ആലുവ: പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകർക്ക് ആലുവയിൽ നടന്ന സംസ്ഥാന ക്യാമ്പിൽ സർക്കാർ ഉദ്യോഗസ്ഥർ പരിശീലനം നൽകിയതും വിവാദമായി. ആലുവ പ്രിയദർശിനി ടൗൺ ഹാളിൽ മാർച്ച് 30 ന് സംഘടിപ്പിച്ച റെസ്ക്യൂ ആന്‍ഡ് റിലീഫ് എന്ന പരിപാടിയിലാണ് ആലുവയിലെ മൂന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പങ്കെടുത്ത് പരിശീലനം നൽകിയത്. വിവിധ തരം അപകടങ്ങളിൽ പെട്ടവരെ ഏറ്റവും സുരക്ഷിതമായി രക്ഷിക്കുന്ന രീതികൾ, ജീവൻ രക്ഷാ ഉപകരണങ്ങള്‍ ഉപയോഗിക്കുന്ന വിധം തുടങ്ങിയവയിലായിരുന്നു പരിശീലനം.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുമായി സഹകരിച്ചാണ് റെസ്ക്യൂ ആൻഡ് റിലീഫ് വോളണ്ടിയർമാർ പ്രവർത്തിക്കുന്നതെന്നായിരുന്നു വിശദീകരണം. എന്നാൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടിയുടെ കീഴിലുള്ള എൻജിഒ കൺസോർഷ്യത്തിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെട്ടിട്ടില്ല. സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെടുത്തു.
സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റിയുമായി സഹകരിച്ചാണ് റെസ്ക്യൂ ആൻഡ് റിലീഫ് വോളണ്ടിയർമാർ പ്രവർത്തിക്കുന്നതെന്നായിരുന്നു വിശദീകരണം. എന്നാൽ സംസ്ഥാന ദുരന്ത നിവാരണ അഥോറിട്ടിയുടെ കീഴിലുള്ള എൻജിഒ കൺസോർഷ്യത്തിൽ പോപ്പുലർ ഫ്രണ്ട് ഉൾപ്പെട്ടിട്ടില്ല. സസ്പെൻഡ് ചെയ്ത ഉദ്യോഗസ്ഥരെ പിന്നീട് തിരിച്ചെടുത്തു.