പുതുക്കാട്: പാലപ്പിള്ളി തോട്ടങ്ങളിൽ കാട്ടാനക്കൂട്ടം വിളയാട്ടം തുടരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും കുങ്കിയാനകൾ ഇറങ്ങിയിട്ടില്ല. മൂന്നുദിവസം കാട്ടാനകളെ തുരത്താനിറങ്ങിയ കുങ്കിയാനകൾ ഒരാഴ്ചയായി എലിക്കോട് വനം വകുപ്പിന്റെ ഒൗട്ട് പോസ്റ്റിന് സമീപം വിശ്രമത്തിലാണ്. പരിക്കേറ്റ കാട്ടാനയുടെ ചികിത്സയുമായി ബന്ധപ്പെട്ട് പറന്പിക്കുളത്തേക്ക് പോയ വയനാട് സംഘം തിരിച്ചെത്തിയ ശേഷമേ പാലപ്പിള്ളി ദൗത്യം പുനരാരംഭിക്കൂ.
വനം വകുപ്പ് സർജൻ അരുണ്‍ സക്കറിയ ഉൾപ്പെടെയുള്ളവർ പറന്പിക്കുളത്താണ്. പാലപ്പിള്ളി എലിക്കോട്, എച്ചിപ്പാറ പ്രദേശങ്ങളിലാണ് ഇപ്പോഴും കാട്ടാനകൾ തന്പടിച്ചിരിക്കുന്നത്. നേരത്തേ പരുന്തുപാറയിൽ ഉണ്ടായിരുന്ന കാട്ടാനക്കൂട്ടമാണ് ഇപ്പോൾ തോട്ടത്തിൽ ചുറ്റിത്തിരിയുന്നത്. എന്നാൽ, കാട്ടാനകൾ ജനവാസമേഖലയിലേക്ക് എത്തുന്നില്ലെന്ന് റേഞ്ച് ഓഫീസർ പ്രേം ഷമീർ പറഞ്ഞു. തോട്ടങ്ങളിൽ തന്പടിച്ചിരിക്കുന്ന കാട്ടാനകളെ പടക്കം പൊട്ടിച്ചാണ് കാട് കയറ്റുന്നത്. മുക്കണാംകുത്ത് വഴി കാട്ടാനകളെ ചിമ്മിനി കാട്ടിലേക്ക് കയറ്റാനാണ് അധികൃതരുടെ ശ്രമം. ആർആർടി സംഘം തിരിച്ചെത്തിയാലുടൻ ഇതിനുള്ള ദൗത്യം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് വനപാലകർ. അതേ സമയം വരന്തരപ്പിള്ളി കുട്ടൻചിറ, വേലൂപ്പാടം, കവരന്പിള്ളി പ്രദേശങ്ങളിൽ ഭീതി പരത്തിയ കൊന്പൻമാർ ഇപ്പോൾ ഇറങ്ങാത്തത് നാട്ടുകാർക്ക് ആശ്വാസമാകുന്നുണ്ട്.
വനം വകുപ്പ് സർജൻ അരുണ്‍ സക്കറിയ ഉൾപ്പെടെയുള്ളവർ പറന്പിക്കുളത്താണ്. പാലപ്പിള്ളി എലിക്കോട്, എച്ചിപ്പാറ പ്രദേശങ്ങളിലാണ് ഇപ്പോഴും കാട്ടാനകൾ തന്പടിച്ചിരിക്കുന്നത്. നേരത്തേ പരുന്തുപാറയിൽ ഉണ്ടായിരുന്ന കാട്ടാനക്കൂട്ടമാണ് ഇപ്പോൾ തോട്ടത്തിൽ ചുറ്റിത്തിരിയുന്നത്. എന്നാൽ, കാട്ടാനകൾ ജനവാസമേഖലയിലേക്ക് എത്തുന്നില്ലെന്ന് റേഞ്ച് ഓഫീസർ പ്രേം ഷമീർ പറഞ്ഞു. തോട്ടങ്ങളിൽ തന്പടിച്ചിരിക്കുന്ന കാട്ടാനകളെ പടക്കം പൊട്ടിച്ചാണ് കാട് കയറ്റുന്നത്. മുക്കണാംകുത്ത് വഴി കാട്ടാനകളെ ചിമ്മിനി കാട്ടിലേക്ക് കയറ്റാനാണ് അധികൃതരുടെ ശ്രമം. ആർആർടി സംഘം തിരിച്ചെത്തിയാലുടൻ ഇതിനുള്ള ദൗത്യം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് വനപാലകർ. അതേ സമയം വരന്തരപ്പിള്ളി കുട്ടൻചിറ, വേലൂപ്പാടം, കവരന്പിള്ളി പ്രദേശങ്ങളിൽ ഭീതി പരത്തിയ കൊന്പൻമാർ ഇപ്പോൾ ഇറങ്ങാത്തത് നാട്ടുകാർക്ക് ആശ്വാസമാകുന്നുണ്ട്.