+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സുന്ദര കാഴ്ചകളും മറക്കാത്ത അനുഭവങ്ങളുമായി എബിൻ

മേലൂർ: സുന്ദര കാഴ്ചകളും മറക്കാത്ത അനുഭവങ്ങളുമായി അറിവിന്‍റെ നിറകുടം തേടിയുള്ള യാത്രയിലാണ് സഞ്ചാരിയായ എബിൻ. പെരുന്പാവൂർ സ്വദേശിയായ കെ.ഐ. എബിനാണ് ലോക വിന
സുന്ദര കാഴ്ചകളും മറക്കാത്ത അനുഭവങ്ങളുമായി എബിൻ
മേലൂർ: സുന്ദര കാഴ്ചകളും മറക്കാത്ത അനുഭവങ്ങളുമായി അറിവിന്‍റെ നിറകുടം തേടിയുള്ള യാത്രയിലാണ് സഞ്ചാരിയായ എബിൻ. പെരുന്പാവൂർ സ്വദേശിയായ കെ.ഐ. എബിനാണ് ലോക വിനോദസഞ്ചാര ദിനത്തോടനുബന്ധിച്ച് മേലൂർ പഞ്ചായത്തിലെ ഉയർന്നപ്രദേശമായ കുന്നപ്പിള്ളി ദേവരാജഗിരിയിലെത്തിയത്.
കുന്നിൻമുകളിലെ ശ്രീധർമശാസ്താ ക്ഷേത്രം ഏറെ പ്രസിദ്ധമാണ്. ക്ഷേത്രത്തിന്‍റെ മുന്നിൽ നിന്നും നേരെ നോക്കിയാൽ ചാലക്കുടി പള്ളിയുടെ മണിമാളിക, ഇടതുവശത്ത് കൊച്ചിൽ ഇന്‍റർനാഷണൽ എയർപോർട്ട്, കൊരട്ടി ഇൻഫോപാർക്ക്, വലതുവശത്ത് കോടശേരി മല എന്നിവയുടെ വിദൂരക്കാഴ്ചകൾ കാണുവാൻ സാധിക്കും. തെങ്ങ്, റബർ, തേക്ക്, കവുങ്ങ് തുടങ്ങിയ വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞു നിൽക്കുന്ന കൃഷിയിടങ്ങളും കുളിർമ പകരുന്നു. ചാലക്കുടി അന്പുതിരുനാൾ, തൃശൂർ പൂരം സാന്പിൾ വെടിക്കെട്ട് കാണുവാൻ നിരവധി ആളുകൾ ഇവിടെയെത്താറുണ്ട്. സന്ധ്യക്ക് വിവിധ പ്രദേശങ്ങളിൽ നിന്ന് ക്ഷേത്ര ദർശനത്തിനും പ്രകൃതി ഭംഗി ആസ്വദിക്കാനും വരുന്നവർ ഹരിവരാസനം കേട്ട് മടങ്ങുന്നതും പതിവുകാഴ്ചയാണ്. മികച്ച ഇക്കോടൂറിസം സ്പോട് ആക്കി മാറ്റാൻ സാധിക്കുമെന്നും കുത്തനെയുള്ള കയറ്റങ്ങൾ കയറേണ്ടതുകൊണ്ട് അൽപം സാഹസികത ഇഷ്ടപ്പെടുന്നവർക്ക് അതിനും അനുയോജ്യമാണ് ദേവരാജഗിരിയെന്ന് എബിൻ അഭിപ്രായപ്പെട്ടു.
ക്ഷേത്ര കവാടത്തിന്‍റെ ആരംഭത്തിൽ ക്ഷേത്ര ശാന്തി നിർമിച്ച അയ്യപ്പ വിഗ്രഹവും ജനശ്രദ്ധ ആകർഷിക്കുന്നുണ്ട്. പാറയിടുക്കിലെ ശംഖിന്‍റെ ആകൃതിയിലുള്ള കുളവും നാളുകൾക്ക് അനുയോജ്യമായ നക്ഷത്ര വൃക്ഷങ്ങളും പുതിയ അനുഭവമായി. മലപ്പുറം കൊണ്ടോട്ടി ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിലെ ബിടിഎച്ച്്എം ഡിപ്പാർട്ട്മെന്‍റിലെ ടൂറിസം അധ്യാപകനായ എബിൻനിരന്തരമായ യാത്രകളിലൂടെ പഠിച്ചും പഠിപ്പിച്ചും ജീവിതം ആസ്വദിക്കുകയാണ്. കഴിഞ്ഞ ഓണാവധിക്ക് തെങ്കാശി, കുറ്റാലം, ചെങ്കോട്ട എന്നീ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ചു.
15 വർഷംകൊണ്ട് ഇദ്ദേഹം കണ്ട സ്ഥലങ്ങളുടെ ലിസ്റ്റ് കേട്ടാൽ തന്നെ ആരും സഞ്ചാരിയായി മാറും. ഇന്ത്യയിലെ മൂന്നുറ്റി ഇരുപതിലധികം സ്ഥലങ്ങളിൽ സഞ്ചരിക്കുകയും നാൽപത് യുനെസ്കോ പൈതൃക കേന്ദ്രങ്ങളിൽ മുപ്പത്തിയഞ്ച് എണ്ണവും കണ്ടുകഴിഞ്ഞു. യാത്രകളിൽ ലഭിക്കുന്ന അമൂല്യമായ സംസാര അറിവുകൾ പൊതുസമൂഹത്തിന് നൽകാൻ സാധിക്കാറുണ്ടെന്നും പറയുന്നു. മുന്നൂറ്റി അൻപതോളം ലേഖനങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. ക്വിസ് മാസ്റ്റർ കൂടിയായ എബിൻ എഴുതി തയ്യാറാക്കിയ പുസ്തമാണ് ക്വിസ് ഭാരതപ്പുഴ. കോവിഡ് കാലത്തെ വിരസത മാറ്റാൻ തുടങ്ങിയ സഞ്ചരിക്കുന്ന വാട്സ്ആപ്പ് സ്റ്റാറ്റസ് ക്വിസ് 900 എപ്പിസോഡുകൾ പൂർത്തിയാക്കി. ട്രയിൻ യാത്രകളിലും മറ്റും ലഭിച്ച പഴയ ടിക്കറ്റുകൾ, എത്തിപ്പെടുന്ന പ്രദേശത്തെ കേന്ദ്രികരിച്ചു വാങ്ങിയ കരകൗശല വസ്തുക്കൾ എന്നിവയെല്ലാം ഭദ്രമായി സൂക്ഷിച്ചുവച്ചിട്ടുണ്ട്. സഞ്ചാരിയുടെ യാത്രകൾക്ക് അവസാനമില്ലെന്നും ഓരോ ദിവസവും പുതിയ സ്ഥലങ്ങളും കാഴ്ചകളും വ്യത്യസ്ത അനുഭവങ്ങളും നിറഞ്ഞതാണെന്ന് ഇദ്ദേഹം പറയുന്നു.