അരിന്പൂർ: ആറരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനുശേഷം വിളക്കുമാടം വേലായുധേട്ടന്റെ വീട്ടിലേക്ക് വഴിതെളിഞ്ഞു.
അരിന്പൂർ പഞ്ചായത്തിലെ മൂന്നാംവാർഡിൽ വടക്കുംപുറം സ്വദേശി വിളക്കുമാടം വേലായുധന്റെ (86) വീട്ടിലേക്ക് എത്തുകയെന്നത് ഏറെ ദുഷ്ക്കരമായിരുന്നു. ചാലാടി കോളിന്റെ മേക്കരയിൽ പരന്പരാഗതമായി കിട്ടിയ പറന്പിലാണിവരുടെ വീട്.
താഴെ പാടവും കുളവും അതിരുപങ്കിടുന്ന മുളപ്പാലത്തിലൂടെ കടന്നുവേണം ഇവർക്ക് അക്കരെയെത്താൻ. ആദ്യകാലങ്ങളിലൊന്നും ഈ യാത്ര വലിയ കുഴപ്പങ്ങളില്ലാതെ നീങ്ങിയപ്പോൾ മിന്നൽ പ്രളയവും കാലാവസ്ഥ വ്യതിയാനവുമൊക്കെ കാലം തെറ്റിവന്നതോടെ വേലായുധേട്ടന്റെ വീട്ടിലേക്കുള്ള മുളപ്പാലത്തിലൂടെയുള്ള യാത്ര അപകടം പിടിച്ചതായി മാറി.
കഴിഞ്ഞ വർഷം സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം കേരളത്തിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അരിന്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനപ്രതിനിധികളുടെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി മുരളി പെരുനെല്ലി എംഎൽഎ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം കെ.കെ. ശശിധരൻ, ലോക്കൽ സെക്രട്ടറി കെ.ആർ. ബാബു രാജ്ബ്രാഞ്ച് സെക്രട്ടറി കെ.വി. പ്രഭാകരൻ, ബ്രാഞ്ച് അംഗം സെമന്തകം ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയതോടെയാണ് അപകടകരമായ മുളപ്പാലം മാറ്റി കൾവർട്ട് നിർമിക്കണമെന്ന തീരുമാനം ഉണ്ടായത്. പിന്നീട് കാര്യങ്ങളെല്ലാം നീങ്ങിയത് പെട്ടെന്നാണ്.
എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച 5,10,000 രൂപ ഉപയോഗിച്ച് ദ്രവിച്ച മുളപ്പാലം മാറ്റി കോണ്ക്രീറ്റ് പാലവും പാതയും മൂന്നുമാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
മുരളി പെരുനെല്ലി എംഎൽഎ പാലവും പാതയും തുറന്നുകൊടുത്തു. അരിന്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷയായി. ജനപ്രതിനിധികളായ ശോഭ ഷാജി, നീതു ഷിജു, ലത മോഹൻ, സി.ജി. സജീഷ്, കെ. രാഗേഷ്, പഞ്ചായത്ത് സീനിയർ ക്ലർക്ക് ജോസ് എന്നിവർ സംസാരിച്ചു.
അരിന്പൂർ പഞ്ചായത്തിലെ മൂന്നാംവാർഡിൽ വടക്കുംപുറം സ്വദേശി വിളക്കുമാടം വേലായുധന്റെ (86) വീട്ടിലേക്ക് എത്തുകയെന്നത് ഏറെ ദുഷ്ക്കരമായിരുന്നു. ചാലാടി കോളിന്റെ മേക്കരയിൽ പരന്പരാഗതമായി കിട്ടിയ പറന്പിലാണിവരുടെ വീട്.
താഴെ പാടവും കുളവും അതിരുപങ്കിടുന്ന മുളപ്പാലത്തിലൂടെ കടന്നുവേണം ഇവർക്ക് അക്കരെയെത്താൻ. ആദ്യകാലങ്ങളിലൊന്നും ഈ യാത്ര വലിയ കുഴപ്പങ്ങളില്ലാതെ നീങ്ങിയപ്പോൾ മിന്നൽ പ്രളയവും കാലാവസ്ഥ വ്യതിയാനവുമൊക്കെ കാലം തെറ്റിവന്നതോടെ വേലായുധേട്ടന്റെ വീട്ടിലേക്കുള്ള മുളപ്പാലത്തിലൂടെയുള്ള യാത്ര അപകടം പിടിച്ചതായി മാറി.
കഴിഞ്ഞ വർഷം സിപിഎം സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശാനുസരണം കേരളത്തിലെ മുഴുവൻ ലോക്കൽ കമ്മിറ്റികളുടെയും നേതൃത്വത്തിൽ ഗൃഹസന്ദർശനം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി അരിന്പൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജനപ്രതിനിധികളുടെ ഗൃഹസന്ദർശനത്തിന്റെ ഭാഗമായി മുരളി പെരുനെല്ലി എംഎൽഎ, അന്തിക്കാട് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ അംഗം കെ.കെ. ശശിധരൻ, ലോക്കൽ സെക്രട്ടറി കെ.ആർ. ബാബു രാജ്ബ്രാഞ്ച് സെക്രട്ടറി കെ.വി. പ്രഭാകരൻ, ബ്രാഞ്ച് അംഗം സെമന്തകം ഗിരീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം വീട്ടിലെത്തിയതോടെയാണ് അപകടകരമായ മുളപ്പാലം മാറ്റി കൾവർട്ട് നിർമിക്കണമെന്ന തീരുമാനം ഉണ്ടായത്. പിന്നീട് കാര്യങ്ങളെല്ലാം നീങ്ങിയത് പെട്ടെന്നാണ്.
എംഎൽഎയുടെ ആസ്തി വികസനഫണ്ടിൽനിന്ന് അനുവദിച്ച 5,10,000 രൂപ ഉപയോഗിച്ച് ദ്രവിച്ച മുളപ്പാലം മാറ്റി കോണ്ക്രീറ്റ് പാലവും പാതയും മൂന്നുമാസം കൊണ്ടാണ് നിർമാണം പൂർത്തീകരിച്ചത്.
മുരളി പെരുനെല്ലി എംഎൽഎ പാലവും പാതയും തുറന്നുകൊടുത്തു. അരിന്പൂർ പഞ്ചായത്ത് പ്രസിഡന്റ് സ്മിത അജയകുമാർ അധ്യക്ഷയായി. ജനപ്രതിനിധികളായ ശോഭ ഷാജി, നീതു ഷിജു, ലത മോഹൻ, സി.ജി. സജീഷ്, കെ. രാഗേഷ്, പഞ്ചായത്ത് സീനിയർ ക്ലർക്ക് ജോസ് എന്നിവർ സംസാരിച്ചു.