തൃശൂർ: മൂന്നു ദിവസം നീണ്ട ജില്ലയിലെ പര്യടനം പൂർത്തിയാക്കി രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര. ആര്യാടൻ മുഹമ്മദ്ദിന്റെ അപ്രതീക്ഷിത മരണം നൽകിയ വേദനയ്ക്കിടയിലാണ് യാത്രയുടെ തൃശൂരിലെ പര്യടനത്തിനു സമാപനമായത്.
രാവിലെ 6.30ന് തിരൂർ വടകുറന്പകാവ് ക്ഷേത്രപരിസരത്തുനിന്നായിരുന്നു യാത്രയുടെ തുടക്കം. വടക്കാഞ്ചേരിയിലേക്കുള്ള യാത്ര പകുതിദൂരം പിന്നിട്ടപ്പോഴാണ് ആര്യാടൻ മുഹമ്മദിന്റെ വിയോഗവാർത്തയെത്തിയത്. ആദരസൂചകമായി യാത്ര നിർത്തിവയ്ക്കുമോ എന്ന് ആലോചിച്ചെങ്കിലും ഓരോ സ്ഥലത്തേയും ഒരുക്കങ്ങളെ യാത്ര മാറ്റിവയ്ക്കുന്നത് ബാധിക്കുമെന്നതിനാൽ തുടരുകയായിരുന്നു. യാത്രയുടെ പ്രാധാന്യം മനസിലാക്കി ആര്യാടന്റെ കുടുംബംതന്നെ യാത്ര മാറ്റിവയ്ക്കരുത് എന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു.
നിലന്പൂരിൽ യാത്ര അവസാനിച്ച ശേഷം ആര്യാടൻ മുഹമ്മദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണാനായിരുന്നു ആദ്യതീരുമാനം. എന്നാൽ അതുമാറ്റി വൈകുന്നേരത്തെ യാത്ര പുനരാരംഭിക്കുംമുന്പ് ആര്യാടന് അന്തിമോപചാരം അർപ്പിക്കാനായി പോയി സമയക്രമം തെറ്റിക്കാതെ രാഹുൽ ഗാന്ധി തിരിച്ചെത്തുകയായിരുന്നു. തിരൂർ വടകുറുന്പകാവ് ഭഗവതിയുടെ മുന്നിൽ നിന്ന് വടക്കാഞ്ചേരി സെന്റ്. സേവ്യേഴ്സ് ഫെറോന പള്ളിക്ക് മുന്‍പിലേക്കായിരുന്നു മൂന്നാം ദിനത്തിലെ പ്രഭാത യാത്ര.
ഇന്ദിരാ ഗാന്ധിയുടെ വേഷഭൂഷാദികളോടെ എത്തിയ പരുത്തിപ്ര ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഷിംന ഷെറിൻ രാഹുൽ ഗാന്ധിയുടെ കൈ പിടിച്ച് അൽപദൂരം നടന്നു. സൈക്കിൾ വാങ്ങിക്കാനായി കുടുക്കയിൽ സ്വരൂപിച്ച പൈസ എടച്ചേരി സിഎസ്എം സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഷഹസിൽ രാഹുൽ ഗാന്ധിക്ക് നൽകി.
റെഡ് സല്യൂട്ട് മുഴക്കി ഭാരത് ജോഡോ യാത്രയ്ക്ക് വേറിട്ട അഭിവാദ്യം നൽകിയ സിഎംപി പ്രവർത്തകർ ശ്രദ്ധിക്കപ്പെട്ടു. ഗ്യാസ് സിലിണ്ടർ പിടിച്ച് യാത്രയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കോണ്‍ഗ്രസുകാർ വഴിയിൽ നിറഞ്ഞുനിന്നു.
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ യാത്രയിൽ മുഴുനീളം പങ്കെടുത്തു. ഭാരത് ജോഡോ യാത്ര ഇന്ന് പാലക്കാട് ജില്ലയിൽ പ്രവേശിക്കും.
രാവിലെ 6.30ന് തിരൂർ വടകുറന്പകാവ് ക്ഷേത്രപരിസരത്തുനിന്നായിരുന്നു യാത്രയുടെ തുടക്കം. വടക്കാഞ്ചേരിയിലേക്കുള്ള യാത്ര പകുതിദൂരം പിന്നിട്ടപ്പോഴാണ് ആര്യാടൻ മുഹമ്മദിന്റെ വിയോഗവാർത്തയെത്തിയത്. ആദരസൂചകമായി യാത്ര നിർത്തിവയ്ക്കുമോ എന്ന് ആലോചിച്ചെങ്കിലും ഓരോ സ്ഥലത്തേയും ഒരുക്കങ്ങളെ യാത്ര മാറ്റിവയ്ക്കുന്നത് ബാധിക്കുമെന്നതിനാൽ തുടരുകയായിരുന്നു. യാത്രയുടെ പ്രാധാന്യം മനസിലാക്കി ആര്യാടന്റെ കുടുംബംതന്നെ യാത്ര മാറ്റിവയ്ക്കരുത് എന്ന് നേതാക്കളെ അറിയിക്കുകയും ചെയ്തു.
നിലന്പൂരിൽ യാത്ര അവസാനിച്ച ശേഷം ആര്യാടൻ മുഹമ്മദിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കാണാനായിരുന്നു ആദ്യതീരുമാനം. എന്നാൽ അതുമാറ്റി വൈകുന്നേരത്തെ യാത്ര പുനരാരംഭിക്കുംമുന്പ് ആര്യാടന് അന്തിമോപചാരം അർപ്പിക്കാനായി പോയി സമയക്രമം തെറ്റിക്കാതെ രാഹുൽ ഗാന്ധി തിരിച്ചെത്തുകയായിരുന്നു. തിരൂർ വടകുറുന്പകാവ് ഭഗവതിയുടെ മുന്നിൽ നിന്ന് വടക്കാഞ്ചേരി സെന്റ്. സേവ്യേഴ്സ് ഫെറോന പള്ളിക്ക് മുന്‍പിലേക്കായിരുന്നു മൂന്നാം ദിനത്തിലെ പ്രഭാത യാത്ര.
ഇന്ദിരാ ഗാന്ധിയുടെ വേഷഭൂഷാദികളോടെ എത്തിയ പരുത്തിപ്ര ഗവ. എൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനി ഷിംന ഷെറിൻ രാഹുൽ ഗാന്ധിയുടെ കൈ പിടിച്ച് അൽപദൂരം നടന്നു. സൈക്കിൾ വാങ്ങിക്കാനായി കുടുക്കയിൽ സ്വരൂപിച്ച പൈസ എടച്ചേരി സിഎസ്എം സെൻട്രൽ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥി ഷഹസിൽ രാഹുൽ ഗാന്ധിക്ക് നൽകി.
റെഡ് സല്യൂട്ട് മുഴക്കി ഭാരത് ജോഡോ യാത്രയ്ക്ക് വേറിട്ട അഭിവാദ്യം നൽകിയ സിഎംപി പ്രവർത്തകർ ശ്രദ്ധിക്കപ്പെട്ടു. ഗ്യാസ് സിലിണ്ടർ പിടിച്ച് യാത്രയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചും കോണ്‍ഗ്രസുകാർ വഴിയിൽ നിറഞ്ഞുനിന്നു.
ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ദീപേന്ദർ ഹൂഡ യാത്രയിൽ മുഴുനീളം പങ്കെടുത്തു. ഭാരത് ജോഡോ യാത്ര ഇന്ന് പാലക്കാട് ജില്ലയിൽ പ്രവേശിക്കും.