സുവർണ ജൂബിലിയുടെ നിറവിൽ നിൽക്കുന്പോൾ ഇടുക്കിയുടെ വികസന ഭൂപടം അടയാളപ്പെടുത്തുന്ന പദ്ധതികൾ പലതുണ്ട്. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രി, നെടുങ്കണ്ടം ആയുർവേദ മെഡിക്കൽ കോളജ്, മൂന്നാർ ഹൈ ആൾട്ടിട്യൂഡ് കായിക പരിശീലന കേന്ദ്രം, വാഗമണ്‍ ഡയറി സയൻസ് കോളജ്, വണ്ടിപ്പെരിയാർ സത്രം എയർ സ്ട്രിപ്, മലയോര ഹൈവേ തുടങ്ങിയ പ്രഖ്യാപിക്കപ്പെട്ട പദ്ധതികൾ പൂർത്തിയാകുന്പോൾ ഇടുക്കിയുടെ മുഖം മാറുമെന്നാണ് കരുതുന്നത്. അതോടൊപ്പം ടൂറിസം രംഗത്തെ സാധ്യതകൾകൂടി പ്രയോജനപ്പെടുത്തിയാൽ ഇടുക്കി കുതിക്കുക തന്നെ ചെയ്യും.
സ്വപ്നങ്ങൾ
കൈവശ ഭൂമിക്കു പട്ടയം, ബഫർസോണ്‍ പ്രതിസന്ധി പരിഹാരം, നിർമാണ നിരോധനം നീക്കൽ, ഇഎസ്എ പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങൾ നടപ്പാക്കിക്കിട്ടുകയെന്നത് ഇടുക്കിക്കാരുടെ സ്വപ്നമാണ്. ഏലം, കുരുമുളക്, റബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലത്തകർച്ചയും രോഗവും സൃഷ്ടിക്കുന്ന പ്രതിസന്ധിക്കും പരിഹാരം ഉണ്ടാകണം. മറയൂർ ശീതകാല പച്ചക്കറികൾക്കും മറയൂർ ശർക്കരയ്ക്കും ന്യായവിലയും കർഷകരുടെ ആവശ്യമാണ്.
സങ്കടങ്ങൾ
പുതിയ പ്രതീക്ഷകൾക്കിടയിലും പുതിയ പ്രതിസന്ധികളും വളർന്നുവരുന്നുണ്ട്. അതിൽ പ്രധാനമാണ് വന്യമൃഗങ്ങളുടെ ആക്രമണം ഓരോ ദിനവും രൂക്ഷമായി മാറുന്നത്. പ്രകൃതിക്ഷോഭത്താൽ ഉണ്ടാകുന്ന കൃഷിനാശവും കർഷകർക്കു ഭീഷണിയാണ്. ചെറുകിട തേയില കർഷകരുടെ പ്രതിസന്ധിക്കു പരിഹാരം കാണേണ്ടതു ജില്ലയുടെ സുസ്ഥിതിക്കു പ്രധാനമാണ്. അതുപോലെ ഗതാഗത യോഗ്യമല്ലാത്ത റോഡുകളും പാലങ്ങളും പൂർത്തിയാകണം.
ജില്ലാ ആസ്ഥാനവികസനം 50 വർഷമായിട്ടും വിദൂരതയിലാണ്. കൂടുതൽ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളവയുടെ സ്ഥിതി മെച്ചപ്പെടുത്തലും ഇടുക്കിയുടെ ആവശ്യമാണ്.
കുടിവെള്ള ക്ഷാമവും വൈദ്യുതി പ്രതിസന്ധിയുമാണ് ഇടുക്കിയെ അലട്ടുന്ന മറ്റൊരു പ്രശ്നം. പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളും തൊഴിലാളി ലയങ്ങളും ജില്ലയുടെ കണ്ണുനീർത്തുള്ളിയാണ്.
സ്വപ്നങ്ങൾ
കൈവശ ഭൂമിക്കു പട്ടയം, ബഫർസോണ്‍ പ്രതിസന്ധി പരിഹാരം, നിർമാണ നിരോധനം നീക്കൽ, ഇഎസ്എ പ്രശ്നങ്ങൾ പരിഹരിക്കൽ തുടങ്ങിയ വിഷയങ്ങൾ നടപ്പാക്കിക്കിട്ടുകയെന്നത് ഇടുക്കിക്കാരുടെ സ്വപ്നമാണ്. ഏലം, കുരുമുളക്, റബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ വിലത്തകർച്ചയും രോഗവും സൃഷ്ടിക്കുന്ന പ്രതിസന്ധിക്കും പരിഹാരം ഉണ്ടാകണം. മറയൂർ ശീതകാല പച്ചക്കറികൾക്കും മറയൂർ ശർക്കരയ്ക്കും ന്യായവിലയും കർഷകരുടെ ആവശ്യമാണ്.
സങ്കടങ്ങൾ
പുതിയ പ്രതീക്ഷകൾക്കിടയിലും പുതിയ പ്രതിസന്ധികളും വളർന്നുവരുന്നുണ്ട്. അതിൽ പ്രധാനമാണ് വന്യമൃഗങ്ങളുടെ ആക്രമണം ഓരോ ദിനവും രൂക്ഷമായി മാറുന്നത്. പ്രകൃതിക്ഷോഭത്താൽ ഉണ്ടാകുന്ന കൃഷിനാശവും കർഷകർക്കു ഭീഷണിയാണ്. ചെറുകിട തേയില കർഷകരുടെ പ്രതിസന്ധിക്കു പരിഹാരം കാണേണ്ടതു ജില്ലയുടെ സുസ്ഥിതിക്കു പ്രധാനമാണ്. അതുപോലെ ഗതാഗത യോഗ്യമല്ലാത്ത റോഡുകളും പാലങ്ങളും പൂർത്തിയാകണം.
ജില്ലാ ആസ്ഥാനവികസനം 50 വർഷമായിട്ടും വിദൂരതയിലാണ്. കൂടുതൽ ആരോഗ്യ, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉള്ളവയുടെ സ്ഥിതി മെച്ചപ്പെടുത്തലും ഇടുക്കിയുടെ ആവശ്യമാണ്.
കുടിവെള്ള ക്ഷാമവും വൈദ്യുതി പ്രതിസന്ധിയുമാണ് ഇടുക്കിയെ അലട്ടുന്ന മറ്റൊരു പ്രശ്നം. പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളും തൊഴിലാളി ലയങ്ങളും ജില്ലയുടെ കണ്ണുനീർത്തുള്ളിയാണ്.