ചെറായി: ദന്പതികളെ വീടിനുള്ളിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. പള്ളിപ്പുറം ബേക്കറി സ്റ്റോപ്പിനു പടിഞ്ഞാറ് കണ്ടോംന്തറ രാധാകൃഷ്ണൻ (50), ഭാര്യ അനിത (45) എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി 8.30നാണ് മൃതദേഹം കണ്ടെത്തിയത്. കിടപ്പുമുറിയിലെ ഫാനിൽ ഒരു സാരിയുടെ രണ്ട് അറ്റത്ത് കുരുക്കിട്ട് തൂങ്ങിയ നിലയിലായിരുന്നു ഇരുവരും.
വൈകിട്ട് ആറിന് ഒരു ബന്ധു ഇവരുടെ വീട്ടിൽ വന്ന് തിരക്കിയെങ്കിലും വീട് അടച്ചിട്ടിരുന്നതിനാൽ തിരികെ പോയി. എന്നാൽ രാത്രിയായിട്ടും ആരെയും പുറത്ത് കാണാത്തതിനാൽ വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മുനന്പം പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.
ഏക മകൾ ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ ഇറങ്ങിപ്പോയതിലെ മനോവിഷമത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് മുനന്പം പോലീസ് പറഞ്ഞത്.
വൈകിട്ട് ആറിന് ഒരു ബന്ധു ഇവരുടെ വീട്ടിൽ വന്ന് തിരക്കിയെങ്കിലും വീട് അടച്ചിട്ടിരുന്നതിനാൽ തിരികെ പോയി. എന്നാൽ രാത്രിയായിട്ടും ആരെയും പുറത്ത് കാണാത്തതിനാൽ വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ഇരുവരെയും തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് മുനന്പം പോലീസിനെ വിവരമറിയിച്ചു. പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹങ്ങൾ സംസ്കരിച്ചു.
ഏക മകൾ ഇഷ്ടപ്പെട്ട യുവാവിന്റെ കൂടെ ഇറങ്ങിപ്പോയതിലെ മനോവിഷമത്തിലാണ് ഇരുവരും ആത്മഹത്യ ചെയ്തതെന്നാണ് മുനന്പം പോലീസ് പറഞ്ഞത്.