സ്വന്തം ലേഖകൻ
തൃശൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫുഡ് സേഫ്റ്റി ഓഫീസ് അപകടനില തരണംചെയ്തിരിക്കുന്നു. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന കെട്ടിടത്തിൽനിന്ന് ഓഫീസ് മാറാൻ അനുമതിയായി.
നിലവിലെ ജീർണാവസ്ഥയിലുള്ള ഒാഫീസ് കെട്ടിടം പുതുക്കിപ്പണിയാനാണു തീരുമാനം. ഇതിനായി 27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പിഡബ്ല്യുഡി ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറി. പണി പൂർത്തിയാകുന്നതുവരെ ഫുഡ് സേഫ്റ്റി ഓഫീസ് അടച്ചുറപ്പുള്ള, ചോരാത്ത മേൽക്കൂരയുള്ള വാടക കെട്ടിടത്തിലേക്കു ചേക്കേറും.
ജീവനക്കാരുടെ ജീവനു ഭീഷണിയുയർത്തി കോട്ടപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ഓഫീസ് കെട്ടിടത്തെ കുറിച്ച് ദീപിക വാർത്ത നല്കിയിരുന്നു. തുടർന്നാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി.
ഓഫീസ് പ്രവർത്തിക്കുന്ന തൃശൂർ സർക്കിളിൽ തന്നെ വാടക കെട്ടിടം കണ്ടെത്താൻ തൃശൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർക്കാണ് തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ നിർദേശം നല്കിയിരിക്കുന്നത്. കത്തിന്റെ പകർപ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും അയച്ചിട്ടുണ്ട്. ഇപ്പോൾ ഒാഫീസ് പ്രവർത്തിക്കുന്ന ജീർണാവസ്ഥയിലുള്ള കെട്ടിടത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.
ദീപിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീർണാവസ്ഥയിലായ ഫുഡ് സേഫ്റ്റി ഓഫീസ് സന്ദർശിച്ച് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പുതുക്കിപ്പണിയാനുള്ള നിർദേശങ്ങൾ നല്കിയിരുന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടിയന്തരമായി ഒാഫീസ് മറ്റൊരു കെട്ടിടത്തിലേക്കു മാറ്റുന്നത്.
പഴയ കെട്ടിടത്തിന്റെ ഏറ്റവും അപകടാവസ്ഥ യിലുള്ള മേൽക്കൂര മാറ്റുന്നതടക്കം ശക്തിപ്പെടുത്താനുള്ള പണികളുടെ എസ്റ്റിമേറ്റാണ് ബിഡബ്ല്യൂഡി നല്കിയിരിക്കുന്നത്. മേൽക്കൂരയ്ക്കടിയിലെ സീലിംഗ് മാറ്റിനോക്കി വേണം കൃത്യം ചെലവു കണക്കാക്കാൻ.
കെട്ടിടത്തിന്റെ തറയിൽ മാറ്റങ്ങൾ വരുത്താതെ വാതിലുകൾ, ജനലുകൾ, തൂണുകൾ എന്നിവ മാറ്റിസ്ഥാപിക്കും. ടോയ്ലറ്റുകൾ പുതുക്കിപ്പണിയും. പ്ലംബിംഗ്, ഇലക്ട്രിക് ജോലികളും ചെയ്യേണ്ടതായി വരും.
തൃശൂർ: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ ഫുഡ് സേഫ്റ്റി ഓഫീസ് അപകടനില തരണംചെയ്തിരിക്കുന്നു. എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന കെട്ടിടത്തിൽനിന്ന് ഓഫീസ് മാറാൻ അനുമതിയായി.
നിലവിലെ ജീർണാവസ്ഥയിലുള്ള ഒാഫീസ് കെട്ടിടം പുതുക്കിപ്പണിയാനാണു തീരുമാനം. ഇതിനായി 27 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് പിഡബ്ല്യുഡി ഭക്ഷ്യസുരക്ഷാ വകുപ്പിനു കൈമാറി. പണി പൂർത്തിയാകുന്നതുവരെ ഫുഡ് സേഫ്റ്റി ഓഫീസ് അടച്ചുറപ്പുള്ള, ചോരാത്ത മേൽക്കൂരയുള്ള വാടക കെട്ടിടത്തിലേക്കു ചേക്കേറും.
ജീവനക്കാരുടെ ജീവനു ഭീഷണിയുയർത്തി കോട്ടപ്പുറം റെയിൽവേ മേൽപ്പാലത്തിനു സമീപം പ്രവർത്തിക്കുന്ന ഭക്ഷ്യസുരക്ഷാ ഓഫീസ് കെട്ടിടത്തെ കുറിച്ച് ദീപിക വാർത്ത നല്കിയിരുന്നു. തുടർന്നാണ് ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി.
ഓഫീസ് പ്രവർത്തിക്കുന്ന തൃശൂർ സർക്കിളിൽ തന്നെ വാടക കെട്ടിടം കണ്ടെത്താൻ തൃശൂർ ഭക്ഷ്യ സുരക്ഷാ ഓഫീസർക്കാണ് തൃശൂർ അസിസ്റ്റന്റ് കമ്മീഷണർ നിർദേശം നല്കിയിരിക്കുന്നത്. കത്തിന്റെ പകർപ്പ് ഭക്ഷ്യസുരക്ഷാ കമ്മീഷണർക്കും അയച്ചിട്ടുണ്ട്. ഇപ്പോൾ ഒാഫീസ് പ്രവർത്തിക്കുന്ന ജീർണാവസ്ഥയിലുള്ള കെട്ടിടത്തിന് ഒരു നൂറ്റാണ്ടോളം പഴക്കമുണ്ട്.
ദീപിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ജീർണാവസ്ഥയിലായ ഫുഡ് സേഫ്റ്റി ഓഫീസ് സന്ദർശിച്ച് പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പുതുക്കിപ്പണിയാനുള്ള നിർദേശങ്ങൾ നല്കിയിരുന്നു. കെട്ടിടത്തിന്റെ അപകടാവസ്ഥയും ചൂണ്ടിക്കാട്ടിയിരുന്നു. ഇതുകൂടി കണക്കിലെടുത്താണ് ഭക്ഷ്യസുരക്ഷാ വകുപ്പ് അടിയന്തരമായി ഒാഫീസ് മറ്റൊരു കെട്ടിടത്തിലേക്കു മാറ്റുന്നത്.
പഴയ കെട്ടിടത്തിന്റെ ഏറ്റവും അപകടാവസ്ഥ യിലുള്ള മേൽക്കൂര മാറ്റുന്നതടക്കം ശക്തിപ്പെടുത്താനുള്ള പണികളുടെ എസ്റ്റിമേറ്റാണ് ബിഡബ്ല്യൂഡി നല്കിയിരിക്കുന്നത്. മേൽക്കൂരയ്ക്കടിയിലെ സീലിംഗ് മാറ്റിനോക്കി വേണം കൃത്യം ചെലവു കണക്കാക്കാൻ.
കെട്ടിടത്തിന്റെ തറയിൽ മാറ്റങ്ങൾ വരുത്താതെ വാതിലുകൾ, ജനലുകൾ, തൂണുകൾ എന്നിവ മാറ്റിസ്ഥാപിക്കും. ടോയ്ലറ്റുകൾ പുതുക്കിപ്പണിയും. പ്ലംബിംഗ്, ഇലക്ട്രിക് ജോലികളും ചെയ്യേണ്ടതായി വരും.