കോതമംഗലം: പുന്നേക്കാട് പ്ലാന്റേഷനിൽ കൂടി കടന്നുപോകുന്ന പഴയ ആലുവ - മൂന്നാർ റോഡിന്റെ ഭാഗമായ പുന്നേക്കാട് - കുട്ടമ്പുഴ റോഡിൽ റവന്യു പുറമ്പോക്കും റോഡ് പുറമ്പോക്കും കൈയേറി അപകടകരമായ വിധം വനംവകുപ്പ് നട്ടുവളർത്തുന്ന മരങ്ങൾ വെട്ടിമാറ്റണമെന്ന ആവശ്യം ശക്തമാകുന്നു.
പഴയ ആലുവ-മൂന്നാർ റോഡ് കടന്നുപോകുന്നതും റീസർവേ നടന്നിട്ടില്ലാത്തതുമായ കീരംപാറ വില്ലേജിൽ പുന്നേക്കാട് മുതൽ തട്ടേക്കാടുവരെ റവന്യു റിക്കാർഡുകളിൽ 40 മീറ്റർ വരെ പല സ്ഥലങ്ങളിലും റോഡിന് വീതി കാണിക്കുന്നുണ്ട്. എന്നാൽ വനം വകുപ്പ് റോഡിനെ സംബന്ധിച്ച വെർട്ടിക്കൽ ക്ലിയറൻസോ ഹൊറിസോണ്ടൽ ക്ലിയറൻസോ പാലിക്കാതെ റോഡിൽ ടാറിംഗിനോട് ചേർന്ന് മരങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. പല സ്ഥലങ്ങളിലും ടാറിംഗിൽ നിന്ന് അരയടി പോലും അകലമില്ലാതെയാണ് വൻ മരങ്ങൾ നിൽക്കുന്നത്.
റവന്യു, പിഡബ്ല്യൂഡി പുറമ്പോക്ക് ദുരന്ത നിവാരണ നിയമം അനുസരിച്ച് അടിയന്തരമായി വെട്ടിമാറ്റണമെന്ന് കോതമംഗലം ഡിഎഫ്ഒയ്ക്ക് കിഫ എറണാകുളം ജില്ലാ കമ്മിറ്റി കത്ത് നൽകിയിട്ട് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ ജില്ലാ കളക്ടർക്ക് പരാതി കൊടുത്തിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വനം വകുപ്പിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് മേഖലയിൽ നിലനിൽക്കുന്നത്.
പഴയ ആലുവ-മൂന്നാർ റോഡ് കടന്നുപോകുന്നതും റീസർവേ നടന്നിട്ടില്ലാത്തതുമായ കീരംപാറ വില്ലേജിൽ പുന്നേക്കാട് മുതൽ തട്ടേക്കാടുവരെ റവന്യു റിക്കാർഡുകളിൽ 40 മീറ്റർ വരെ പല സ്ഥലങ്ങളിലും റോഡിന് വീതി കാണിക്കുന്നുണ്ട്. എന്നാൽ വനം വകുപ്പ് റോഡിനെ സംബന്ധിച്ച വെർട്ടിക്കൽ ക്ലിയറൻസോ ഹൊറിസോണ്ടൽ ക്ലിയറൻസോ പാലിക്കാതെ റോഡിൽ ടാറിംഗിനോട് ചേർന്ന് മരങ്ങൾ വച്ചുപിടിപ്പിച്ചിരിക്കുന്നത് വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്. പല സ്ഥലങ്ങളിലും ടാറിംഗിൽ നിന്ന് അരയടി പോലും അകലമില്ലാതെയാണ് വൻ മരങ്ങൾ നിൽക്കുന്നത്.
റവന്യു, പിഡബ്ല്യൂഡി പുറമ്പോക്ക് ദുരന്ത നിവാരണ നിയമം അനുസരിച്ച് അടിയന്തരമായി വെട്ടിമാറ്റണമെന്ന് കോതമംഗലം ഡിഎഫ്ഒയ്ക്ക് കിഫ എറണാകുളം ജില്ലാ കമ്മിറ്റി കത്ത് നൽകിയിട്ട് യാതൊരു നടപടിയും ഉണ്ടാകാത്തതിനാൽ ജില്ലാ കളക്ടർക്ക് പരാതി കൊടുത്തിരിക്കുകയാണെന്ന് ഭാരവാഹികൾ അറിയിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന വനം വകുപ്പിന്റെ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധമാണ് മേഖലയിൽ നിലനിൽക്കുന്നത്.