കുന്നംകുളം: ആർത്താറ്റ് മാർത്തോമ പള്ളിയിലെ വൈദികനുനേരെ ആക്രമണം. വികാരി ഫാ. ജോബിക്കു നേരെയാണ് ഇന്നലെ ഉച്ചയോടെ ആക്രമണം ഉണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് കാണിയാന്പാൽ തെക്കേക്കര വീട്ടിൽ വിൽസണെ(53) കുന്നംകുളം എസ്എച്ച്ഒ യു.കെ. ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു.
ഫാ. ജോബി താമസിക്കുന്ന തെക്കേപുറത്തെ വീട്ടിലെത്തിയാണ് ഇന്നലെ രാവിലെ വിൽസണ് ആക്രമണം നടത്തിയത്. തലയിലും മറ്റും സാരമായി പരിക്കേറ്റ ഫാ. ജോബിയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിൽസന്റെ മകളുടെ വിവാഹം അടുത്തയിടെ കഴിഞ്ഞിരുന്നു. തനിക്ക് താല്പര്യമില്ലാത്ത ഈ വിവാഹം നടത്താൻ ഇടവക അംഗങ്ങളും വൈദികനും ഉൾപ്പെടെയുള്ളവർ കൂട്ടുനിന്നു എന്നാരോപിച്ചായിരുന്നു വിൽസന്റെ ആക്രമണം.
ഇടവക ഭാരവാഹികളായ മറ്റു രണ്ടുപേരുടെ വീടുകളിൽ എത്തിയും ഇയാൾ ആക്രമണം നടത്താൻ ശ്രമിച്ചു. ഇതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.
ഫാ. ജോബി താമസിക്കുന്ന തെക്കേപുറത്തെ വീട്ടിലെത്തിയാണ് ഇന്നലെ രാവിലെ വിൽസണ് ആക്രമണം നടത്തിയത്. തലയിലും മറ്റും സാരമായി പരിക്കേറ്റ ഫാ. ജോബിയെ കുന്നംകുളം റോയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിൽസന്റെ മകളുടെ വിവാഹം അടുത്തയിടെ കഴിഞ്ഞിരുന്നു. തനിക്ക് താല്പര്യമില്ലാത്ത ഈ വിവാഹം നടത്താൻ ഇടവക അംഗങ്ങളും വൈദികനും ഉൾപ്പെടെയുള്ളവർ കൂട്ടുനിന്നു എന്നാരോപിച്ചായിരുന്നു വിൽസന്റെ ആക്രമണം.
ഇടവക ഭാരവാഹികളായ മറ്റു രണ്ടുപേരുടെ വീടുകളിൽ എത്തിയും ഇയാൾ ആക്രമണം നടത്താൻ ശ്രമിച്ചു. ഇതിനിടെയാണ് പോലീസ് ഇയാളെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.