ചാവക്കാട്: പോപ്പുലർ ഫ്രണ്ടിന്റെ ജില്ലാ ഓഫീസായ ചാവക്കാട് തെക്കഞ്ചേരിയിലെ ഓഫീസ് കെട്ടിടം ഇന്നലെ വൈകീട്ട് ഐഎൻഎ അടച്ചുപൂട്ടി സീൽചെയ്തു. ഐഎൻഎ കൊച്ചി ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ആർ.ഉമേഷ് റായിയുടെ ഉത്തരവ് പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് വാതിലിൽ പതിച്ചു.
കേന്ദ്രസർക്കാർ നിരോധിച്ചതിനെ തുടർന്ന് ഓഫീസ് സീൽചെയ്യുന്നതിന്റെ മുന്നോടിയായി ഗുരുവായൂർ എസിപി കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ ഓഫീസിൽ നോട്ടീസ് പതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയിൽനിന്നുള്ള സംഘം എത്തിയത്.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനും ഓഫീസ് കെട്ടിടത്തിന്റെ ഉടമയുമായ ഫാരീസ് അബൂബക്കറിനെ വിളിച്ചുവരുത്തി ഓഫീസ് സീൽ ചെയ്യുന്നതിന്റെ കാരണങ്ങളും കെട്ടിടം മറ്റൊന്നിനും ഉപയോഗിക്കരുതെന്നും അറിയിച്ച് ഉത്തരവിൽ ഒപ്പുവപ്പിച്ചു.
തഹസിൽദാർ ടി.കെ. ഷാജി, ഡെപ്യൂട്ടി തഹസിൽദാർ പി. രാജൻ, എസ്എച്ച്ഒ വിപിൻ കെ. വേണുഗോപാൽ, എസ്ഐമാരായ വിജിത്ത് പി.കണ്ണൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ എം.ആർ.രഞ്ജിത്ത്, വില്ലേജ് ഓഫീസർ ഷീജ എന്നിവരുടെ സാന്നിധ്യത്തിലാണ് സീൽ ചെയ്തത്.
കേന്ദ്രസർക്കാർ നിരോധിച്ചതിനെ തുടർന്ന് ഓഫീസ് സീൽചെയ്യുന്നതിന്റെ മുന്നോടിയായി ഗുരുവായൂർ എസിപി കെ.ജി.സുരേഷിന്റെ നേതൃത്വത്തിൽ ഓഫീസിൽ നോട്ടീസ് പതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കൊച്ചിയിൽനിന്നുള്ള സംഘം എത്തിയത്.
പോപ്പുലർ ഫ്രണ്ടിന്റെ പ്രവർത്തകനും ഓഫീസ് കെട്ടിടത്തിന്റെ ഉടമയുമായ ഫാരീസ് അബൂബക്കറിനെ വിളിച്ചുവരുത്തി ഓഫീസ് സീൽ ചെയ്യുന്നതിന്റെ കാരണങ്ങളും കെട്ടിടം മറ്റൊന്നിനും ഉപയോഗിക്കരുതെന്നും അറിയിച്ച് ഉത്തരവിൽ ഒപ്പുവപ്പിച്ചു.
തഹസിൽദാർ ടി.കെ. ഷാജി, ഡെപ്യൂട്ടി തഹസിൽദാർ പി. രാജൻ, എസ്എച്ച്ഒ വിപിൻ കെ. വേണുഗോപാൽ, എസ്ഐമാരായ വിജിത്ത് പി.കണ്ണൻ, സ്പെഷ്യൽ വില്ലേജ് ഓഫീസർ എം.ആർ.രഞ്ജിത്ത്, വില്ലേജ് ഓഫീസർ ഷീജ എന്നിവരുടെ സാന്നിധ്യത്തിലാണ് സീൽ ചെയ്തത്.