കരുവാരകുണ്ട്: മലയോര ഹൈവേ നവീകരണവുമായി ബന്ധപ്പെട്ട് വ്യാപക പരാതികൾ ഉയരുന്നു. നാട്ടുകാർ, വ്യാപാരികൾ, പ്രദേശവാസികൾ, വിവിധ വ്യക്തികൾ തുടങ്ങിയവരെല്ലാമാണ് പരാതികളുമായി രംഗത്തെത്തിയിരിക്കുന്നത്.
പ്രവൃത്തി മന്ദഗതിയിലാണെന്നും രൂക്ഷമായ പൊടിശല്യമുണ്ടെന്നുമാണ് പ്രധാന പരാതികൾ. കൂടാതെ കേരള എസ്റ്റേറ്റ് അങ്ങാടി മുതൽ അരിമണൽ വരെയുള്ള ഭാഗങ്ങളിൽ വീതി കൂടുന്നില്ലെന്നും കേരള എസ്റ്റേറ്റ് അങ്ങാടിക്ക് ശേഷമുള്ള വളവിൽ വീതി കുറഞ്ഞ പ്രതീതിയാണെന്നും പ്രദേശവാസികൾ പരാതി ഉന്നയിച്ചിട്ടുണ്ട്.
പാതയുടെ രണ്ടു വശങ്ങളിലും നടപ്പാതയും അഴുക്കുചാലും നിർമിച്ചതോടെ പാത കൂടുതൽ ഇടുങ്ങിപ്പോയെന്നാണ് ഇവർ ഉന്നയിക്കുന്നത്. മലയോര ഹൈവേയുടെ ഭാഗമായി പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കരുവാരക്കുണ്ട് അങ്ങാടി മുതൽ ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ അരിമണൽ ഭാഗം വരെ റോഡ് നിർമാണം വളരെ മന്ദഗതിയിലാണ്.
ആയതിനാൽ ഈ പ്രദേശത്തെ പൊതുജനങ്ങൾക്കും യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും നിർമാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നനാൽ വ്യാപാര സ്ഥാപനങ്ങളിലേക്കു ജനങ്ങൾക്കു വന്നു പോകാനും വാഹനങ്ങളിൽ സ്ഥാപനങ്ങളിൽ വന്നുപോകാനും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നുമാണ് വ്യാപാരികളുടെ പരാതി.
അതുകൊണ്ടുതന്നെ ദിവസങ്ങളോളം കടകളടച്ചിടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതുവരെ കാലാവസ്ഥ പ്രതികൂലമാണെന്നും കനത്ത മഴ കാരണമാണെന്നും പറഞ്ഞിരുന്നെങ്കിലും സ്ഥിതിക്ക് മാറ്റം വന്ന സാഹചര്യത്തിലു പ്രവൃത്തി പഴയപടി തന്നെ തുടരുകയാണ്.
ആയതിനാൽ മലയോര ഹൈവേയുടെ മേൽപ്പറഞ്ഞ സ്ഥലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും കച്ചവടക്കാർക്ക് അവരുടെ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾക്കും വാഹനങ്ങൾക്കും കയറാനുള്ള സംവിധാനം ഒരുക്കണമെന്നും മലയോര ഹൈവേ നിർമാണ അഥോറിറ്റിയോട് വ്യാപാരി വ്യവസായി ഏകോപന സമിതി കരുവാരകുണ്ട് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഹംസ സുബ്ഹാൻ, ജനറൽ സെക്രട്ടറി ജോയി ചെറിയാൻ വയലിൽ, ട്രഷറർ സൈനുൽ ആബിദ്, ഭാരവാഹികളായ അൻസാർ ചെറി അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.
പ്രവൃത്തി മന്ദഗതിയിലാണെന്നും രൂക്ഷമായ പൊടിശല്യമുണ്ടെന്നുമാണ് പ്രധാന പരാതികൾ. കൂടാതെ കേരള എസ്റ്റേറ്റ് അങ്ങാടി മുതൽ അരിമണൽ വരെയുള്ള ഭാഗങ്ങളിൽ വീതി കൂടുന്നില്ലെന്നും കേരള എസ്റ്റേറ്റ് അങ്ങാടിക്ക് ശേഷമുള്ള വളവിൽ വീതി കുറഞ്ഞ പ്രതീതിയാണെന്നും പ്രദേശവാസികൾ പരാതി ഉന്നയിച്ചിട്ടുണ്ട്.
പാതയുടെ രണ്ടു വശങ്ങളിലും നടപ്പാതയും അഴുക്കുചാലും നിർമിച്ചതോടെ പാത കൂടുതൽ ഇടുങ്ങിപ്പോയെന്നാണ് ഇവർ ഉന്നയിക്കുന്നത്. മലയോര ഹൈവേയുടെ ഭാഗമായി പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന കരുവാരക്കുണ്ട് അങ്ങാടി മുതൽ ഗ്രാമപഞ്ചായത്തിന്റെ അതിർത്തിയായ അരിമണൽ ഭാഗം വരെ റോഡ് നിർമാണം വളരെ മന്ദഗതിയിലാണ്.
ആയതിനാൽ ഈ പ്രദേശത്തെ പൊതുജനങ്ങൾക്കും യാത്രക്കാർക്കും വ്യാപാരികൾക്കും ഏറെ ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്നും നിർമാണ പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നനാൽ വ്യാപാര സ്ഥാപനങ്ങളിലേക്കു ജനങ്ങൾക്കു വന്നു പോകാനും വാഹനങ്ങളിൽ സ്ഥാപനങ്ങളിൽ വന്നുപോകാനും പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നുമാണ് വ്യാപാരികളുടെ പരാതി.
അതുകൊണ്ടുതന്നെ ദിവസങ്ങളോളം കടകളടച്ചിടേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ട്. ഇതുവരെ കാലാവസ്ഥ പ്രതികൂലമാണെന്നും കനത്ത മഴ കാരണമാണെന്നും പറഞ്ഞിരുന്നെങ്കിലും സ്ഥിതിക്ക് മാറ്റം വന്ന സാഹചര്യത്തിലു പ്രവൃത്തി പഴയപടി തന്നെ തുടരുകയാണ്.
ആയതിനാൽ മലയോര ഹൈവേയുടെ മേൽപ്പറഞ്ഞ സ്ഥലങ്ങളിലെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്നും കച്ചവടക്കാർക്ക് അവരുടെ സ്ഥാപനങ്ങളിലേക്ക് ജനങ്ങൾക്കും വാഹനങ്ങൾക്കും കയറാനുള്ള സംവിധാനം ഒരുക്കണമെന്നും മലയോര ഹൈവേ നിർമാണ അഥോറിറ്റിയോട് വ്യാപാരി വ്യവസായി ഏകോപന സമിതി കരുവാരകുണ്ട് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് ഹംസ സുബ്ഹാൻ, ജനറൽ സെക്രട്ടറി ജോയി ചെറിയാൻ വയലിൽ, ട്രഷറർ സൈനുൽ ആബിദ്, ഭാരവാഹികളായ അൻസാർ ചെറി അബ്ദുൾ നാസർ എന്നിവർ പ്രസംഗിച്ചു.