കൊച്ചി: മുല്ലശേരി കനാല്‍ നവീകരണത്തിനുള്ള പൈപ്പ് മാറ്റാന്‍ ഒരാള്‍ മാത്രമാണ് ടെൻഡര്‍ നല്‍കിയതെന്നും 7.3 കോടി രൂപയാണ് ക്വാട്ട് ചെയ്തിട്ടുള്ളതെന്നും വാട്ടര്‍ അഥോറിറ്റി ഹൈക്കോടതിയെ അറിയിച്ചു. പൈപ്പ് മാറ്റാന്‍ സര്‍ക്കാരും കോർപറേഷനും കൂടി 5.11 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ബാക്കി തുകയ്ക്ക് സര്‍ക്കാരിനെ സമീപിക്കുമെന്നും വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി. തുടര്‍ന്ന് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് അറിയിക്കാന്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രന് നിര്‍ദേശിച്ചു.
നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിൽ വിവേകാനന്ദ കനാലും കൈവഴികളും ഉടന്‍ വൃത്തിയാക്കണമെന്ന് കോടതി പറഞ്ഞു. കനാലുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പോലീസും കോർപറേഷനും അറിയിക്കണം. എത്രപേരെ അറസ്റ്റ് ചെയ്തു,
എത്ര രൂപ പിഴ ഈടാക്കി തുടങ്ങിയ വിവരങ്ങളും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.
പി ആന്‍ഡ് ടി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. ജിസിഡിഎ നല്കിയ മറുപടിക്കു വിരുദ്ധമാണിതെന്നു വിലയിരുത്തിയ ഹൈക്കോടതി ഇക്കാര്യത്തില്‍ ചുമതലയുള്ള എന്‍ജിനീയര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്കാന് നിര്‍ദേശിച്ചു. ഹര്‍ജി 17ന് വീണ്ടും പരിഗണിക്കും.
നഗരത്തിലെ വെള്ളക്കെട്ടു പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജികളിൽ വിവേകാനന്ദ കനാലും കൈവഴികളും ഉടന്‍ വൃത്തിയാക്കണമെന്ന് കോടതി പറഞ്ഞു. കനാലുകളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ സ്വീകരിച്ച നടപടികള്‍ പോലീസും കോർപറേഷനും അറിയിക്കണം. എത്രപേരെ അറസ്റ്റ് ചെയ്തു,
എത്ര രൂപ പിഴ ഈടാക്കി തുടങ്ങിയ വിവരങ്ങളും അറിയിക്കണമെന്ന് കോടതി വ്യക്തമാക്കി.
പി ആന്‍ഡ് ടി കോളനിയിലുള്ളവരെ പുനരധിവസിപ്പിക്കാനുള്ള കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നില്ലെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. ജിസിഡിഎ നല്കിയ മറുപടിക്കു വിരുദ്ധമാണിതെന്നു വിലയിരുത്തിയ ഹൈക്കോടതി ഇക്കാര്യത്തില്‍ ചുമതലയുള്ള എന്‍ജിനീയര്‍ നേരിട്ട് ഹാജരായി വിശദീകരണം നല്കാന് നിര്‍ദേശിച്ചു. ഹര്‍ജി 17ന് വീണ്ടും പരിഗണിക്കും.