തൃശൂർ: പൂരപ്രേമി സംഘത്തിന്റെ മുഖ്യ ഉപദേഷ്ടാവായിരുന്ന പ്രഫ. എം. മാധവൻകുട്ടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ അവാർഡിന് ഫോട്ടോഗ്രഫർ മൊണാലിസ ജനാർദനൻ അർഹനായി. 25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. മുതിർന്ന മാധ്യമപ്രവർത്തകൻ സി.എ. കൃഷ്ണൻ ചെയർമാനും പൂരം പ്രദർശനകമ്മിറ്റി പ്രസിഡന്റ് കെ. വിജയരാഘവൻ, പൂരപ്രേമി സംഘം പ്രസിഡന്റ് ബൈജു താഴേക്കാട്ട് എന്നിവർ അംഗങ്ങളുമായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ കണ്ടെത്തിയത്.
മാധവൻകുട്ടി മാസ്റ്റർ പഠിച്ച തൃശൂർ മോഡൽ ബോയ്സ് ഹൈസ്കൂളിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാർഥിക്കുള്ള പുരസ്കാരത്തിന് കെ.എസ്. അഭിജിത്ത് അർഹനായി. മാസ്റ്റർ പഠിച്ച തൃശൂർ സെന്റ് തോമസ് കോളജിലെ ഗണിത ശാസ്ത്ര ബിരുദത്തിന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ സ്നോജോ ടോജുവിനെയും പുരസ്കാരം നൽകി ആദരിക്കും. മാധവൻകുട്ടി അധ്യാപകനായിരുന്ന ആലുവ യുസി കോളജിലെ ശിഷ്യരാണ് ഈ അവാർഡ് നൽകുന്നത്.
ചരമവാർഷികത്തോടൊനുബന്ധിച്ച് നവംബർ 28ന് പുരസ്കാരങ്ങൾ വിതരണം ചെയ്യും.
മാധവൻകുട്ടി മാസ്റ്റർ പഠിച്ച തൃശൂർ മോഡൽ ബോയ്സ് ഹൈസ്കൂളിൽ പത്താം ക്ലാസ് പരീക്ഷയ്ക്ക് ഉന്നത വിജയം നേടിയ വിദ്യാർഥിക്കുള്ള പുരസ്കാരത്തിന് കെ.എസ്. അഭിജിത്ത് അർഹനായി. മാസ്റ്റർ പഠിച്ച തൃശൂർ സെന്റ് തോമസ് കോളജിലെ ഗണിത ശാസ്ത്ര ബിരുദത്തിന് ഏറ്റവും കൂടുതൽ മാർക്ക് നേടിയ സ്നോജോ ടോജുവിനെയും പുരസ്കാരം നൽകി ആദരിക്കും. മാധവൻകുട്ടി അധ്യാപകനായിരുന്ന ആലുവ യുസി കോളജിലെ ശിഷ്യരാണ് ഈ അവാർഡ് നൽകുന്നത്.
ചരമവാർഷികത്തോടൊനുബന്ധിച്ച് നവംബർ 28ന് പുരസ്കാരങ്ങൾ വിതരണം ചെയ്യും.