മൂന്നാർ: പോപ്പുലർ ഫ്രണ്ട് നിരോധിക്കേണ്ട സംഘടനയായിരുന്നെന്ന് അഭിമന്യുവിന്റെ സഹോദരൻ എം. പരിജിത്ത്. പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ പ്രവർത്തനം ജനങ്ങളിലേക്ക് ഇറങ്ങിയല്ല. കൊലപാതക രാഷ്ട്രീയമാണ് അവർ പിന്തുടർന്നിരുന്നത് എന്നതിന്റെ തെളിവാണ് അഭിമന്യുവിന്റെ കൊലപാതകം.
തീവ്രവാദം വളർത്തുന്നതിനാലാണ് എസ്ഡിപിഐ്ക്ക് കാന്പസുകളിൽപോലും വേരുറപ്പിക്കാൻ കഴിയാതിരിക്കുന്നത്. അവരുടെ പേരു പോലെതന്നെ പോപ്പുലറാകാനായി എന്തും ചെയ്യുന്ന സംഘടനയാണ് പിഎഫ്ഐ എന്നും പരിജിത്ത് പറഞ്ഞു.
2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യു കാന്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.
തീവ്രവാദം വളർത്തുന്നതിനാലാണ് എസ്ഡിപിഐ്ക്ക് കാന്പസുകളിൽപോലും വേരുറപ്പിക്കാൻ കഴിയാതിരിക്കുന്നത്. അവരുടെ പേരു പോലെതന്നെ പോപ്പുലറാകാനായി എന്തും ചെയ്യുന്ന സംഘടനയാണ് പിഎഫ്ഐ എന്നും പരിജിത്ത് പറഞ്ഞു.
2018 ജൂലൈ രണ്ടിന് പുലർച്ചെയാണ് എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർഥിയും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയംഗവുമായ അഭിമന്യു കാന്പസ് ഫ്രണ്ട് പ്രവർത്തകരുടെ ആക്രമണത്തിനിരയായി കൊല്ലപ്പെട്ടത്.