ഇരിങ്ങാലക്കുട: ഒക്ടോബർ രണ്ട് ഞായർ പ്രവൃത്തിദിനമാക്കിയ മന്ത്രിസഭാ തീരുമാനത്തിൽ ഇരിങ്ങാലക്കുട രൂപത ശക്തമായി പ്രതിഷേധിച്ചു. സംസ്ഥാന സർക്കാർ കുറച്ചുകാലമായി വിവിധ ന്യായങ്ങൾ ഉന്നയിച്ച് ഞായറാഴ്ചകളെ ഒൗദ്യോഗിക പരിപാടികൾക്കുള്ള പ്രവൃത്തിദിനമായി പ്രഖ്യാപിക്കുന്ന നടപടികളുടെ തുടർച്ചയാണ് ഈ തീരുമാനവും. ക്രൈസ്തവർ ലോകമെന്പാടും ആരാധനയും മറ്റു മതകർമങ്ങളും പ്രത്യേകം ആചരിക്കുന്ന ഞായറാഴ്ചകളെ പ്രവൃത്തിദിനമാക്കുന്ന ആവർത്തിച്ചുള്ള പ്രവണത അംഗീകരിക്കാനാവില്ല.
ഇക്കഴിഞ്ഞ ജൂലൈ മൂന്ന് ഞായറാഴ്ച, ഫയലുകൾ അതിവേഗം തീർപ്പാക്കാനുള്ള ദിനമാക്കി പ്രഖ്യാപിച്ചത് അനേകം ക്രൈസ്തവ വിശ്വാസികളുടെ ഞായറാഴ്ച ആചരണത്തെ മുടക്കാനുള്ള ശ്രമമായിരുന്നു. അധ്യാപക പരിശീലനം, മത്സരപ്പരീക്ഷകൾ എന്നിവയ്ക്കും സർക്കാർ ഇപ്പോൾ ഞായറാഴ്ചകളിലാണു സമയം കണ്ടെത്തുന്നത്. ഇത്തരം പരിപാടികൾക്കു ക്രൈസ്തവ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുവാൻ സർക്കാർ നിർബന്ധിക്കുന്നതിലൂടെ ഞായറാഴ്ച അവിടെ നടത്തേണ്ട വിശ്വാസപരിശീലന പരിപാടികൾ തടസപ്പെടുകയാണ്്.
വിശ്വാസി സമൂഹത്തെ മുറിപ്പെടുത്തുന്ന ഇത്തരം നടപടി മതേതരത്വത്തിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്നും രണ്ട് ഞായർ പ്രവൃത്തിദിനമാക്കിയ തീരുമാനം ഉടൻ പിൻവലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ ജൂലൈ മൂന്ന് ഞായറാഴ്ച, ഫയലുകൾ അതിവേഗം തീർപ്പാക്കാനുള്ള ദിനമാക്കി പ്രഖ്യാപിച്ചത് അനേകം ക്രൈസ്തവ വിശ്വാസികളുടെ ഞായറാഴ്ച ആചരണത്തെ മുടക്കാനുള്ള ശ്രമമായിരുന്നു. അധ്യാപക പരിശീലനം, മത്സരപ്പരീക്ഷകൾ എന്നിവയ്ക്കും സർക്കാർ ഇപ്പോൾ ഞായറാഴ്ചകളിലാണു സമയം കണ്ടെത്തുന്നത്. ഇത്തരം പരിപാടികൾക്കു ക്രൈസ്തവ സ്ഥാപനങ്ങളുടെ സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുവാൻ സർക്കാർ നിർബന്ധിക്കുന്നതിലൂടെ ഞായറാഴ്ച അവിടെ നടത്തേണ്ട വിശ്വാസപരിശീലന പരിപാടികൾ തടസപ്പെടുകയാണ്്.
വിശ്വാസി സമൂഹത്തെ മുറിപ്പെടുത്തുന്ന ഇത്തരം നടപടി മതേതരത്വത്തിൽ വിശ്വസിക്കുന്നുവെന്ന് അവകാശപ്പെടുന്ന ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്നും രണ്ട് ഞായർ പ്രവൃത്തിദിനമാക്കിയ തീരുമാനം ഉടൻ പിൻവലിക്കണമെന്നും രൂപത ആവശ്യപ്പെട്ടു.