കൊച്ചി: രൂപമാറ്റം വരുത്തിയ ഇരുചക്ര വാഹന ഉടമകള്‍ക്കെതിരെ നടപടി കര്‍ശനമാക്കാനുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദേശം അനുസരിച്ചു ഡീലര്‍ഷിപ്പുകള്‍ കേന്ദ്രീകരിച്ചു മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയില്‍ 88 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 700 വാഹനങ്ങളാണ് പരിശോധിച്ചത്. ഡീലര്‍മാരില്‍ നിന്ന് വാഹന ഉടമയുടെ വിവരങ്ങള്‍ ശേഖരിച്ചശേഷം ഇവരെ ബന്ധപ്പെടുകയും വീടുകളില്‍ പരിശോധനയ്ക്കായി നേരിട്ടെത്തുകയുമാണ് മോട്ടോര്‍ വാഹന വകുപ്പ് ചെയ്യുന്നത്.
വാഹനങ്ങള്‍ പരിശോധിച്ച ശേഷം ഓരോ രൂപമാറ്റത്തിനും കുറഞ്ഞത് 5000 രൂപ പിഴയിടും. മലിനീകരണ നിയന്ത്രണം സംബന്ധിച്ച മാറ്റങ്ങള്‍ വരുത്തുന്ന സാഹചര്യത്തില്‍ 2000 രൂപ അധികമായി ചുമത്തും. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് സ്പെഷൽ ഡ്രൈവ് സംഘടിപ്പിക്കുന്നത്. 200 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിച്ചു പരിശോധിക്കുന്നത്.
വാഹനങ്ങള്‍ പരിശോധിച്ച ശേഷം ഓരോ രൂപമാറ്റത്തിനും കുറഞ്ഞത് 5000 രൂപ പിഴയിടും. മലിനീകരണ നിയന്ത്രണം സംബന്ധിച്ച മാറ്റങ്ങള്‍ വരുത്തുന്ന സാഹചര്യത്തില്‍ 2000 രൂപ അധികമായി ചുമത്തും. രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ക്കെതിരെയുള്ള പരാതികള്‍ വ്യാപകമായ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് സ്പെഷൽ ഡ്രൈവ് സംഘടിപ്പിക്കുന്നത്. 200 സിസിക്ക് മുകളിലുള്ള വാഹനങ്ങളുടെ വിവരങ്ങളാണ് ഇപ്പോള്‍ ശേഖരിച്ചു പരിശോധിക്കുന്നത്.