കാഞ്ഞാണി: മനക്കൊടി കിഴക്കുന്പുറം കോൾപ്പാടത്ത് പശുക്കളെ തീറ്റാൻ പോയ മധ്യവയ്സകനെ മരിച്ച നിലയിൽ കണ്ടെത്തി.
പഴുവിൽ കുറുന്പിലാവിലുള്ള ചുള്ളിക്കാട്ടിൽ രാജനാ (58) ണ് മരിച്ചത്. സ്വകാര്യ ഫാമിലെ പശുക്കളെ പരിപാലിക്കുന്ന ഇയാളെ രാത്രി എട്ടുമണി കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനക്കൊടി കോൾപ്പാടത്തെ ബണ്ടിനു സമീപം പാടവരന്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിൽ അരയ്ക്ക് താഴെ കടിയേറ്റ രണ്ടു പാടുകൾ കണ്ടത് ആശങ്കയുണ്ടാക്കി. നായ കടിച്ചു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ നാട്ടുകാരും ഭീതിയിലായി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. ഹൃദയസ്തംഭനം മൂലമാണ് രാജൻ മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മരണശേഷം നിലത്തു കിടന്നിരുന്ന രാജന്റെ ശരീരത്തിൽ കടിച്ചിട്ടുള്ളത് എലിയാണെന്നും കണ്ടെത്തി. രാജന്റെ മൃതദേഹം വടൂക്കര ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: വസന്ത. മക്കൾ: രജീഷ്, രാഗേഷ്.
പഴുവിൽ കുറുന്പിലാവിലുള്ള ചുള്ളിക്കാട്ടിൽ രാജനാ (58) ണ് മരിച്ചത്. സ്വകാര്യ ഫാമിലെ പശുക്കളെ പരിപാലിക്കുന്ന ഇയാളെ രാത്രി എട്ടുമണി കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മനക്കൊടി കോൾപ്പാടത്തെ ബണ്ടിനു സമീപം പാടവരന്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹത്തിൽ അരയ്ക്ക് താഴെ കടിയേറ്റ രണ്ടു പാടുകൾ കണ്ടത് ആശങ്കയുണ്ടാക്കി. നായ കടിച്ചു എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ നാട്ടുകാരും ഭീതിയിലായി. അന്തിക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി പോസ്റ്റ്മോർട്ടം നടത്തി. ഹൃദയസ്തംഭനം മൂലമാണ് രാജൻ മരിച്ചതെന്ന് ഡോക്ടർമാർ പറഞ്ഞു. മരണശേഷം നിലത്തു കിടന്നിരുന്ന രാജന്റെ ശരീരത്തിൽ കടിച്ചിട്ടുള്ളത് എലിയാണെന്നും കണ്ടെത്തി. രാജന്റെ മൃതദേഹം വടൂക്കര ശ്മശാനത്തിൽ സംസ്കരിച്ചു. ഭാര്യ: വസന്ത. മക്കൾ: രജീഷ്, രാഗേഷ്.