+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഉയരുന്നു ബാബുവിന്‍റെ ഗാന്ധിശില്പം

രാജകുമാരി: പകൽ ചുമട്ടുതൊഴിലാളി, രാത്രി ശില്പി... ബൈസൺവാലി ഉദിക്കുന്നേൽ ബാബു പാർഥന്‍റെ ജീവിതം വേറിട്ട വഴിയിലൂടെയാണ്. പകലിന്‍റെ അധ്വാനവും കഴിഞ്ഞ് വീട്ടിലെത
ഉയരുന്നു ബാബുവിന്‍റെ ഗാന്ധിശില്പം
രാജകുമാരി: പകൽ ചുമട്ടുതൊഴിലാളി, രാത്രി ശില്പി... ബൈസൺവാലി ഉദിക്കുന്നേൽ ബാബു പാർഥന്‍റെ ജീവിതം വേറിട്ട വഴിയിലൂടെയാണ്. പകലിന്‍റെ അധ്വാനവും കഴിഞ്ഞ് വീട്ടിലെത്തിയാലും ബാബുവിനു വിശ്രമിക്കാൻ സമയമുണ്ടായിരുന്നില്ല. കാരണം, ഈ ഗാന്ധിജയന്തി ദിനത്തിൽ പുതുതലമുറയ്ക്കു വലിയൊരു സമ്മാനം ഒരുക്കുന്ന തിരക്കിലായിരുന്നു കഴിഞ്ഞ മൂന്നു വർഷമായി ഈ ചുമട്ടുതൊഴിലാളി. പുതുതലമുറയ്ക്കു ഗാന്ധിയിലേക്കുള്ള വഴിതെളിക്കുകയാണ് ബാബുവിന്‍റെ കരവിരുത്.

താന്‍ പഠിച്ച സ്കൂളില്‍ സ്ഥാപിക്കാനായി ആറടിയിലധികം ഉയരമുള്ള ഗാന്ധിപ്രതിമയാണ് ബാബു പാര്‍ഥന്‍ നിര്‍മിച്ചിരിക്കുന്നത്. ടൗണിലെ ചുമട്ടുജോലി കഴിഞ്ഞ് രാത്രിയിലടക്കം സമയം കണ്ടെത്തിയാണ് ജീവന്‍ തുടിക്കുന്ന ഗാന്ധിപ്രതിമ ഇദ്ദേഹം പൂര്‍ത്തീകരിച്ചത്.

ബാബു ഒരു കവി കൂടിയാണ്. പുസ്തകങ്ങളില്‍നിന്നു നിരവധി ലോകനേതാക്കളെ വായിച്ചറിഞ്ഞ ബാബുവിനെ ഏറെ സ്വാധീനിച്ചത് മഹാത്മാ ഗാന്ധിയാണ്. പുതുതലമുറ ഗാന്ധിയെ പഠിക്കേണ്ടത് അനിവാര്യമാണെന്ന ചിന്തയില്‍നിന്നാണ് ഗാന്ധിപ്രതിമ എന്ന ചിന്തയിലേക്ക് എത്തിയത്. എല്ലാ പിന്തുണയുമായി ഭാര്യ സതി ഒപ്പംനിന്നതോടെ ബാബുവിലെ ശില്പിക്ക് ആത്മവിശ്വാസമായി. അതിലേറെ കൗതുകം ആദ്യമായിട്ടാണ് ബാബു ഒരു പ്രതിമ നിർമിക്കുന്നതെന്നതാണ്. ഏറെ പഠനത്തിനും പരീക്ഷണത്തിനും ശേഷമാണ് മൂന്നു വർഷംകൊണ്ട് മഹാത്മാ ഗാന്ധിയുടെ പൂർണകായ പ്രതിമ നിർമിച്ചത്.

ബാബു പഠിച്ച ബൈസണ്‍വാലി ഗവ.ഹയര്‍‍സെക്കൻഡറി സ്കൂളിലാണ് പ്രതിമ സ്ഥാപിക്കുന്നത്. ഇദ്ദേഹത്തിന്‍റെ മക്കള്‍ പഠിക്കുന്നതും ഇതേ സ്കൂളിലാണ്. നാളെ എ. രാജ എംഎൽഎ ശില്പം സ്കൂളില്‍ അനാച്ഛാദനം ചെയ്യും. പരിപാടി നാടിന്‍റെ ഉത്സവമാക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.