മൂവാറ്റുപുഴ: എംസി റോഡിൽ തൃക്കളത്തൂർ ഭാഗത്ത് വാഹന അപകടങ്ങൾ വർധിച്ചിട്ടും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാത്ത പിഡബ്ല്യുഡി അധികൃതരുടെ നിലപാടിൽ പ്രതിഷേധം വ്യാപകം. ഇതേതുടർന്ന് പായിപ്ര പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എം.സി. വിനയനും പഞ്ചായത്തംഗം സുകന്യ അനീഷും കോണ്ഗ്രസ് ബൂത്ത് കമ്മിറ്റികളും ചേർന്ന് മൂവാറ്റുപുഴ എക്സിക്യൂട്ടീവ് എൻജിനീയർക്ക് പരാതി നൽകുകയും ചെയ്തു.
കഴിഞ്ഞ ഒരുവർഷത്തിനിടെ ഏറ്റവും കൂടുതൽ വാഹന അപകടങ്ങളും തുടർന്നുള്ള മരണങ്ങളും നടക്കുന്നത് മൂവാറ്റുപുഴ-പെരുന്പാവൂർ റോഡിൽ തൃക്കളത്തൂർ ഭാഗത്താണ്. എന്നാൽ ഇത്രയധികം അപകടങ്ങൾ നടന്നിട്ടും പിഡബ്ല്യുഡിയുടെ ഭാഗത്തുനിന്ന് യാതൊരു പരിഹാര മാർഗമോ മുൻകരുതലുകളോ നടന്നിട്ടില്ല. മഴക്കാലത്ത് ഓടയിലൂടെ വെള്ളം ഒഴുകാൻ കഴിയാതെ റോഡിലൂടെയാണ് ഒഴുകുന്നത്. ഇതുമൂലം റോഡ് തകരാനും അപകടങ്ങൾ വർധിക്കാനും കാരണമാകുകയാണ്.
ഒന്നര മാസം കഴിഞ്ഞാൽ ശബരിമല തീർഥാടനം ആരംഭിക്കും. ഇതോടെ എംസി റോഡിൽ ഗതാഗത തിരക്ക് ക്രമാതീതമായി വർധിക്കും. അപകടകൾ കുറയ്ക്കാൻവേണ്ട സിഗ്നൽ ബോർഡുകൾ അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കാനും പിഡബ്ല്യുഡിയുടെ ഭാഗത്തുനിന്നു നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും പരാതിയിൽ വ്യക്തമാക്കി.
കഴിഞ്ഞ ഒരുവർഷത്തിനിടെ ഏറ്റവും കൂടുതൽ വാഹന അപകടങ്ങളും തുടർന്നുള്ള മരണങ്ങളും നടക്കുന്നത് മൂവാറ്റുപുഴ-പെരുന്പാവൂർ റോഡിൽ തൃക്കളത്തൂർ ഭാഗത്താണ്. എന്നാൽ ഇത്രയധികം അപകടങ്ങൾ നടന്നിട്ടും പിഡബ്ല്യുഡിയുടെ ഭാഗത്തുനിന്ന് യാതൊരു പരിഹാര മാർഗമോ മുൻകരുതലുകളോ നടന്നിട്ടില്ല. മഴക്കാലത്ത് ഓടയിലൂടെ വെള്ളം ഒഴുകാൻ കഴിയാതെ റോഡിലൂടെയാണ് ഒഴുകുന്നത്. ഇതുമൂലം റോഡ് തകരാനും അപകടങ്ങൾ വർധിക്കാനും കാരണമാകുകയാണ്.
ഒന്നര മാസം കഴിഞ്ഞാൽ ശബരിമല തീർഥാടനം ആരംഭിക്കും. ഇതോടെ എംസി റോഡിൽ ഗതാഗത തിരക്ക് ക്രമാതീതമായി വർധിക്കും. അപകടകൾ കുറയ്ക്കാൻവേണ്ട സിഗ്നൽ ബോർഡുകൾ അടക്കമുള്ള മുൻകരുതലുകൾ സ്വീകരിക്കാനും പിഡബ്ല്യുഡിയുടെ ഭാഗത്തുനിന്നു നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും പരാതിയിൽ വ്യക്തമാക്കി.