികസനം രാജൻ പല്ലന്റെ കാലത്ത് സാധ്യമാക്കിയത്. അന്നു കളക്ടറായിരുന്ന എം.എസ്. ജയയുടെ സാന്നിധ്യത്തിലാണു ഭൂവുടമകൾക്കു നൽകേണ്ട തുക സംബന്ധിച്ച് ചർച്ച ചെയ്തു തീരുമാനമെടുത്തതെന്ന് രാജൻ പല്ലൻ കൗണ്‍സിൽ യോഗത്തിൽ വ്യക്തമാക്കി.
വികസനത്തിന്റെ പേരിൽ കോർപറേഷനു നഷ്ടം വരുത്തിയ 11,62,320 രൂപ അന്നത്തെ സെക്രട്ടറിയായിരുന്ന ബഷീറിന്റെ കൈയിൽ നിന്നും മേയറായിരുന്ന രാജൻ പല്ലന്റെ കൈയിൽ നിന്നും തിരിച്ചു പിടിക്കാനാണു തീരുമാനം. കളക്ടർ നിശ്ചയിച്ച തുക 13.5 ലക്ഷം രൂപയായിരുന്നുവെന്നാണ് ഭരണകക്ഷിയുടെ വാദം. എന്നാൽ അന്ന് ഭൂവുടമകൾ അന്‍പതു ലക്ഷം രൂപ വരെയാണ് ചോദിച്ചിരുന്നതത്രേ. ഇതു നൽകാൻ സാധിക്കില്ലെന്നു പറഞ്ഞ് കളക്ടറുടെ ചേംബറിൽ ഭൂവുടമകളുമായി ചർച്ച ചെയ്താണ് സ്ഥലത്തിന് 17.5 ലക്ഷം രൂപ നൽകി ഏറ്റെടുക്കാമെന്നു കരാർ ഉണ്ടാക്കിയത്. അന്ന് കരാർ ഉണ്ടാക്കിയപ്പോഴും വികസനം നടത്തിയപ്പോഴും അന്നത്തെ സിപിഎം അംഗങ്ങൾ എതിർത്തിരുന്നില്ലത്രേ.
കൂടാതെ പിന്നീടു ഭരണത്തിൽ വന്ന് സിപിഎം ഭരണ സമിതിയാണ് തുക ഭൂവുടമകൾക്ക് നൽകിയത്. അന്ന് ഇത്രയും തുക നൽകാനാകില്ലെന്നു പറഞ്ഞ് എന്തുകൊണ്ട് കോടതിയിൽ പോയില്ലെന്ന് നഗരാസൂത്രണ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോണ്‍ ഡാനിയേൽ ചോദിച്ചു. അതിനു മറുപടി പറയാതെ മേയറും ഭരണകക്ഷിയംഗങ്ങളും ഒഴിഞ്ഞുമാറി.
നഗരത്തിൽ പല ജംഗ്ഷനുകളും വികസിപ്പിക്കുകയും ശക്തൻ മാർക്കറ്റുകളും സ്റ്റാൻഡിന്റെ ഒരു ഭാഗവും കോണ്‍ക്രീറ്റിട്ട് വൻ വികസന പ്രവർത്തനങ്ങൾ നടത്തിയത് ഇപ്പോഴും ചർച്ചയാകുന്നതിൽ വിറളിപൂണ്ടാണ് എങ്ങനെയെങ്കിലും വികസനം നടത്തുന്നവരെ തരം താഴ്ത്താനുള്ള ഇത്തരം തരംതാണ നീക്കങ്ങൾ നടത്തുന്നതെന്നു കോണ്‍ഗ്രസ് നേതാക്കൾ വ്യക്തമാക്കി.