തൃശൂർ: കിഴക്കേകോട്ട വികസനത്തിനായി ചെലവഴിച്ച തുക അമിതമാണെന്നും, നഷ്ടമായ 11.62 ലക്ഷം രൂപ അന്നത്തെ കോർപറേഷൻ സെക്രട്ടറി ബഷീർ, മേയറായിരുന്ന രാജൻ പല്ലൻ എന്നിവരിൽനിന്ന് ഈടാക്കണമെന്നും കോർപറേഷൻ കൗണ്‍സിൽ. വികസനം നടത്തിയതിന്റെ പേരിൽ സിപിഎംതന്നെ ക്രൂരമായി വേട്ടയാടുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവുകൂടിയായ രാജൻ പല്ലൻ കൗണ്‍സിൽ യോഗത്തിൽ കുത്തിയിരിപ്പു നടത്തി.
കിഴക്കേകോട്ടയിൽ വികസനം നടത്തിയതിനു ചെലവാക്കി യ തുക കൂടുതലാണെന്നും നഷ്ടമായ 11,62,320 രൂപ അന്നത്തെ അധികൃതരിൽനിന്ന് ഈടാക്കണമെന്നുമുള്ള വിഷയം കൗണ്‍സിൽ യോഗത്തിൽ ചർച്ച നടത്തിയപ്പോഴാണ് വികാരാധീനനായി രാജൻ പല്ലൻ എഴുന്നേറ്റത്. അന്ന് കളക്ടറുടെ സാന്നിധ്യത്തിൽ വിലപേശൽ നടത്തി നൽകിയ തുക കൂടുതലാണെന്ന് കാണിച്ചാണ് ഇപ്പോഴത്തെ ഭരണകക്ഷി തുക ഈടാക്കണമെന്നാവശ്യപ്പെട്ട് അജൻഡ വച്ചത്. എന്നാൽ അന്നത്തെ കൗണ്‍സിലിൽ അംഗമായിരുന്ന എം.കെ. വർഗീസ് മേയറായി എത്തിയപ്പോൾ രാജൻ പല്ലനെതിരെ അജൻഡ കൊണ്ടുവന്നത് വിരോധാഭാസമായി.
താൻ മാത്രമല്ല അന്നത്തെ അംഗമായിരുന്ന ഇപ്പോഴത്തെ മേയറടക്കം പണം കൊടുക്കാൻ തീരുമാനിച്ചതിന്റെ ഉത്തരവാദികളാണെന്നു രാജൻ പല്ലൻ വാദിച്ചു. സിപിഎം ഭരണകാലത്താണ് തുക കൈമാറിയത്. വർഷങ്ങൾക്കുശേഷം ഇപ്പോൾ വീണ്ടും ഈ വിഷയം ഉയർത്തിക്കാണിച്ച് തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിൽ വിഷമമുണ്ടെന്നും ഇതിനെതിരെ കൗണ്‍സിൽ ഹാളിൽ കുത്തിയിരിപ്പു നടത്തുകയാണെന്നും പ്രഖ്യാപിച്ചാണ് രാജൻ പല്ലൻ നടുത്തളത്തിലിരുന്നത്.
രാജൻ പല്ലനെ അനുകൂലിച്ച് മറ്റു പ്രതിപക്ഷാംഗങ്ങളും രംഗത്തെത്തി. വികസനം നടത്തിയതിന്റെ പേരിൽ ക്രൂശിക്കുന്നതു ശരിയല്ലെന്നും പണം കൊടുത്തത് സിപിഎം ഭരിക്കുന്ന കാലത്താണെന്നും ജോണ്‍ ഡാനിയേൽ പറഞ്ഞു. അന്ന് എന്തെങ്കിലും പ്രശ്നം തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ട് അപ്പീലിനു പോയില്ലെന്നും ജോണ്‍ ഡാനിയേൽ ചോദിച്ചു. ബിജെപി നേതാവ് വിനോദ് പൊള്ളഞ്ചേരിയും രാജൻ പല്ലനെ തള്ളിപ്പറയാൻ തയാറായില്ല.
രാത്രിയിൽ മണ്ണു കടത്തെന്ന്
ഭരണകക്ഷിയംഗം
ഒല്ലൂർ സോണിൽ കഴിഞ്ഞദിവസം രാത്രി മണ്ണുമാറ്റിയതു സംബന്ധിച്ച വിഷയവും ചർച്ചയായി. കോർപറേഷൻ അറിഞ്ഞാണ് മണ്ണുമാറ്റിയതെങ്കിലും രാത്രിസമയത്തെ നടപടി ദുരൂഹമാണെന്നും പ്രദേശത്തെ കൗണ്‍സിലർമാർക്ക് ചീത്തപ്പേരുണ്ടാക്കാനിടയുണ്ടെന്നും ഭരണകക്ഷിയംഗം സി.പി. പോളി ചൂണ്ടിക്കാട്ടി. രാത്രി മണ്ണു കടത്തിയതിനു പിന്നിൽ അഴിമതിയുണ്ടെന്നും സി.പി.പോളി അടക്കമുള്ള കൗണ്‍സിലർമാർ ഉത്തരം പറയണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു.
കിഴക്കേകോട്ടയിൽ വികസനം നടത്തിയതിനു ചെലവാക്കി യ തുക കൂടുതലാണെന്നും നഷ്ടമായ 11,62,320 രൂപ അന്നത്തെ അധികൃതരിൽനിന്ന് ഈടാക്കണമെന്നുമുള്ള വിഷയം കൗണ്‍സിൽ യോഗത്തിൽ ചർച്ച നടത്തിയപ്പോഴാണ് വികാരാധീനനായി രാജൻ പല്ലൻ എഴുന്നേറ്റത്. അന്ന് കളക്ടറുടെ സാന്നിധ്യത്തിൽ വിലപേശൽ നടത്തി നൽകിയ തുക കൂടുതലാണെന്ന് കാണിച്ചാണ് ഇപ്പോഴത്തെ ഭരണകക്ഷി തുക ഈടാക്കണമെന്നാവശ്യപ്പെട്ട് അജൻഡ വച്ചത്. എന്നാൽ അന്നത്തെ കൗണ്‍സിലിൽ അംഗമായിരുന്ന എം.കെ. വർഗീസ് മേയറായി എത്തിയപ്പോൾ രാജൻ പല്ലനെതിരെ അജൻഡ കൊണ്ടുവന്നത് വിരോധാഭാസമായി.
താൻ മാത്രമല്ല അന്നത്തെ അംഗമായിരുന്ന ഇപ്പോഴത്തെ മേയറടക്കം പണം കൊടുക്കാൻ തീരുമാനിച്ചതിന്റെ ഉത്തരവാദികളാണെന്നു രാജൻ പല്ലൻ വാദിച്ചു. സിപിഎം ഭരണകാലത്താണ് തുക കൈമാറിയത്. വർഷങ്ങൾക്കുശേഷം ഇപ്പോൾ വീണ്ടും ഈ വിഷയം ഉയർത്തിക്കാണിച്ച് തന്നെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നതിൽ വിഷമമുണ്ടെന്നും ഇതിനെതിരെ കൗണ്‍സിൽ ഹാളിൽ കുത്തിയിരിപ്പു നടത്തുകയാണെന്നും പ്രഖ്യാപിച്ചാണ് രാജൻ പല്ലൻ നടുത്തളത്തിലിരുന്നത്.
രാജൻ പല്ലനെ അനുകൂലിച്ച് മറ്റു പ്രതിപക്ഷാംഗങ്ങളും രംഗത്തെത്തി. വികസനം നടത്തിയതിന്റെ പേരിൽ ക്രൂശിക്കുന്നതു ശരിയല്ലെന്നും പണം കൊടുത്തത് സിപിഎം ഭരിക്കുന്ന കാലത്താണെന്നും ജോണ്‍ ഡാനിയേൽ പറഞ്ഞു. അന്ന് എന്തെങ്കിലും പ്രശ്നം തോന്നിയിരുന്നെങ്കിൽ എന്തുകൊണ്ട് അപ്പീലിനു പോയില്ലെന്നും ജോണ്‍ ഡാനിയേൽ ചോദിച്ചു. ബിജെപി നേതാവ് വിനോദ് പൊള്ളഞ്ചേരിയും രാജൻ പല്ലനെ തള്ളിപ്പറയാൻ തയാറായില്ല.
രാത്രിയിൽ മണ്ണു കടത്തെന്ന്
ഭരണകക്ഷിയംഗം
ഒല്ലൂർ സോണിൽ കഴിഞ്ഞദിവസം രാത്രി മണ്ണുമാറ്റിയതു സംബന്ധിച്ച വിഷയവും ചർച്ചയായി. കോർപറേഷൻ അറിഞ്ഞാണ് മണ്ണുമാറ്റിയതെങ്കിലും രാത്രിസമയത്തെ നടപടി ദുരൂഹമാണെന്നും പ്രദേശത്തെ കൗണ്‍സിലർമാർക്ക് ചീത്തപ്പേരുണ്ടാക്കാനിടയുണ്ടെന്നും ഭരണകക്ഷിയംഗം സി.പി. പോളി ചൂണ്ടിക്കാട്ടി. രാത്രി മണ്ണു കടത്തിയതിനു പിന്നിൽ അഴിമതിയുണ്ടെന്നും സി.പി.പോളി അടക്കമുള്ള കൗണ്‍സിലർമാർ ഉത്തരം പറയണമെന്നും പ്രതിപക്ഷാംഗങ്ങൾ ആവശ്യപ്പെട്ടു.