പാലപ്പിള്ളി: നടാന്പാടത്ത് ജനവാസ മേഖലയിൽ ഇറങ്ങി ഭീതിപരത്തുന്ന കാട്ടാനകളെ തുരത്താൻ പന്തം കത്തിച്ചുവെച്ച് നാട്ടുകാർ.
സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്ന ആനത്താരകളിലാണ് നാട്ടുകാർ പന്തം കത്തിക്കുന്നത്. മലയോര കർഷക സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് കാട്ടാനയെ പ്രതിരോധിക്കാൻ തീപന്തം ഉപയോഗിക്കുന്നത്. രണ്ടുദിവസങ്ങളിലായി ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചതോടെയാണ് നാട്ടുകാർ പന്തം കത്തിച്ചു തുടങ്ങിയത്. ടയറും തുണികളും ഉപയോഗിച്ച് പന്തം കത്തിച്ചതോടെ കഴിഞ്ഞ രാത്രിയിൽ ആനകൾ ഇറങ്ങിയില്ലെന്ന് നാട്ടുകാർ പറയുന്നു. പാലപ്പിള്ളി തോട്ടത്തിൽ തന്പടിച്ചിരിക്കുന്ന കാട്ടാനകൾ രാത്രിയിലാണ് നടാന്പാടത്ത് എത്തുന്നത്.
കുങ്കിയാന ദൗത്യസംഘം കാടുകയറ്റിയ കാട്ടാനകളാണ് ജനവാസ കേന്ദ്രത്തിലെത്തി ഭീതിപരത്തുന്നത്.
സ്ഥിരമായി കാട്ടാനകൾ ഇറങ്ങുന്ന ആനത്താരകളിലാണ് നാട്ടുകാർ പന്തം കത്തിക്കുന്നത്. മലയോര കർഷക സംരക്ഷണ സമിതി പ്രവർത്തകരുടെ നേതൃത്വത്തിലാണ് കാട്ടാനയെ പ്രതിരോധിക്കാൻ തീപന്തം ഉപയോഗിക്കുന്നത്. രണ്ടുദിവസങ്ങളിലായി ആനകൾ ഇറങ്ങി കൃഷി നശിപ്പിച്ചതോടെയാണ് നാട്ടുകാർ പന്തം കത്തിച്ചു തുടങ്ങിയത്. ടയറും തുണികളും ഉപയോഗിച്ച് പന്തം കത്തിച്ചതോടെ കഴിഞ്ഞ രാത്രിയിൽ ആനകൾ ഇറങ്ങിയില്ലെന്ന് നാട്ടുകാർ പറയുന്നു. പാലപ്പിള്ളി തോട്ടത്തിൽ തന്പടിച്ചിരിക്കുന്ന കാട്ടാനകൾ രാത്രിയിലാണ് നടാന്പാടത്ത് എത്തുന്നത്.
കുങ്കിയാന ദൗത്യസംഘം കാടുകയറ്റിയ കാട്ടാനകളാണ് ജനവാസ കേന്ദ്രത്തിലെത്തി ഭീതിപരത്തുന്നത്.