മേലൂർ: ജല അഥോറിറ്റിയുടെ പൈപ്പുകൾ പതിവായി പൊട്ടുന്നതുമൂലം റോഡിൽ അപകട കുഴികളുടെ എണ്ണം വർധിച്ചു.
മേലൂർ-അടിച്ചിലി റോഡിൽ എട്ടും പത്തും വാർഡുകളിലാണ് പൈപ്പുകൾ പൊട്ടിയതു മൂലം റോഡ് തകർന്നിട്ടുള്ളത്. പൂലാനി വഴി മുതൽ അടിച്ചിലി ജംഗ്ഷൻ വരെയും ചെറുതും വലുതുമായ 11 കുഴികളുണ്ട്. അവയിൽ നാലെണ്ണം യാത്രക്കാർക്ക് അപകട ഭീഷണി സൃഷ്ടിക്കുന്നവയാണ്. നേരത്തെ തകരാർ പരിഹരിക്കാൻ കുഴിയെടുത്ത ഭാഗങ്ങൾ മണ്ണിട്ട് നികത്തി. വിരലിൽ എണ്ണാവുന്നവ കോണ്ക്രീറ്റ് ചെയ്തു. ഏതാനും ആഴ്ചകൾക്കു മുൻപ് പുഷ്പഗിരി മഠത്തിനു സമീപം പൈപ്പ് പൊട്ടിറോഡിന്റെ മധ്യഭാഗം പിളരുകയും വിള്ളലുകള പൊള്ളച്ചയും വന്നിട്ടുണ്ടെങ്കിലും തകരാർ പരിഹരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. തൊട്ടു പിന്നാലെ സമീപ പ്രദേശത്തും പൈപ്പ് പൊട്ടുകയും റോഡിൽ കുഴി രൂപപ്പെടുകയും ചെയ്തു. കോടിക്കണക്കിന് രൂപ വിനിയോഗിച്ച് ടാറിംഗ് നടത്തിയ പ്രസ്തുത റോഡിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നത് അധികൃതരുടെ അനാസ്ഥയാണന്ന ആരോപണവുമുണ്ട്.
കാലപഴക്കംവന്ന പൈപ്പുകൾ നീക്കം ചെയ്യാതെ ടാറിംഗ് നടത്തിയതാണ് റോഡ് തകരുവാൻ കാരണമാകുന്നതെന്നും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ നാളുകൾക്ക് മുൻപ് പാതയോരത്ത് ഇറക്കിയിട്ട ഡെക്ടയിൻ അയേണ് പൈപ്പുകളും നശിച്ചു കൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അടിച്ചിലിയിൽ നടത്തിയ പ്രവർത്തനത്തിനെ തുടർന്ന് തണ്ടിക്കകുന്ന് പീച്ചാംന്പിള്ളിക്കുണ്ട് പ്രദേശത്തേക്ക് ഏഴുമാസമായി ജല വിതരണം തടസ്സപ്പെട്ടു. വെള്ളം എത്തുന്നില്ലെങ്കിലും ബില്ല് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ജല അഥോറിറ്റിയുടെ പൈപ്പ് വെള്ളത്തിൽ ക്ലോറിന്റെ അളവ് കൂടുതലാണെന്നും ലഭിക്കുന്ന വെള്ളം നേരിട്ടു കുടിക്കാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.
പല കുടുംബങ്ങളിലും പൈപ്പ് വെള്ളം പിടിച്ചുവച്ച ശേഷം ഒരുദിവസം കഴിഞ്ഞാണ് ഉപയോഗിച്ചു വരുന്നത്. മറ്റു ചിലർ പൊതു കിണറുകളിൽ നിന്ന് വെള്ളം ചുമന്നു കൊണ്ട് പോയി ശേഖരിക്കുകയാണ്. മേലൂർ-പാലപ്പിളളി റോഡിൽ 15 ദിവസം മുൻപ് പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇതുമൂലം ലിറ്ററു കണക്കിന് ജലം പാഴാവുന്നു. ബന്ധപ്പെട്ട അധികൃതർ പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. ജല അഥോറിറ്റി പഴയ പൈപ്പുകൾ നീക്കംചെയ്ത് പുതിയവ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത പറഞ്ഞു.
മേലൂർ-അടിച്ചിലി റോഡിൽ എട്ടും പത്തും വാർഡുകളിലാണ് പൈപ്പുകൾ പൊട്ടിയതു മൂലം റോഡ് തകർന്നിട്ടുള്ളത്. പൂലാനി വഴി മുതൽ അടിച്ചിലി ജംഗ്ഷൻ വരെയും ചെറുതും വലുതുമായ 11 കുഴികളുണ്ട്. അവയിൽ നാലെണ്ണം യാത്രക്കാർക്ക് അപകട ഭീഷണി സൃഷ്ടിക്കുന്നവയാണ്. നേരത്തെ തകരാർ പരിഹരിക്കാൻ കുഴിയെടുത്ത ഭാഗങ്ങൾ മണ്ണിട്ട് നികത്തി. വിരലിൽ എണ്ണാവുന്നവ കോണ്ക്രീറ്റ് ചെയ്തു. ഏതാനും ആഴ്ചകൾക്കു മുൻപ് പുഷ്പഗിരി മഠത്തിനു സമീപം പൈപ്പ് പൊട്ടിറോഡിന്റെ മധ്യഭാഗം പിളരുകയും വിള്ളലുകള പൊള്ളച്ചയും വന്നിട്ടുണ്ടെങ്കിലും തകരാർ പരിഹരിക്കുക മാത്രമാണ് ചെയ്തിട്ടുള്ളത്. തൊട്ടു പിന്നാലെ സമീപ പ്രദേശത്തും പൈപ്പ് പൊട്ടുകയും റോഡിൽ കുഴി രൂപപ്പെടുകയും ചെയ്തു. കോടിക്കണക്കിന് രൂപ വിനിയോഗിച്ച് ടാറിംഗ് നടത്തിയ പ്രസ്തുത റോഡിൽ വാട്ടർ അഥോറിറ്റിയുടെ പൈപ്പുകൾ പൊട്ടുന്നത് പതിവാകുന്നത് അധികൃതരുടെ അനാസ്ഥയാണന്ന ആരോപണവുമുണ്ട്.
കാലപഴക്കംവന്ന പൈപ്പുകൾ നീക്കം ചെയ്യാതെ ടാറിംഗ് നടത്തിയതാണ് റോഡ് തകരുവാൻ കാരണമാകുന്നതെന്നും ഈ പ്രശ്നത്തിന് പരിഹാരം കാണാൻ നാളുകൾക്ക് മുൻപ് പാതയോരത്ത് ഇറക്കിയിട്ട ഡെക്ടയിൻ അയേണ് പൈപ്പുകളും നശിച്ചു കൊണ്ടിരിക്കുകയാണെന്നും നാട്ടുകാർ പറയുന്നു.
മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് അടിച്ചിലിയിൽ നടത്തിയ പ്രവർത്തനത്തിനെ തുടർന്ന് തണ്ടിക്കകുന്ന് പീച്ചാംന്പിള്ളിക്കുണ്ട് പ്രദേശത്തേക്ക് ഏഴുമാസമായി ജല വിതരണം തടസ്സപ്പെട്ടു. വെള്ളം എത്തുന്നില്ലെങ്കിലും ബില്ല് കൃത്യമായി ലഭിക്കുന്നുണ്ടെന്ന് വീട്ടുകാർ പറഞ്ഞു. ജല അഥോറിറ്റിയുടെ പൈപ്പ് വെള്ളത്തിൽ ക്ലോറിന്റെ അളവ് കൂടുതലാണെന്നും ലഭിക്കുന്ന വെള്ളം നേരിട്ടു കുടിക്കാൻ സാധിക്കുന്നില്ലെന്നും പരാതിയുണ്ട്.
പല കുടുംബങ്ങളിലും പൈപ്പ് വെള്ളം പിടിച്ചുവച്ച ശേഷം ഒരുദിവസം കഴിഞ്ഞാണ് ഉപയോഗിച്ചു വരുന്നത്. മറ്റു ചിലർ പൊതു കിണറുകളിൽ നിന്ന് വെള്ളം ചുമന്നു കൊണ്ട് പോയി ശേഖരിക്കുകയാണ്. മേലൂർ-പാലപ്പിളളി റോഡിൽ 15 ദിവസം മുൻപ് പൊട്ടിയ പൈപ്പിന്റെ തകരാർ പരിഹരിക്കാൻ ഇതുവരെയും സാധിച്ചിട്ടില്ല. ഇതുമൂലം ലിറ്ററു കണക്കിന് ജലം പാഴാവുന്നു. ബന്ധപ്പെട്ട അധികൃതർ പ്രശ്നപരിഹാരത്തിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും യാത്രക്കാരും ആവശ്യപ്പെട്ടു. ജല അഥോറിറ്റി പഴയ പൈപ്പുകൾ നീക്കംചെയ്ത് പുതിയവ സ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. സുനിത പറഞ്ഞു.