വൈപ്പിൻ: എളങ്കുന്നപ്പുഴ പോസ്റ്റ് ഓഫീസിലെ താൽകാലിക പോസ്റ്റ് വുമണിനെ പട്ടാപ്പകൽ നടുറോഡിലിട്ട് കത്തിക്കു കുത്തിയ സംഭവത്തിൽ ഭർത്താവിനെ അറസ്റ്റു ചെയ്തു. കാക്കനാട് അത്താണി മനത്ത് വീട്ടിൽ ഫൈസൽ (38) ആണ് അറസ്റ്റിലായത്. പ്രതിയെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി ഞാറക്കൽ സിഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിനു കൈമാറുകയായിരുന്നു. എളങ്കുന്നപ്പുഴ ഓണപുരക്കൽ മണിയുടെ മകൾ രേഷ്മ(27)യ്ക്കാണ് കുത്തേറ്റത്.
ഇന്നലെ രാവിലെ 11.30ന് എളങ്കുന്നപ്പുഴ പെരുമാൾപടിയിൽ വച്ചായിരുന്നു സംഭവം. രേഷ്മയെ ഫോണിൽ വിളിച്ച് പോസ്റ്റ് ഓഫീസിൽ നിന്നും പുറത്തിറക്കിയശേഷമായിരുന്നു ആക്രമം. മുഖത്തും കൈക്കും മുറിവേറ്റ യുവതിയെ ഞാറക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാക്കനാട്-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഫ്ളോറ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് പ്രതി. ഒന്പതു വർഷം മുന്പ് ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. കുടുംബകലഹത്തെ തുടർന്ന് രേഷ്മ രണ്ടു മക്കളുമായി എളങ്കുന്നപ്പുഴയിൽ പിതാവിനും അനുജത്തിക്കൊപ്പമാണ് താമസിച്ചിരുന്നത്.
നേരത്തെയും ഇതുപോലെ രേഷ്മയെ പ്രതി ആക്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുള്ളത്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഞാറക്കൽ സിഐ രാജൻ കെ. അരമന അറിയിച്ചു.
ഇന്നലെ രാവിലെ 11.30ന് എളങ്കുന്നപ്പുഴ പെരുമാൾപടിയിൽ വച്ചായിരുന്നു സംഭവം. രേഷ്മയെ ഫോണിൽ വിളിച്ച് പോസ്റ്റ് ഓഫീസിൽ നിന്നും പുറത്തിറക്കിയശേഷമായിരുന്നു ആക്രമം. മുഖത്തും കൈക്കും മുറിവേറ്റ യുവതിയെ ഞാറക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാക്കനാട്-എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന ഫ്ളോറ എന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ് പ്രതി. ഒന്പതു വർഷം മുന്പ് ഇരുവരും പ്രണയിച്ച് വിവാഹിതരായവരാണ്. കുടുംബകലഹത്തെ തുടർന്ന് രേഷ്മ രണ്ടു മക്കളുമായി എളങ്കുന്നപ്പുഴയിൽ പിതാവിനും അനുജത്തിക്കൊപ്പമാണ് താമസിച്ചിരുന്നത്.
നേരത്തെയും ഇതുപോലെ രേഷ്മയെ പ്രതി ആക്രമിച്ചിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിക്കെതിരെ വധശ്രമത്തിനു കേസെടുത്തിട്ടുള്ളത്. ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് ഞാറക്കൽ സിഐ രാജൻ കെ. അരമന അറിയിച്ചു.