തൊടുപുഴ: ജില്ലയിൽ തെരുവുനായ്ക്കളും വളർത്തുമൃഗങ്ങളും ഉൾപ്പെടെ ആയിരക്കണക്കിന് മൃഗങ്ങൾക്ക് പേവിഷ പ്രതിരോധ വാക്സിൻ നൽകാനിരിക്കെ ജില്ലയിൽ നിലവിലുള്ള വാക്സിൻ സ്റ്റോക്ക് പരിമിതം. വിവിധ വാക്സിനേഷൻ കേന്ദ്രങ്ങളിലായി 7686 ഡോസ് വാക്സിൻ മാത്രമാണ് ഇനി സ്റ്റോക്കുള്ളത്. മുപ്പതിന് 15000 ഡോസ് വാക്സിൻ കൂടെ ജില്ലയിൽ എത്തുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിരിക്കുന്നത്. തെരുവു നായ്ക്കൾക്ക് വാക്സിൻ നൽകുന്ന കർമ പദ്ധതി കൂടി ഉൗർജിതമായാൽ വാക്സിന്റെ കുറവ് പ്രതിസന്ധി സൃഷ്ടിച്ചേക്കും.
ജില്ലയിൽ നായ്ക്കൾ ഉൾപ്പെടെ 13,169 മൃഗങ്ങൾക്കു മാത്രമാണ് ഇതിനോടകം പ്രതിരോധ വാക്സിൻ നൽകിയത്. ഇതിൽ 11,881 വളർത്തുനായ്ക്കൾക്കും 456 പൂച്ചകൾക്കും 129 മറ്റു മൃഗങ്ങൾക്കും രോഗബാധയേൽക്കാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പു നൽകി. കടിയേറ്റതിനു ശേഷമുള്ള പ്രതിരോധ കുത്തിവയ്പ് 230 നായകൾ, 29 പൂച്ചകൾ, 173 ആടുകൾ, 17 കന്നുകാലികൾ, 21 മറ്റു മൃഗങ്ങൾ എന്നിവ ഉൾപ്പെടെ 625 എണ്ണത്തിനു നൽകി. 78 തെരുവു നായകൾക്കു മാത്രമാണ് ഇതു വരെ വാക്സിൻ നൽകിയത്.
ജില്ലയിൽ 55,354 വളർത്തു നായ്ക്കളുള്ളതായാണ് കണക്ക്. ഇതിൽ 42888 നായകൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്പ് നൽകാനുണ്ട്. പൂച്ചകൾ ഉൾപ്പെടെയുള്ള മറ്റു മൃഗങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പേവിഷ പ്രതിരോധ വാക്സിനേഷനായി കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നുണ്ട്. അതിനാൽ നിലവിലുള്ള വാക്സിൻ സ്റ്റോക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തീരാനാണ് സാധ്യത. വാക്സിൻ ക്ഷാമം നേരിടാതിരിക്കാൻ സ്റ്റോക്ക് എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബിനോയി സി. മാത്യു പറഞ്ഞു.
എബിസി സെന്ററുകൾക്ക്
പകരം സ്ഥലം കണ്ടെത്തും
ജില്ലയിൽ തെരുവു നായ്ക്കളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് എബിസി കേന്ദ്രങ്ങൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമധാരണയായില്ല. നാലു കേന്ദ്രങ്ങൾ ജില്ലയുടെ വിവിധ മേഖലകളിലായി തുറക്കാനാണ് പദ്ധതിയിട്ടത്. ഇതിൽ നെടുങ്കണ്ടം ചക്കക്കാനത്ത് വ്യവസായ പാർക്കിൽ എബിസി കേന്ദ്രം തുറക്കുന്ന കാര്യത്തിൽ മാത്രമാണ് ധാരണയായത്. ഇവിടെ മൃഗസംരക്ഷണ വകുപ്പിലെ സാങ്കേതിക സംഘം സന്ദർശിച്ച് സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി. പീരുമേട് ബ്ലോക്കിലെ ചപ്പാത്തിൽ കമ്യൂണിറ്റി ഹാളിൽ സെന്റർ തുറക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് കുമളി ചെങ്കരയിൽ സ്ഥാപിക്കാനാണ് നീക്കം. സെന്ററുകൾ പൂർണതോതിൽ സജ്ജമായാൽ മാത്രമേ തെരുവു നായ്ക്കളുടെ വാക്സിനേഷൻ ഉൗർജിതപ്പെടുത്താൻ കഴിയു.
എബിസി സെന്ററുകൾ തുടങ്ങാൻ തീരുമാനിച്ച ചില കേന്ദ്രങ്ങളിൽ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ അടിയന്തരമായി പകരം സ്ഥലങ്ങൾ കണ്ടെത്താനാണ് നിർദേശം. നാല് എബിസി സെന്ററുകളിൽ ദേവികുളം, അടിമാലി ബ്ലോക്കുകൾക്കും തൊടുപുഴ, ഇളംദേശം ബ്ലോക്കുകൾക്കുമായി നിർദേശിച്ചിരുന്ന എബിസി സെന്ററുകൾക്കാണ് പകരം സ്ഥലം കണ്ടെത്തേണ്ടത്. ഇതിനായി അതാത് ഗ്രാമ , ബ്ലോക്ക് പഞ്ചായത്തുകളുടെയും, മുനിസിപ്പാലിറ്റികളുടെയും യോഗം ഇന്നും നാളെയും ചേരും.
തെരുവുനായ നിയന്ത്രണ പരിപാടിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്ത ഓണ്ലൈൻ യോഗത്തിലാണ് തീരുമാനം. 30 നകം എബിസി സെന്ററുകളുമായി ബന്ധപ്പെട്ട സ്പെഷൽ പ്രോജക്ടുകൾ സമർപ്പിക്കാനും യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർദേശം നൽകി. എബിസി സെന്ററുകളുടെ കാര്യത്തിൽ പരിഹാരം കണ്ടെത്താനും പൊതുജനങ്ങളെ സാഹചര്യം ബോധ്യപ്പെടുത്താനും യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർദേശിച്ചു.
പരിശീലനത്തിന്
അയയ്ക്കാതെ
26 തദ്ദേശ സ്ഥാപനങ്ങൾ
നായ്പിടുത്തത്തിൽ പരിശീലനം നൽകാനായി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ 24 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും പ്രതിനിധികളെ അയച്ചില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. നായയെ പിടിക്കുന്നതിനുള്ള ബട്ടർഫ്ളൈ നെറ്റുകൾ ജില്ലയിൽ മൂന്നെണ്ണം മാത്രമേയുള്ളൂ. 2800 രൂപ ചെലവഴിച്ച് എല്ലാ പഞ്ചായത്തുകളും ഇത് ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് നായകളുടെ കടിയേൽക്കാതിരിക്കാനായി ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും സ്ക്വീസ് ഗേജ് ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും അവലോകന യോഗത്തിൽ ആവശ്യമുയർന്നു. അടിയന്തര ആവശ്യത്തിന് 10,000 രൂപയ്ക്കു വരെ വാക്സിൻ വാങ്ങാൻ വാക്സിൻ ദൗർലഭ്യം ഉള്ള പഞ്ചായത്തുകൾക്ക്് ജോയിന്റ് ഡയറക്ടർ നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.
ജില്ലയിൽ നായ്ക്കൾ ഉൾപ്പെടെ 13,169 മൃഗങ്ങൾക്കു മാത്രമാണ് ഇതിനോടകം പ്രതിരോധ വാക്സിൻ നൽകിയത്. ഇതിൽ 11,881 വളർത്തുനായ്ക്കൾക്കും 456 പൂച്ചകൾക്കും 129 മറ്റു മൃഗങ്ങൾക്കും രോഗബാധയേൽക്കാതിരിക്കാനുള്ള പ്രതിരോധ കുത്തിവയ്പ്പു നൽകി. കടിയേറ്റതിനു ശേഷമുള്ള പ്രതിരോധ കുത്തിവയ്പ് 230 നായകൾ, 29 പൂച്ചകൾ, 173 ആടുകൾ, 17 കന്നുകാലികൾ, 21 മറ്റു മൃഗങ്ങൾ എന്നിവ ഉൾപ്പെടെ 625 എണ്ണത്തിനു നൽകി. 78 തെരുവു നായകൾക്കു മാത്രമാണ് ഇതു വരെ വാക്സിൻ നൽകിയത്.
ജില്ലയിൽ 55,354 വളർത്തു നായ്ക്കളുള്ളതായാണ് കണക്ക്. ഇതിൽ 42888 നായകൾക്ക് ഇനിയും പ്രതിരോധ കുത്തിവയ്പ് നൽകാനുണ്ട്. പൂച്ചകൾ ഉൾപ്പെടെയുള്ള മറ്റു മൃഗങ്ങളുടെ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പേവിഷ പ്രതിരോധ വാക്സിനേഷനായി കൂടുതൽ കേന്ദ്രങ്ങൾ തുറക്കുന്നുണ്ട്. അതിനാൽ നിലവിലുള്ള വാക്സിൻ സ്റ്റോക്ക് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തീരാനാണ് സാധ്യത. വാക്സിൻ ക്ഷാമം നേരിടാതിരിക്കാൻ സ്റ്റോക്ക് എത്തിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ബിനോയി സി. മാത്യു പറഞ്ഞു.
എബിസി സെന്ററുകൾക്ക്
പകരം സ്ഥലം കണ്ടെത്തും
ജില്ലയിൽ തെരുവു നായ്ക്കളുടെ വാക്സിനേഷനുമായി ബന്ധപ്പെട്ട് എബിസി കേന്ദ്രങ്ങൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെ അന്തിമധാരണയായില്ല. നാലു കേന്ദ്രങ്ങൾ ജില്ലയുടെ വിവിധ മേഖലകളിലായി തുറക്കാനാണ് പദ്ധതിയിട്ടത്. ഇതിൽ നെടുങ്കണ്ടം ചക്കക്കാനത്ത് വ്യവസായ പാർക്കിൽ എബിസി കേന്ദ്രം തുറക്കുന്ന കാര്യത്തിൽ മാത്രമാണ് ധാരണയായത്. ഇവിടെ മൃഗസംരക്ഷണ വകുപ്പിലെ സാങ്കേതിക സംഘം സന്ദർശിച്ച് സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി. പീരുമേട് ബ്ലോക്കിലെ ചപ്പാത്തിൽ കമ്യൂണിറ്റി ഹാളിൽ സെന്റർ തുറക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് കുമളി ചെങ്കരയിൽ സ്ഥാപിക്കാനാണ് നീക്കം. സെന്ററുകൾ പൂർണതോതിൽ സജ്ജമായാൽ മാത്രമേ തെരുവു നായ്ക്കളുടെ വാക്സിനേഷൻ ഉൗർജിതപ്പെടുത്താൻ കഴിയു.
എബിസി സെന്ററുകൾ തുടങ്ങാൻ തീരുമാനിച്ച ചില കേന്ദ്രങ്ങളിൽ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിൽ അടിയന്തരമായി പകരം സ്ഥലങ്ങൾ കണ്ടെത്താനാണ് നിർദേശം. നാല് എബിസി സെന്ററുകളിൽ ദേവികുളം, അടിമാലി ബ്ലോക്കുകൾക്കും തൊടുപുഴ, ഇളംദേശം ബ്ലോക്കുകൾക്കുമായി നിർദേശിച്ചിരുന്ന എബിസി സെന്ററുകൾക്കാണ് പകരം സ്ഥലം കണ്ടെത്തേണ്ടത്. ഇതിനായി അതാത് ഗ്രാമ , ബ്ലോക്ക് പഞ്ചായത്തുകളുടെയും, മുനിസിപ്പാലിറ്റികളുടെയും യോഗം ഇന്നും നാളെയും ചേരും.
തെരുവുനായ നിയന്ത്രണ പരിപാടിയുടെ പുരോഗതി വിലയിരുത്താൻ ചേർന്ന ജില്ലാതല മോണിറ്ററിംഗ് കമ്മിറ്റി അംഗങ്ങളുടെയും തദ്ദേശ സ്ഥാപനങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറിമാരുടെയും സംയുക്ത ഓണ്ലൈൻ യോഗത്തിലാണ് തീരുമാനം. 30 നകം എബിസി സെന്ററുകളുമായി ബന്ധപ്പെട്ട സ്പെഷൽ പ്രോജക്ടുകൾ സമർപ്പിക്കാനും യോഗത്തിൽ ജില്ലാ കളക്ടർ ഷീബ ജോർജ് നിർദേശം നൽകി. എബിസി സെന്ററുകളുടെ കാര്യത്തിൽ പരിഹാരം കണ്ടെത്താനും പൊതുജനങ്ങളെ സാഹചര്യം ബോധ്യപ്പെടുത്താനും യോഗത്തിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് നിർദേശിച്ചു.
പരിശീലനത്തിന്
അയയ്ക്കാതെ
26 തദ്ദേശ സ്ഥാപനങ്ങൾ
നായ്പിടുത്തത്തിൽ പരിശീലനം നൽകാനായി സംഘടിപ്പിച്ച പരിപാടിയിൽ ജില്ലയിലെ 24 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റികളും പ്രതിനിധികളെ അയച്ചില്ലെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു. നായയെ പിടിക്കുന്നതിനുള്ള ബട്ടർഫ്ളൈ നെറ്റുകൾ ജില്ലയിൽ മൂന്നെണ്ണം മാത്രമേയുള്ളൂ. 2800 രൂപ ചെലവഴിച്ച് എല്ലാ പഞ്ചായത്തുകളും ഇത് ലഭ്യമാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ നൽകുന്ന ആരോഗ്യപ്രവർത്തകർക്ക് നായകളുടെ കടിയേൽക്കാതിരിക്കാനായി ജില്ലയിലെ എല്ലാ മൃഗാശുപത്രികളിലും സ്ക്വീസ് ഗേജ് ലഭ്യമാക്കാൻ തദ്ദേശസ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും അവലോകന യോഗത്തിൽ ആവശ്യമുയർന്നു. അടിയന്തര ആവശ്യത്തിന് 10,000 രൂപയ്ക്കു വരെ വാക്സിൻ വാങ്ങാൻ വാക്സിൻ ദൗർലഭ്യം ഉള്ള പഞ്ചായത്തുകൾക്ക്് ജോയിന്റ് ഡയറക്ടർ നിർദേശം നൽകിയതായി കളക്ടർ അറിയിച്ചു.