+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇടുക്കി ജില്ലയിൽ നായ്ക്കളുടെ കടിയേറ്റത് 2193 പേർക്ക്

ചെറുതോണി: ഇന്ന് ലോക പേവിഷ വിരുദ്ധ ദിനം. ഓരോ വർഷവും പേവിഷ വിരുദ്ധ ദിനമാചരിക്കുമ്പോഴും നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇടുക്കി ജില
ഇടുക്കി ജില്ലയിൽ നായ്ക്കളുടെ  കടിയേറ്റത് 2193 പേർക്ക്
ചെറുതോണി: ഇന്ന് ലോക പേവിഷ വിരുദ്ധ ദിനം. ഓരോ വർഷവും പേവിഷ വിരുദ്ധ ദിനമാചരിക്കുമ്പോഴും നായ്ക്കളുടെ കടിയേൽക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഇടുക്കി ജില്ലയിൽ കഴിഞ്ഞ വർഷത്തേക്കാൾ ഇരട്ടിയോളം പേർക്കാണ് ഇൗ വർഷം നായ്ക്കളുടെ കടിയേറ്റത്. ഈ വർഷം ഇന്നലെ വരെ 2193 പേർക്ക് നായ്ക്കളുടെ കടിയേറ്റതായാണ് ഔദ്യോഗിക കണക്ക്. തെരുവു നായയുടെ കടിയേറ്റവർ മാത്രമല്ല വളർത്തു നായയുടെ കടിയേറ്റവരും ഇതിൽപ്പെടും.
നായയുടെ കടിയേറ്റ് ആശുപത്രിയിൽ എത്തി വാക്സിനെടുത്തവരാണിവർ . എന്നാൽ കടിയേറ്റിട്ടും ആശുപത്രിയിൽ പോകാത്തവരുടെ കണക്ക് ഇതിൽ പെട്ടിട്ടില്ല. നായയുടെ കടിയേറ്റിട്ട് ആശുപത്രിയിൽ പോകാത്തവരുണ്ടെന്നതിനു തെളിവാണ് വാത്തിക്കുടിയിൽ വീട്ടമ്മ പേവിഷബാധയേറ്റ് മരിച്ചത്. കഴിഞ്ഞ വർഷം നായ്ക്കളുടെ കടിയേറ്റത് 1818 പേർക്കായിരുന്നു. 12 മാസം കൊണ്ട് കടിയേറ്റ വരെക്കാൾ കൂടുതൽ പേർക്കാണ് ഈ വർഷം 9 മാസം കൊണ്ട് കടിയേറ്റിരിക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 174 പേർക്കാണ് നായ കടിയേറ്റതെങ്കിൽ ഇത്തവണ ഇതേ മാസം 27 ദിവസം കൊണ്ട് 281 പേർക്ക് കടിയേറ്റു. ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾക്ക് നായ കടിയേറ്റത് ഏപ്രിലിലാണ്. 295 പേരെയാണ് ഏപ്രിലിൽ നായ്ക്കൾ ആക്രമിച്ചത്. രണ്ടാമത് മാർച്ചിലാണ് . 283 പേർക്ക് കടിയേറ്റു. ജില്ലയിൽ ഒരാൾ പേവിഷബാധയേറ്റ് മരണപ്പെട്ടു.
തെരുവ് നായ്ക്കളുടെ വന്ധ്യംകരണം വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ചതാണെങ്കിലും പദ്ധതി നടത്തിപ്പിൽ വലിയ അപാകതകളുണ്ടായിട്ടുണ്ടെന്നതിന്‍റെ തെളിവാണ് വർഷംതോറും പെരുകുന്ന നായ്ക്കളുടെ എണ്ണം. രോഗബാധയുള്ളതും പ്രായം ചെന്നതുമായ വളർത്തുനായ്ക്കളെ ചിലരെല്ലാം വിജനമായ പ്രദേശത്തും വനമേഖലകളിലും ഉപേക്ഷിക്കുന്നതും തെരുവ് നായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ട്. നായ്ക്കളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ആവശ്യത്തിന് ആഹാരം ലഭിക്കാതെ നായ്ക്കൾ കൂടുതൽ അക്രമകാരികളായി മാറുകയാണ്. നായ്ക്കളുടെ കടിയേൽക്കുന്നതിനൊപ്പം ദുരിതമായിരിക്കുന്നത് വാഹനത്തിന് കുറുകെ ചാടിയും കാൽനടയാത്രികരെയും കുട്ടികളെയും ഓടിച്ചുണ്ടാകുന്ന മറ്റ് അപകടങ്ങളാണ്.
നായ കടിയേൽക്കുന്നവർക്ക് സർക്കാർ ആശുപത്രികളിൽ സൗജന്യ ചികിത്സ ലഭ്യമാണ്. എന്നാൽ പേവിഷബാധയേറ്റ് മരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നത് ആളുകളിൽ ഭീതി പരത്തുന്നു. സർക്കാർ ആശുപത്രികളിൽ സൗജന്യമായി ലഭിക്കുന്ന വാക്സിൻ ചിലരിലെങ്കിലും അലർജിയുണ്ടാക്കുന്നുണ്ട്. പുറത്തുനിന്നും മരുന്ന് എത്തിച്ച് ചികിത്സ നടത്താൻ ഭാരിച്ച സാന്പത്തിക ബാധ്യതയുണ്ട്.
തെരുവിൽ അലഞ്ഞുതിരിയുന്ന നായ്ക്കളെ വന്ധ്യംകരണം നടത്തി തെരുവിൽ ഉപേക്ഷിക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. പേവിഷബാധയുള്ളതും അക്രമകാരികളുമായ നായ്ക്കളെ കൊല്ലാനുള്ള അനുമതിക്കായി സർക്കാർ കോടതിയെ സമീപിച്ചതിൽ ആശ്വാസം കാണുകയാണ് ജനങ്ങൾ.