ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പുരാവസ്തുതട്ടിപ്പു കേസിലെ പ്രതി മോൻസണ് മാവുങ്കലിന് ജാമ്യം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. പോക്സോ കേസിലെ ആരോപണങ്ങൾ ഗൗരവമേറിയതാണെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടർന്ന് ജാമ്യഹർജി മോൻസണിന്റെ അഭിഭാഷകൻ പിൻവലിച്ചു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും മോൻസന്റെ ജീവനക്കാർ ആയിരുന്നുവെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് ജാമ്യം ഹൈക്കോടതി നിഷേധിച്ചതെന്ന് മോൻസണ് മാവുങ്കലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പതിനെട്ട് സാക്ഷികളുടെ വിചാരണ ഇതിനോടകം പൂർത്തിയായി.
പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനും മോൻസന്റെ ജീവനക്കാർ ആയിരുന്നുവെന്ന് ജസ്റ്റീസ് ഡി.വൈ. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി. കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് ആരോപിച്ചാണ് ജാമ്യം ഹൈക്കോടതി നിഷേധിച്ചതെന്ന് മോൻസണ് മാവുങ്കലിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. പതിനെട്ട് സാക്ഷികളുടെ വിചാരണ ഇതിനോടകം പൂർത്തിയായി.