പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വർക്ക് ഷോപ്പുകളിലെ എല്ലാ വിഭാഗം മെക്കാനിക്കൽ ജീവനക്കാരുടെയും അധ്വാനഭാരം കൂടും. കെഎസ്ആർടിസി നിയോഗിച്ച കേരള പ്രൊഡക്ടിവിറ്റി കൗൺസിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസിക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ടിനെ സംബന്ധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളിൽനിന്നു രേഖാമൂലമുള്ള അഭിപ്രായവും ആക്ഷേപവും സ്വീകരിക്കും. മെക്കാനിക്കൽ വിഭാഗത്തിൽനിലവിൽ പിന്തുടരുന്ന സേവന-വേതന വ്യവസ്ഥകൾ പുനഃക്രമീകരിച്ചു കൊണ്ടാണ് കേരള പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ റിപ്പോർട്ട്. നിലവിലുള്ള വ്യവസ്ഥകൾ കാര്യമായി പരിഷ്കരിച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് ഇത്. ഈ റിപ്പോർട്ടനുസരിച്ച് ടയർ റീട്രെഡിംഗ് തുടങ്ങി പെയിന്റർവരെയുള്ള എല്ലാ വിഭാഗം മെക്കാനിക്കൽ ജീവനക്കാരുടെയും അധ്വാനഭാരം വർധിക്കും. എട്ടു മണിക്കൂർ ജോലി ചെയ്യുന്നതാണ് ഒരു ഡ്യൂട്ടി എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ പന്ത്രണ്ട് മണിക്കൂർ സ്പ്രെഡ് ഓവർ ഡ്യൂട്ടി ചെയ്താൽ ഒരു ഡ്യൂട്ടിയായി കണക്കാക്കും എന്നതിനു തുല്യമാണ് എട്ടു മണിക്കൂർ ജോലി ചെയ്താൽ ഒരു ഡ്യൂട്ടി എന്ന വ്യവസ്ഥ. മാത്രമല്ല വർക്ക് ഷോപ്പുകളിൽ നിലവിലുള്ള പല തസ്തികകളും പിൻവലിക്കുകയും ചെയ്യും.
സ്റ്റോർ ഇന്റന്റ്, ജോബ് കാർഡ്, എഫിഷ്യൻസി കാർഡ്, വർക്ക് രജിസ്റ്റർ എന്നിവ തയാറാക്കുന്നതിനുള്ള ജീവനക്കാരെയാണ് പിൻവലിക്കുന്നത്. അസംബ്ലികളുടെയും യൂണിറ്റുകളുടെയും ഓവർ ഹാളിംഗ്, റീ കണ്ടീഷനിംഗ് എന്നിവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന ജോലികൾ ആർ ഐഡി വിഭാഗത്തിൽ നിന്നുള്ള ഏറ്റുവാങ്ങൽ, ഗ്രൂപ്പിംഗ്, ക്ലീനിംഗ്, ഇൻസ്പെക്ഷൻ, കമ്മീഷനിംഗ്, റിപ്പയറുകൾ, റീപ്ലെയ്സ്മെന്റും റീ അസംബ്ലിംഗും ആർ ഐഡി സ്റ്റോറിലേയ്ക്കുള്ള വിതരണവും മെക്കാനിക്കൽ ജീവനക്കാരിൽ നിക്ഷിപ്തമാക്കുന്നതാണ് കേരള പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ റിപ്പോർട്ട്.
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ വർക്ക് ഷോപ്പുകളിലെ എല്ലാ വിഭാഗം മെക്കാനിക്കൽ ജീവനക്കാരുടെയും അധ്വാനഭാരം കൂടും. കെഎസ്ആർടിസി നിയോഗിച്ച കേരള പ്രൊഡക്ടിവിറ്റി കൗൺസിൽ ഇതു സംബന്ധിച്ച റിപ്പോർട്ട് കെഎസ്ആർടിസിക്ക് സമർപ്പിച്ചു. ഈ റിപ്പോർട്ടിനെ സംബന്ധിച്ച് അംഗീകൃത തൊഴിലാളി സംഘടനകളിൽനിന്നു രേഖാമൂലമുള്ള അഭിപ്രായവും ആക്ഷേപവും സ്വീകരിക്കും. മെക്കാനിക്കൽ വിഭാഗത്തിൽനിലവിൽ പിന്തുടരുന്ന സേവന-വേതന വ്യവസ്ഥകൾ പുനഃക്രമീകരിച്ചു കൊണ്ടാണ് കേരള പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ റിപ്പോർട്ട്. നിലവിലുള്ള വ്യവസ്ഥകൾ കാര്യമായി പരിഷ്കരിച്ചു കൊണ്ടുള്ള റിപ്പോർട്ടാണ് ഇത്. ഈ റിപ്പോർട്ടനുസരിച്ച് ടയർ റീട്രെഡിംഗ് തുടങ്ങി പെയിന്റർവരെയുള്ള എല്ലാ വിഭാഗം മെക്കാനിക്കൽ ജീവനക്കാരുടെയും അധ്വാനഭാരം വർധിക്കും. എട്ടു മണിക്കൂർ ജോലി ചെയ്യുന്നതാണ് ഒരു ഡ്യൂട്ടി എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഓപ്പറേറ്റിംഗ് വിഭാഗം ജീവനക്കാർ പന്ത്രണ്ട് മണിക്കൂർ സ്പ്രെഡ് ഓവർ ഡ്യൂട്ടി ചെയ്താൽ ഒരു ഡ്യൂട്ടിയായി കണക്കാക്കും എന്നതിനു തുല്യമാണ് എട്ടു മണിക്കൂർ ജോലി ചെയ്താൽ ഒരു ഡ്യൂട്ടി എന്ന വ്യവസ്ഥ. മാത്രമല്ല വർക്ക് ഷോപ്പുകളിൽ നിലവിലുള്ള പല തസ്തികകളും പിൻവലിക്കുകയും ചെയ്യും.
സ്റ്റോർ ഇന്റന്റ്, ജോബ് കാർഡ്, എഫിഷ്യൻസി കാർഡ്, വർക്ക് രജിസ്റ്റർ എന്നിവ തയാറാക്കുന്നതിനുള്ള ജീവനക്കാരെയാണ് പിൻവലിക്കുന്നത്. അസംബ്ലികളുടെയും യൂണിറ്റുകളുടെയും ഓവർ ഹാളിംഗ്, റീ കണ്ടീഷനിംഗ് എന്നിവയ്ക്ക് നിശ്ചയിച്ചിരിക്കുന്ന ജോലികൾ ആർ ഐഡി വിഭാഗത്തിൽ നിന്നുള്ള ഏറ്റുവാങ്ങൽ, ഗ്രൂപ്പിംഗ്, ക്ലീനിംഗ്, ഇൻസ്പെക്ഷൻ, കമ്മീഷനിംഗ്, റിപ്പയറുകൾ, റീപ്ലെയ്സ്മെന്റും റീ അസംബ്ലിംഗും ആർ ഐഡി സ്റ്റോറിലേയ്ക്കുള്ള വിതരണവും മെക്കാനിക്കൽ ജീവനക്കാരിൽ നിക്ഷിപ്തമാക്കുന്നതാണ് കേരള പ്രൊഡക്ടിവിറ്റി കൗൺസിലിന്റെ റിപ്പോർട്ട്.