പാലപ്പെട്ടി: ‘ദൈവത്തിന്റെ കിരീടം’ എന്ന് അർഥംവരുന്ന ‘മക്കോട്ടദേവ’ തീരദേശത്ത് വിളയിച്ചെടുത്തതിന്റെ സന്തോഷത്തിലാണ് ഒരു ജൈവകർഷകൻ.
കാമധേനു ക്ഷീരസംഘം സെക്രട്ടറി കൂടിയായ കോഴിപ്പറന്പിൽ ഹനീഷ്കുമാറിന്റെ കൃഷിയിടത്തിലാണ് മക്കോട്ട ദേവ വിളഞ്ഞത്. പരമാവധി 18-20 മീറ്റർ വരെ ഉയരം വക്കുന്ന പ്രകൃതമാണ് ഈ ചെടിക്ക്. നല്ല ചൂടുള്ള കാലാവസ്ഥയിലാണ് ഇത് നന്നായി കായ്ക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഏകദേശം അഞ്ചുവർഷം പ്രായമായ ചെടിയിലാണ് കായ് പഴുത്തത്. ‘പലേറിയ മാങ്കോ കാർപ്പ’ എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
തീരദേശത്ത് അപൂർവമായാണ് മക്കോട്ട ദേവയിൽ കായ് പിടിച്ചിട്ടുള്ളത്. ഈ പഴം ഷുഗർ, ട്യൂമർ, ഹൃദ്രോഗം തുടങ്ങിയ നിരവധി അസുഖങ്ങൾക്ക് എതിരെ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പറയുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കടൽ കടന്ന് എത്തിയ മക്കോട്ടദേവ മുൻപ് ഈ ജൈവകർഷകന്റ കൃഷിയിടത്തിൽ നന്നായി പൂത്തെങ്കിലും ഒന്നുപോലും കായ്ച്ചില്ല. എങ്കിലും ഹനീഷ്കുമാർ പ്രതീക്ഷ കൈവിട്ടില്ല. ഈ ചെടി കാണാനും പരിസ്ഥിതി പ്രവർത്തകനായ ഹനീഷ്കുമാറിനോട് സംവദിക്കുവാനായും സ്കൂൾ കുട്ടികൾ അടക്കം നിരവധിപേർ എത്തുന്നുണ്ട്.
കാമധേനു ക്ഷീരസംഘം സെക്രട്ടറി കൂടിയായ കോഴിപ്പറന്പിൽ ഹനീഷ്കുമാറിന്റെ കൃഷിയിടത്തിലാണ് മക്കോട്ട ദേവ വിളഞ്ഞത്. പരമാവധി 18-20 മീറ്റർ വരെ ഉയരം വക്കുന്ന പ്രകൃതമാണ് ഈ ചെടിക്ക്. നല്ല ചൂടുള്ള കാലാവസ്ഥയിലാണ് ഇത് നന്നായി കായ്ക്കുന്നത് എന്ന പ്രത്യേകതയുണ്ട്. ഏകദേശം അഞ്ചുവർഷം പ്രായമായ ചെടിയിലാണ് കായ് പഴുത്തത്. ‘പലേറിയ മാങ്കോ കാർപ്പ’ എന്നാണ് ഇതിന്റെ ശാസ്ത്രനാമം.
തീരദേശത്ത് അപൂർവമായാണ് മക്കോട്ട ദേവയിൽ കായ് പിടിച്ചിട്ടുള്ളത്. ഈ പഴം ഷുഗർ, ട്യൂമർ, ഹൃദ്രോഗം തുടങ്ങിയ നിരവധി അസുഖങ്ങൾക്ക് എതിരെ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് പറയുന്നു.
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് കടൽ കടന്ന് എത്തിയ മക്കോട്ടദേവ മുൻപ് ഈ ജൈവകർഷകന്റ കൃഷിയിടത്തിൽ നന്നായി പൂത്തെങ്കിലും ഒന്നുപോലും കായ്ച്ചില്ല. എങ്കിലും ഹനീഷ്കുമാർ പ്രതീക്ഷ കൈവിട്ടില്ല. ഈ ചെടി കാണാനും പരിസ്ഥിതി പ്രവർത്തകനായ ഹനീഷ്കുമാറിനോട് സംവദിക്കുവാനായും സ്കൂൾ കുട്ടികൾ അടക്കം നിരവധിപേർ എത്തുന്നുണ്ട്.