അന്തിക്കാട്: പെരിങ്ങോട്ടുകരയിൽ വച്ച് വീട്ടമ്മയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിലെ രണ്ടു പ്രതികളെ അന്തിക്കാട് പോലീസ് പിടകൂടി.
എടവിലങ്ങ് പള്ളത്ത് സ്വദേശി സനീപ് ഹുസൈൻ (36 ) വെട്ടുകാട് സ്വദേശി ചിറയത്ത് വീട്ടിൽ ജിബിൻ ജോസ് (34) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചെറുതുരുത്തിയിൽ പ്രതികൾ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് ഏഴോടെ ചെറുതുരുത്തി പൊലിസിന്റെ സഹായത്തോടെയാണ് അന്തിക്കാട് പോലിസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. മാല പൊട്ടിക്കാൻ ഉപയോഗിച്ച സ്കൂട്ടർ മോഷ്ടിച്ചതാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. എറണാകുളം ഭാഗത്തുനിന്ന് മോഷ്ടിച്ച് സ്കൂട്ടറുമായി വരുന്നതിനിടയിൽ അന്തിക്കാട് സ്റ്റേഷൻ പരിധിയിൽപെട്ട പെരിങ്ങോട്ടുകരയിൽ വച്ച് ഒരു കാൽനടയാത്രക്കാരിയോട് വഴി ചോദിക്കാൻ എന്ന വ്യാജേനെ വാഹനം നിറുത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു അതുകഴിഞ്ഞ് ഇവർ ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോകുകയാണ് ഉണ്ടായത്. ഈ വഴിയിൽ ഉണ്ടായിരുന്ന സിസിടിവി കാമറയിൽ ഇവരുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു അവിടെനിന്ന് ഷൊർണൂർ ഭാഗത്തേക്കു പോകുന്നവഴി വീണ്ടും അവർ കാമറയിൽ കുടുങ്ങുകയായിരുന്നു .
ജിബിൻ മുൻപും മാല മോഷണത്തിൽപ്പെട്ട ആളാണ്. സനീപ് കൊടുങ്ങല്ലൂർ സ്റ്റേഷനിൽ മോഷണകേസിൽ ഉൾപ്പെട്ട ആളാണ് ഇരുവരും ജയിലിൽ വച്ചുള്ള പരിചയത്തെ തുടർന്ന് സംയുക്ത മോഷണത്തിനിറങ്ങുകയായിരുന്നു. അന്തിക്കാട് പോലീസിന്റെ ഉൗർജിതമായ അന്വേഷണവും നിരവധി കാമറകൾ പരിശോധിച്ചതിൽ നിന്ന് കിട്ടിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൊടുത്തിരുന്നു. ഇതും പ്രതികളെ എത്രയും പെട്ടെന്ന് പിടിക്കുവാൻ സഹായകമായി. തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ ദോഗ്രെയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾക്കു രൂപം നൽകിയാണ് പ്രതികളെ പിടിച്ചത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, അന്തിക്കാട്. എസ്എച്ച്ഒ പി.കെ. ദാസ്, എസ്ഐ മാരായ എം.സി. ഹരീഷ് ബെനഡിക്ട്, സിവിൽ പോലീസ് ഓഫീസർമാരായ ഷിജീഷ് ആകാശ്, അമൽ, സിദ്ധിഖ് എന്നിവരാണ് അറസ്റ്റുചെയ്യുന്ന പോലീസ് ടീമിൽ ഉണ്ടായിരുന്നത്.
കണ്ണിലേക്കു മുളക ുപൊടിയെറിഞ്ഞ്
ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
പുത്തൂർ: എളുത്തുരുത്തി എകെജി നഗർ സ്വദേശി ശ്രീജിത്ത് എന്നയാളുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ശരീരത്തിലേക്ക് ഗുണ്ട് കത്തിച്ചെറിഞ്ഞ സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ രണ്ടുപേരെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
കൊഴുക്കുള്ളി സ്വദേശി പൊറ്റേക്കാട്ട് വീട്ടിൽ അനന്തകൃഷ്ണ (24), കുറ്റുമുക്ക് സ്വദേശി കുറ്റിക്കാടൻ വീട്ടിൽ സാമുവൽ എന്നിവരെയാണ് എസ്എച്ച്ഒ ബെന്നി ജേക്കബ്, എസ്ഐ ബിബിൻ പി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
പണമിടപാട് സംഭവവുമായി ബന്ധപെട്ട തർക്കത്തിൽ പരാതിക്കാരനായ ശ്രീജിത്തിനെ പുത്തൂർ കുന്നംകാടുക്കരയിൽ വച്ച് തടഞ്ഞുനിർത്തി കണ്ണിലേക്കു മുളകുപൊടിയെറിഞ്ഞു ശരീരത്തിലേക്കു ഗുണ്ട് എറിയുകയായിരുന്നു. കഴിഞ്ഞ 28 നാണ് കേസിനാസ്പദമായ സംഭവം. സിപിഒമാരായ അബീഷ് ആന്റണി, അരുണ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വഴിയാത്രക്കാരിയുടെ മാല കവർന്നു
പുത്തൂർ: കൈനൂർ ചിറയ്ക്കു സമീപം ബൈക്കിലെത്തിയ രണ്ടുപേർ വഴിയാത്രക്കാരിയായ സ്ത്രിയുടെ മാല കവർന്നു. ഇരവിമംഗലം സ്വദേശിനി പാറമേൽ ശിവരാമന്റെ ഭാര്യ ഭവാനി(70)യുടെ ഒന്നര പവന്റെ മാലയാണ് കവർന്നത്. അക്ഷയ സെന്ററിൽനിന്നു വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് മാല കവർന്നത്.
എടവിലങ്ങ് പള്ളത്ത് സ്വദേശി സനീപ് ഹുസൈൻ (36 ) വെട്ടുകാട് സ്വദേശി ചിറയത്ത് വീട്ടിൽ ജിബിൻ ജോസ് (34) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ചെറുതുരുത്തിയിൽ പ്രതികൾ ഒളിവിൽ കഴിയുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് ഏഴോടെ ചെറുതുരുത്തി പൊലിസിന്റെ സഹായത്തോടെയാണ് അന്തിക്കാട് പോലിസ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.
വിശദമായ ചോദ്യം ചെയ്യലിനുശേഷം അറസ്റ്റ് രേഖപെടുത്തി. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡു ചെയ്തു. മാല പൊട്ടിക്കാൻ ഉപയോഗിച്ച സ്കൂട്ടർ മോഷ്ടിച്ചതാണെന്നും അന്വേഷണത്തിൽ തെളിഞ്ഞു. എറണാകുളം ഭാഗത്തുനിന്ന് മോഷ്ടിച്ച് സ്കൂട്ടറുമായി വരുന്നതിനിടയിൽ അന്തിക്കാട് സ്റ്റേഷൻ പരിധിയിൽപെട്ട പെരിങ്ങോട്ടുകരയിൽ വച്ച് ഒരു കാൽനടയാത്രക്കാരിയോട് വഴി ചോദിക്കാൻ എന്ന വ്യാജേനെ വാഹനം നിറുത്തി മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു അതുകഴിഞ്ഞ് ഇവർ ഇരിങ്ങാലക്കുട ഭാഗത്തേക്ക് പോകുകയാണ് ഉണ്ടായത്. ഈ വഴിയിൽ ഉണ്ടായിരുന്ന സിസിടിവി കാമറയിൽ ഇവരുടെ ദൃശ്യങ്ങൾ ഉണ്ടായിരുന്നു അവിടെനിന്ന് ഷൊർണൂർ ഭാഗത്തേക്കു പോകുന്നവഴി വീണ്ടും അവർ കാമറയിൽ കുടുങ്ങുകയായിരുന്നു .
ജിബിൻ മുൻപും മാല മോഷണത്തിൽപ്പെട്ട ആളാണ്. സനീപ് കൊടുങ്ങല്ലൂർ സ്റ്റേഷനിൽ മോഷണകേസിൽ ഉൾപ്പെട്ട ആളാണ് ഇരുവരും ജയിലിൽ വച്ചുള്ള പരിചയത്തെ തുടർന്ന് സംയുക്ത മോഷണത്തിനിറങ്ങുകയായിരുന്നു. അന്തിക്കാട് പോലീസിന്റെ ഉൗർജിതമായ അന്വേഷണവും നിരവധി കാമറകൾ പരിശോധിച്ചതിൽ നിന്ന് കിട്ടിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ കൊടുത്തിരുന്നു. ഇതും പ്രതികളെ എത്രയും പെട്ടെന്ന് പിടിക്കുവാൻ സഹായകമായി. തൃശൂർ റൂറൽ ജില്ല പോലീസ് മേധാവി ഐശ്വര്യ ദോഗ്രെയുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡുകൾക്കു രൂപം നൽകിയാണ് പ്രതികളെ പിടിച്ചത്.
ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, അന്തിക്കാട്. എസ്എച്ച്ഒ പി.കെ. ദാസ്, എസ്ഐ മാരായ എം.സി. ഹരീഷ് ബെനഡിക്ട്, സിവിൽ പോലീസ് ഓഫീസർമാരായ ഷിജീഷ് ആകാശ്, അമൽ, സിദ്ധിഖ് എന്നിവരാണ് അറസ്റ്റുചെയ്യുന്ന പോലീസ് ടീമിൽ ഉണ്ടായിരുന്നത്.
കണ്ണിലേക്കു മുളക ുപൊടിയെറിഞ്ഞ്
ആക്രമണം: രണ്ടുപേർ അറസ്റ്റിൽ
പുത്തൂർ: എളുത്തുരുത്തി എകെജി നഗർ സ്വദേശി ശ്രീജിത്ത് എന്നയാളുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് ശരീരത്തിലേക്ക് ഗുണ്ട് കത്തിച്ചെറിഞ്ഞ സംഭവത്തിൽ നിരവധി കേസുകളിൽ പ്രതിയായ രണ്ടുപേരെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു.
കൊഴുക്കുള്ളി സ്വദേശി പൊറ്റേക്കാട്ട് വീട്ടിൽ അനന്തകൃഷ്ണ (24), കുറ്റുമുക്ക് സ്വദേശി കുറ്റിക്കാടൻ വീട്ടിൽ സാമുവൽ എന്നിവരെയാണ് എസ്എച്ച്ഒ ബെന്നി ജേക്കബ്, എസ്ഐ ബിബിൻ പി. നായർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
പണമിടപാട് സംഭവവുമായി ബന്ധപെട്ട തർക്കത്തിൽ പരാതിക്കാരനായ ശ്രീജിത്തിനെ പുത്തൂർ കുന്നംകാടുക്കരയിൽ വച്ച് തടഞ്ഞുനിർത്തി കണ്ണിലേക്കു മുളകുപൊടിയെറിഞ്ഞു ശരീരത്തിലേക്കു ഗുണ്ട് എറിയുകയായിരുന്നു. കഴിഞ്ഞ 28 നാണ് കേസിനാസ്പദമായ സംഭവം. സിപിഒമാരായ അബീഷ് ആന്റണി, അരുണ് എന്നിവർ പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വഴിയാത്രക്കാരിയുടെ മാല കവർന്നു
പുത്തൂർ: കൈനൂർ ചിറയ്ക്കു സമീപം ബൈക്കിലെത്തിയ രണ്ടുപേർ വഴിയാത്രക്കാരിയായ സ്ത്രിയുടെ മാല കവർന്നു. ഇരവിമംഗലം സ്വദേശിനി പാറമേൽ ശിവരാമന്റെ ഭാര്യ ഭവാനി(70)യുടെ ഒന്നര പവന്റെ മാലയാണ് കവർന്നത്. അക്ഷയ സെന്ററിൽനിന്നു വീട്ടിലേക്കു നടന്നു പോകുന്നതിനിടെയാണ് മാല കവർന്നത്.