തൃപ്പൂണിത്തുറ: യുവാവിനെ മർദിച്ച് അവശനാക്കിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാളടക്കം മൂന്നു പേർ അറസ്റ്റിലായി. കഴിഞ്ഞ 22ന് രാത്രി ഹോട്ടൽ ജീവനക്കാരനായ മഗ്ബുൾ അലി എന്നയാളെ തൃപ്പൂണിത്തുറ കിഴക്കേക്കോട്ട ഭാഗത്തു വെച്ച് മർദിച്ച് അവശനാക്കിയ കേസിലാണ് അറസ്റ്റ്.
ചോറ്റാനിക്കര കുരീക്കാട് അമ്പാടിമല ചെപ്പുറത്ത് എസ്. രാജേഷ്(20), ചോറ്റാനിക്കര തുണ്ടിയിൽ സച്ചുമോൻ ജയൻ (20), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
മഗ്ബുൾ അലി ജോലി കഴിഞ്ഞു തിരിച്ചു വരുന്ന വഴി തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുകയും നിരസിച്ചതിനെതുടർന്ന് നിലത്തു കൂടെ വലിച്ചിഴച്ചു ക്രൂരമായി മർദിച്ച് അവശനാക്കുകയുമായിരുന്നു.
വധശ്രമത്തിനുള്ള ഐപിസി 307 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. രണ്ടു പ്രതികളെ റിമാൻഡ് ചെയ്യുകയും ഒരാളെ ജുവനിൽ ജസ്റ്റിസിനു മുൻപാകെ ഹാജരാക്കുകയും ചെയ്തു.
ചോറ്റാനിക്കര കുരീക്കാട് അമ്പാടിമല ചെപ്പുറത്ത് എസ്. രാജേഷ്(20), ചോറ്റാനിക്കര തുണ്ടിയിൽ സച്ചുമോൻ ജയൻ (20), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് ഹിൽപാലസ് പോലീസ് അറസ്റ്റ് ചെയ്തത്.
മഗ്ബുൾ അലി ജോലി കഴിഞ്ഞു തിരിച്ചു വരുന്ന വഴി തടഞ്ഞു നിർത്തി പണം ആവശ്യപ്പെടുകയും നിരസിച്ചതിനെതുടർന്ന് നിലത്തു കൂടെ വലിച്ചിഴച്ചു ക്രൂരമായി മർദിച്ച് അവശനാക്കുകയുമായിരുന്നു.
വധശ്രമത്തിനുള്ള ഐപിസി 307 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. രണ്ടു പ്രതികളെ റിമാൻഡ് ചെയ്യുകയും ഒരാളെ ജുവനിൽ ജസ്റ്റിസിനു മുൻപാകെ ഹാജരാക്കുകയും ചെയ്തു.