കൊച്ചി: ടൂറിസം ദിനത്തോടനുബന്ധിച്ച് ആരോഗ്യരംഗത്ത് പുത്തന്‍ ആശയം അവതരിപ്പിച്ച് ആസ്റ്റര്‍ മെഡ്സിറ്റി. മെഡിക്കല്‍ സേവനങ്ങള്‍ക്കായി വിദേശത്ത് നിന്നും ഇതരസംസ്ഥാനങ്ങളിൽനിന്നും എത്തുന്നവര്‍ക്ക് ഇനി ഹൗസ് ബോട്ട് സേവനവും ലഭ്യമാകും. മെഡിക്കല്‍ സേവനങ്ങള്‍ക്കായി കേരളത്തിനു പുറത്തുനിന്നും വിദേശത്തുനിന്നും എത്തുന്നവര്‍ക്കായാണ് ഹൗസ് ബോട്ട് യാത്ര. ചികിത്സയ്ക്കായി വിദേശത്തുനിന്ന് എത്തുന്നവര്‍ക്ക് ഒരു പുത്തന്‍ അനുഭവം നല്‍കുക എന്നതാണ് ഹൗസ് ബോട്ട് യാത്രയുടെ ലക്ഷ്യം.
ചെക്കപ്പുകള്‍ക്കായി രാവിലെ എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടിലാണ് പ്രഭാത ഭക്ഷണം. എല്ലാ ചെക്കപ്പുകള്‍ക്കും ശേഷം തിരിച്ചെത്തുമ്പോള്‍ ഹൗസ് ബോട്ടിലുള്ള സായാഹ്ന യാത്രയും ആസ്റ്റര്‍ മെഡ്സിറ്റി ഒരുക്കിയിട്ടുണ്ട്. അസര്ബൈജാന് അംബാസഡര്‍ ഡോ.അഷ്റഫ് ശിഖാലിയേവ് ഹൗസ്ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലോകത്താദ്യമായാണ് മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായി ഹൗസ് ബോട്ടില്‍ ചികിത്സയൊരുക്കുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് പറഞ്ഞു.
ചെക്കപ്പുകള്‍ക്കായി രാവിലെ എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടിലാണ് പ്രഭാത ഭക്ഷണം. എല്ലാ ചെക്കപ്പുകള്‍ക്കും ശേഷം തിരിച്ചെത്തുമ്പോള്‍ ഹൗസ് ബോട്ടിലുള്ള സായാഹ്ന യാത്രയും ആസ്റ്റര്‍ മെഡ്സിറ്റി ഒരുക്കിയിട്ടുണ്ട്. അസര്ബൈജാന് അംബാസഡര്‍ ഡോ.അഷ്റഫ് ശിഖാലിയേവ് ഹൗസ്ബോട്ടിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ലോകത്താദ്യമായാണ് മെഡിക്കല്‍ ടൂറിസ്റ്റുകള്‍ക്കായി ഹൗസ് ബോട്ടില്‍ ചികിത്സയൊരുക്കുന്നതെന്ന് ആസ്റ്റര്‍ ഹോസ്പിറ്റല്‍സ് കേരള ആന്‍ഡ് ഒമാന്‍ റീജണല്‍ ഡയറക്ടര്‍ ഫര്ഹാന് യാസിന് പറഞ്ഞു.