മുരിങ്ങൂർ: മുരിങ്ങൂരിൽ ഹാഷിഷ് ഓയിലുമായി പിടിയിലായവർക്ക് പണം നൽകിയ ഒരാൾ കൂടി പോലീസിന്റെ പിടിയിൽ. മാലിപ്പുറം പുത്തൻപുരയ്ക്കൽ നിഖിലി (30)നെയാണ് എസ്എച്ച്ഒ ബി.കെ. അരുണും സംഘവും പിടികൂടിയത്. ഇക്കഴിഞ്ഞ മാർച്ച് രണ്ടിനാണ് ദേശീയപാത മുരിങ്ങൂരിൽവച്ച് രണ്ടു വാഹനങ്ങളിലായി കടത്തിയ 12 കിലോ ഹാഷിഷ് ഓയിൽ പിടികൂടിയത്.
25 കോടി രൂപയാണ് ഇതിനു വില കണക്കാക്കിയിരുന്നത്. മലിപ്പുറം തേങ്ങശ്ശേരി ഹെൻവിൻ(30), ഞാറയ്ക്കൽ നെടിയപറന്പിൽ ഫെബിൻ(30), പുതുവൈപ്പ് പുന്നത്തറ പ്രേംകുമാർ(34), വൈപ്പിൻ കാഞ്ഞിരത്തിങ്കൽ സാബിൻ(33) എന്നിവരെയാണ് നേരത്തെ പിടികൂടിയിരുന്നത്.
സംഭവശേഷം പലയിടങ്ങളിലുമായി നിഖിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. എസ്ഐമാരായ സി.എസ്. സൂരജ്, ഷാജു എടത്താടൻ, സി.എൻ. എബിൻ, സീനിയർ സിപിഒമാരായ പി.കെ. സജീഷ്കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
25 കോടി രൂപയാണ് ഇതിനു വില കണക്കാക്കിയിരുന്നത്. മലിപ്പുറം തേങ്ങശ്ശേരി ഹെൻവിൻ(30), ഞാറയ്ക്കൽ നെടിയപറന്പിൽ ഫെബിൻ(30), പുതുവൈപ്പ് പുന്നത്തറ പ്രേംകുമാർ(34), വൈപ്പിൻ കാഞ്ഞിരത്തിങ്കൽ സാബിൻ(33) എന്നിവരെയാണ് നേരത്തെ പിടികൂടിയിരുന്നത്.
സംഭവശേഷം പലയിടങ്ങളിലുമായി നിഖിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. എസ്ഐമാരായ സി.എസ്. സൂരജ്, ഷാജു എടത്താടൻ, സി.എൻ. എബിൻ, സീനിയർ സിപിഒമാരായ പി.കെ. സജീഷ്കുമാർ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.