ആലുവ: മാർക്കറ്റ് മേൽപ്പാലത്തിനടിയിലെ മുനിസിപ്പൽ പാർക്കിംഗ് കേന്ദ്രത്തിൽ വീണ്ടും അനധികൃത കടകൾ പ്രവർത്തിക്കുന്നതായി പരാതി. ഇതോടെ വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സ്ഥലമില്ലാതായെന്നാണ് ആക്ഷേപം.
പേ ആൻഡ് പാർക്കിംഗിന് ആലുവ നഗരസഭയിൽനിന്നു കരാറെടുത്തയാൾ ലോട്ടറി കച്ചവടക്കാർക്കും തട്ടുകടകൾക്കും ദിവസ വാടകയ്ക്ക് ഇവിടെ കുറച്ചു സ്ഥലം മറിച്ചു നൽകിയതുമൂലമാണത്രേ പാർക്കിംഗിന് സ്ഥലം ഇല്ലാതാക്കിയിരിക്കുന്നത്. പരാതി ഉയർന്നതിനെത്തുടർന്ന് അനധികൃത കച്ചവടം ഒഴിപ്പിച്ചെങ്കിലും വീണ്ടും കടകൾ കൂണുപോലെ മുളയ്ക്കുകയാണ്.
ഇവിടെ ഉന്തുവണ്ടിയിലാണ് ഭക്ഷണശാലകളെങ്കിലും മൂന്ന് മണിയാകുമ്പോഴേക്കും ബെഞ്ചുകളും കസേരകളും പാർക്കിംഗ് മേഖലയിൽ നിരത്തി സ്ഥലം കച്ചവടക്കാരൻ കൈയടക്കുകയാണ്. വാഹനങ്ങളെ പാർക്കിംഗ് നിരോധിച്ച റോഡരികിൽ ഇടാൻ കരാറുകാര്‍ തന്നെ നിർദേശിക്കുകയാണ്.
കൊച്ചി മെട്രോ സൗന്ദര്യവത്കരണ ഭാഗമായി വളർത്തിയ അലങ്കാര പുല്ലുകൾ നശിപ്പിച്ച ശേഷമാണ് ലോട്ടറി വിൽപ്പന തട്ടുകൾ വച്ചിരിക്കുന്നത്. അതിഥി തൊഴിലാളികളെ ദിവസക്കൂലിക്ക് നിർത്തിയാണ് ലോട്ടറി കച്ചവടം നടത്തുന്നത്.
മേൽപ്പാലത്തിനടിയിലെ സ്ഥലം എൻഎച്ചിന് അവകാശപ്പെട്ടതാണ്. ദേശീയപാത അധികൃതരുടെ അനുവാദത്തോടെയാണ് പേ ആൻഡ് പാർക്ക് സംവിധാനം ആരംഭിച്ചത്. ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയിട്ടുള്ളത്. എന്നാൽ ദിവസേന ആയിരക്കണക്കിന് രൂപയാണ് കരാറുകാരൻ വേറെയും സമ്പാദിക്കുന്നത്. വാഹനങ്ങൾക്ക് പാർക്കിംഗിന് മതിയായ സ്ഥലം ലഭിക്കുന്നുമില്ല. നിയമവിരുദ്ധ പ്രവർത്തനം നടത്താൻ കരാറുകാരന് കൗൺസിലർമാരുടെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.
പേ ആൻഡ് പാർക്കിംഗിന് ആലുവ നഗരസഭയിൽനിന്നു കരാറെടുത്തയാൾ ലോട്ടറി കച്ചവടക്കാർക്കും തട്ടുകടകൾക്കും ദിവസ വാടകയ്ക്ക് ഇവിടെ കുറച്ചു സ്ഥലം മറിച്ചു നൽകിയതുമൂലമാണത്രേ പാർക്കിംഗിന് സ്ഥലം ഇല്ലാതാക്കിയിരിക്കുന്നത്. പരാതി ഉയർന്നതിനെത്തുടർന്ന് അനധികൃത കച്ചവടം ഒഴിപ്പിച്ചെങ്കിലും വീണ്ടും കടകൾ കൂണുപോലെ മുളയ്ക്കുകയാണ്.
ഇവിടെ ഉന്തുവണ്ടിയിലാണ് ഭക്ഷണശാലകളെങ്കിലും മൂന്ന് മണിയാകുമ്പോഴേക്കും ബെഞ്ചുകളും കസേരകളും പാർക്കിംഗ് മേഖലയിൽ നിരത്തി സ്ഥലം കച്ചവടക്കാരൻ കൈയടക്കുകയാണ്. വാഹനങ്ങളെ പാർക്കിംഗ് നിരോധിച്ച റോഡരികിൽ ഇടാൻ കരാറുകാര്‍ തന്നെ നിർദേശിക്കുകയാണ്.
കൊച്ചി മെട്രോ സൗന്ദര്യവത്കരണ ഭാഗമായി വളർത്തിയ അലങ്കാര പുല്ലുകൾ നശിപ്പിച്ച ശേഷമാണ് ലോട്ടറി വിൽപ്പന തട്ടുകൾ വച്ചിരിക്കുന്നത്. അതിഥി തൊഴിലാളികളെ ദിവസക്കൂലിക്ക് നിർത്തിയാണ് ലോട്ടറി കച്ചവടം നടത്തുന്നത്.
മേൽപ്പാലത്തിനടിയിലെ സ്ഥലം എൻഎച്ചിന് അവകാശപ്പെട്ടതാണ്. ദേശീയപാത അധികൃതരുടെ അനുവാദത്തോടെയാണ് പേ ആൻഡ് പാർക്ക് സംവിധാനം ആരംഭിച്ചത്. ഒരു വർഷത്തേക്ക് ഒരു ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയിട്ടുള്ളത്. എന്നാൽ ദിവസേന ആയിരക്കണക്കിന് രൂപയാണ് കരാറുകാരൻ വേറെയും സമ്പാദിക്കുന്നത്. വാഹനങ്ങൾക്ക് പാർക്കിംഗിന് മതിയായ സ്ഥലം ലഭിക്കുന്നുമില്ല. നിയമവിരുദ്ധ പ്രവർത്തനം നടത്താൻ കരാറുകാരന് കൗൺസിലർമാരുടെ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.