തൊടുപുഴ: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനു ജോലി നൽകിയതിനെത്തുടർന്നു വിവാദത്തിലായ ഹൈറേഞ്ച് റൂറൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (എച്ച്ആർഡിഎസ്) തൊടുപുഴയിലെ പ്രോജക്ട് ഓഫീസിൽ വിജിലൻസ് സംഘത്തിന്റെ പരിശോധന ഫണ്ട് തിരിമറി പരാതിയെത്തുടർന്ന്. എച്ച്ആർഡിഎസിന്റെ പാലക്കാട്ടെ ഹെഡ് ഓഫീസ്, കണ്ണൂർ എന്നിവിടങ്ങളിൽ നടന്ന പരിശോധനയുടെ ഭാഗമായാണ് തൊടുപുഴയിലും പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11ന് ആരംഭിച്ച പരിശോധന വൈകുന്നേരം മൂന്നു വരെ നീണ്ടു.
റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന യുവകേരളം, കേന്ദ്രസർക്കാരിന്റെ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ് കൗശൽ യോജന എന്നീ പദ്ധതികളുടെ നിർവഹണത്തിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊഴിൽ നൈപുണ്യ കോഴ്സുകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ എണ്ണം കൂട്ടി കാണിച്ചു ഫണ്ട് തിരിമറി നടത്തിയെന്നാണ് പരാതിയുടെ ഉള്ളടക്കം. വിജിലൻസ് സിഐ സിയ ഉൾ ഹഖിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പദ്ധതി സംബന്ധിച്ച രേഖകൾ പരിശോധിച്ചു.
രേഖകൾ
കൊണ്ടുപോയി
ചില രേഖകളുടെ പകർപ്പുകൾ വിശദമായ പരിശോധനയ്ക്കായി സംഘം കൊണ്ടുപോയി. ഇവ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം മാത്രമേ പരാതിയിൽ കഴന്പുണ്ടോയെന്നു പറയാനാകൂവെന്നു വിജിലൻസ് സംഘം പറഞ്ഞു. എസ്ഐ അനിൽകുമാർ, സിപിഒ ജയൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വിജിലൻസ് സംഘം അറിയിച്ചതനുസരിച്ചു റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട സ്വർണക്കള്ളക്കടത്ത് അടക്കമുള്ള അഴിമതി കേസുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡി, കസ്റ്റംസ്, കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി എന്നിവർക്കു പരാതി നൽകിയതിന്റെ പ്രതികാര നടപടിയാണ് ഇപ്പോൾ നടക്കുന്ന പരിശോധനയെന്ന് എച്ച്ആർഡിഎസ് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ പറഞ്ഞു. സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് ഒഴിവാക്കിയിട്ടും എച്ച്ആർഡിഎസിന് എതിരായ വേട്ടയാടൽ തുടരുകയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തുന്ന പദ്ധതികളുടെ നിർവഹണ ഏജൻസിയാണ് എച്ച്ആർഡിഎസ്. നിരവധി യുവാക്കൾക്കു സൗജന്യമായി തൊഴിൽ നൽകുന്ന പദ്ധതികളാണിത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
റീബിൽഡ് കേരളയുടെ ഭാഗമായി സംസ്ഥാന സർക്കാർ കുടുംബശ്രീ മുഖേന നടപ്പാക്കുന്ന യുവകേരളം, കേന്ദ്രസർക്കാരിന്റെ ദീൻദയാൽ ഉപാധ്യായ ഗ്രാമീണ് കൗശൽ യോജന എന്നീ പദ്ധതികളുടെ നിർവഹണത്തിൽ ക്രമക്കേടുണ്ടെന്ന് വിജിലൻസിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തൊഴിൽ നൈപുണ്യ കോഴ്സുകളിൽ പങ്കെടുക്കുന്ന ഉദ്യോഗാർഥികളുടെ എണ്ണം കൂട്ടി കാണിച്ചു ഫണ്ട് തിരിമറി നടത്തിയെന്നാണ് പരാതിയുടെ ഉള്ളടക്കം. വിജിലൻസ് സിഐ സിയ ഉൾ ഹഖിന്റെ നേതൃത്വത്തിൽ സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ പദ്ധതി സംബന്ധിച്ച രേഖകൾ പരിശോധിച്ചു.
രേഖകൾ
കൊണ്ടുപോയി
ചില രേഖകളുടെ പകർപ്പുകൾ വിശദമായ പരിശോധനയ്ക്കായി സംഘം കൊണ്ടുപോയി. ഇവ സൂക്ഷ്മമായി പരിശോധിച്ചതിനു ശേഷം മാത്രമേ പരാതിയിൽ കഴന്പുണ്ടോയെന്നു പറയാനാകൂവെന്നു വിജിലൻസ് സംഘം പറഞ്ഞു. എസ്ഐ അനിൽകുമാർ, സിപിഒ ജയൻ എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വിജിലൻസ് സംഘം അറിയിച്ചതനുസരിച്ചു റവന്യു ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു.
എന്നാൽ, മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട സ്വർണക്കള്ളക്കടത്ത് അടക്കമുള്ള അഴിമതി കേസുകളിൽ അന്വേഷണം ആവശ്യപ്പെട്ട് ഇഡി, കസ്റ്റംസ്, കേന്ദ്ര ആഭ്യന്തരവകുപ്പ് സെക്രട്ടറി എന്നിവർക്കു പരാതി നൽകിയതിന്റെ പ്രതികാര നടപടിയാണ് ഇപ്പോൾ നടക്കുന്ന പരിശോധനയെന്ന് എച്ച്ആർഡിഎസ് പ്രോജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ പറഞ്ഞു. സ്വപ്ന സുരേഷിനെ ജോലിയിൽനിന്ന് ഒഴിവാക്കിയിട്ടും എച്ച്ആർഡിഎസിന് എതിരായ വേട്ടയാടൽ തുടരുകയാണ്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ നടത്തുന്ന പദ്ധതികളുടെ നിർവഹണ ഏജൻസിയാണ് എച്ച്ആർഡിഎസ്. നിരവധി യുവാക്കൾക്കു സൗജന്യമായി തൊഴിൽ നൽകുന്ന പദ്ധതികളാണിത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.